Tuesday, 22 November 2011

വിദുര്‍ദഭന്‍മാര്‍ പുനര്‍ജനിക്കട്ടെ!!!


ശ്രാവസ്തി പുരേ പണ്ടോരാട്ദ്യ വൈശ്യന്‍ തന്‍ പിതൃ-
ശ്രാദ്ധത്തില്‍ സു തൃപ്തരാം വിപ്രര്‍തന്‍ പള്ളിത്തോട്ടല്‍
വിഴുങ്ങി കളഞ്ഞെന്നോ തല്ലെറു തലവിണ്ട്
കേഴുമാക്ഷുധാര്തന്റെ അയ്യയ്യോ വിളിയെയും'
എന്ന് തുടങ്ങുന്ന വള്ളത്തോള്‍ കവിത ബുദ്ധനെ അവതരിപ്പിക്കുന്നത്‌
'നിഭ്രുകജനൌഘമാം വന്മതില്‍ കേട്ടിനുള്ളില്‍
നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ബദ്ധശ്രദ്ധം
ആര്തനാമ ചാന്ധാല ചെക്കനെ അച്ഛന്‍ കണ-
കാശ്വാസപ്പെടുത്തുകയാണ് തന്‍ തിരുവടി '
എന്നാ മിഴിവുറ്റ ചിത്രത്തിലൂടെയാണ്
ബുദ്ധന്റെ കാരുണ്യത്തെ മാത്രമല്ല,ചാതുര്‍വര്‍ണ്ന്യത്തിന്റെ തലപ്പത്തിരുന്ന വിപ്രനും വൈശ്യനുമെല്ലാം കീഴ്ജാതിക്കാരെ നിഷ്ട്ടൂരമായി പീഡിപ്പിച്ചിരുന്ന ഒരു സമൂഹ്യവ്യവസ്ഥിതിയുടെ ചിത്രമാണ് ഈ കവിത നാടകീയമായി ആവിഷ്ക്കരിക്കുന്നത്.ബുദ്ധന്റെ മുമ്പ് തന്നെ ബ്രാഹ്മണര്‍ ജാതിയില്‍ പരമോന്നതര്‍ എന്നാ സ്ഥാനം നേടിക്കഴിഞ്ഞിരുന്നു.കീഴെയുള്ള ക്ഷത്രിയരുടെയും വൈശ്യരുടെയും സ്ഥാനം നിശ്ചയിച്ചു അവരില്‍ നിന്ന് ദാനം സ്വീകരിക്കല്‍ അവകാശമാക്കി കണക്കറ്റു സ്വത്തു സമ്പാതിക്കുകയും ചെയ്തിരുന്നു.ഈ ചൂഷണവും യജ്ഞത്തിന്റെ പേരില്‍ തങ്ങളുടെ മാംസ ഭക്ഷണത്തിന് വേണ്ടി ബ്രാഹ്മണര്‍ നടത്തിയിരുന്ന ഗോഹത്യയും ബുദ്ധന്‍എതിര്‍ത്തിരുന്നു.ജാതിയും വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളും രക്ഷിക്കുന്നത് ഭരണ കൂടതിന്റെ കര്‍ത്തവ്യമാണെന്ന ബ്രഹ്മണത സിദ്ധാന്തത്തെ അദ്ദേഹം ചോദ്യം ചെയ്തു .രാജ വാഴ്ചവ്യവസ്ഥിതിയില്‍ നിന്ന് സ്വതന്ത്രന്‍ ആകാതെ തന്റെ വിമോചനാശയങ്ങള്‍ പ്രചരിപ്പിക്കുവാണോ ആദര്‍ശത്തിനു ഒപ്പിച്ചു ജീവിക്കാനോ സാധ്യമാവില്ലന്നു ബോധ്യമായി.തന്റെ വംശമായ ശാക്യ കുലത്തെ ജാതി വ്യവസ്ഥയുടെയും നീതി നിഷേധത്തിന്റെയും പേരില്‍ അദ്ദേഹം എതിര്‍ത്തത് രാജ സേവകരെ ശത്രുക്കള്‍ ആക്കിയിരുന്നു.ശാക്യ വംശക്കാരുടെ കടുത്ത ജാതി വിവേചനം വിധുര്ഭാന്റെ പ്രതികാരത്തിനും അങ്ങിനെ ആ വംശത്തിന്റെ തന്നെ നാശത്തിനും കാരണമായി.ആ ജാതി വിവേചനം ഇന്നും ദളിത പീഡനതിലൂടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പരസ്യമായും അത്ര തന്നെ പരസ്യമല്ലാതെയും വ്യാപകമായി നടക്കുന്നുണ്ട്.വിവേചനത്തിന്റെയും പീഡനത്തിന്റെയും ഓരോ സംഭവവും എത്രയോ വിദുര്‍ദഭന്‍മാരെയാണ് സൃഷ്ട്ടിക്കുന്നത് 'ഭൂമിയില്‍ ഏതെന്കിലും മനുഷ്യര്‍ ജന്മം കൊണ്ട് മുകളിലോ താഴെയോ എന്ന് വിധി പറയുന്നതിനേക്കാള്‍ സംസ്കാര രാഹിത്യം മറ്റെന്തിലാണ്!!!?"എന്ന വിദുരദഭാന്റെ ചോദ്യം ഇന്ന് ദളിത സമൂഹം ചോദിക്കുന്ന ചോദ്യമാണ് !!!

Monday, 21 November 2011

ഫൈറ്റ് എഗൈന്‍സ്റ്റ് കറപ്ഷന്‍ ആന്‍ഡ്‌ പ്രൈസ്‌ റൈസ്‌ ഓഫ് കോമന്‍ ഗൂട്സ്‌

FIGHT AGAINST CORRUPTION................
FIGHT AGAINST BLACK MONEY ................
FIGHT AGAINST PRICE RISE OF PETROL ................
FIGHT AGAINST PRICE RISE OF COMMON GOODS ................
FIGHT AGAINST KSEB COMPANY ................

FIGHT AGAINST CORRUPTION................
FIGHT AGAINST BLACK MONEY ................
FIGHT AGAINST PRICE RISE OF PETROL ................
FIGHT AGAINST PRICE RISE OF COMMON GOODS ................
FIGHT AGAINST KSEB COMPANY ................

FIGHT AGAINST CORRUPTION................
FIGHT AGAINST BLACK MONEY ................
FIGHT AGAINST PRICE RISE OF PETROL ................
FIGHT AGAINST PRICE RISE OF COMMON GOODS ................
FIGHT AGAINST KSEB COMPANY ................

Gmail - Important - kabeervayanad@gmail.com

Gmail - Important - kabeervayanad@gmail.com:

'via Blog this'

Wednesday, 26 October 2011

വിചിത്ര വിധികള്‍

സഹ്യന്റെ തലയെടുപ്പോടെ നില്‍ക്കുന്ന വയനാടന്‍ മലനിരകള്‍ ചുരം താണ്ടി ലക്കിടിയും വൈതിരിയും കല്‍പ്പറ്റയും കഴിഞ്ഞു മാനന്തവാടി റൂട്ടില്‍ വല്ല്യ കുഴപ്പമില്ലാത്ത ഒരു അങ്ങാടി പനമരം !!
അതാണെന്റെ സ്ഥലം ഞാന്‍ ജനിച്ചു വളര്‍ന്ന അങ്ങട്‌ിയും ഞാന്‍ കളിച്ചു നടന്ന വയലും നീന്തി കളിച്ച കബനി നദിയും ചുറ്റപ്പെട്ട ഒരു കൊച്ചു ഗ്രാമം പനമരം ഗ്രാമ പഞ്ചായത്തിലെ പരക്കുനി ചങ്ങടക്കടവ്!!
എന്റെ വീടിനോട് ചേര്‍ന്ന് ആദിവാസി വര്‍ഗത്തില്‍ പെട്ട പണിയവര്‍ഗത്തില്‍ പെട്ടവരുടെ ഒരു കോളനി നിലനില്‍ക്കുന്നു മിക്കവാറും ദിവസങ്ങള്‍ എന്നല്ല എല്ലാ ദിവസവും തുടിയുടെയും കുഴലിന്റെയും (ആദിവാസികള്‍ ഉപയോകിക്കുന്ന ഒരു മ്യുസിക് ഇന്‍സ്ട്രുമെന്റ മുള കൊണ്ട് ഉണ്ടാക്കിയത്)നാദം,ആവും രാത്രികളില്‍ ചിലദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ഉറങ്ങാനേ കഴിയാറില്ല എന്നാലും അവരുടെ ആഘോഷങ്ങളില്‍ ഞങ്ങള്‍ അവിടെ സന്തര്ഷിക്കാറുണ്ട് കല്ല്യങ്ങങ്ങള്‍ ഒക്കെ ഒന്ന് കാണേണ്ടത് തന്നെയാണ് അവരുടെതായ ആചാരങ്ങള്‍ പ്രത്യേക തരം തന്നെ!!പൊല അടിയന്തിരങ്ങള്‍ ഉള്ള ദിവസങ്ങളില്‍ അവരുടെ കൊലനിയോടു ചേര്‍ന്നുള്ള രണ്ടു വീടുകള്‍ ആയ എന്റെ വീട്ടിലും അടുത്ത വീട്ടിലെ മോയിദുക്കയുടെ വീട്ടില്‍ ഉള്ളവരും ഉറങ്ങാര്‍ ഇല്ലെന്നു തന്നെ പറയേണ്ടി വരും മൂപ്പന്‍ മന്ത്രവാതം നടത്തുന്നത് കാണാന്‍ വേണ്ടി എന്റെ ചെറുപ്പത്തില്‍ ഞാന്‍ പോകാറുണ്ടായിരുന്നു അന്നൊക്കെ മന്ത്രവാതത്തിനു ഇടയ്ക്കു ആത്മാവിനെ ആവാഹിച്ചു മൂപ്പന്‍ പല കല്പ്പനകളും പുറപ്പെടുവിക്കുന്നത് ഞങ്ങള്‍ അത്ഭുതത്തോടെ കണ്ടു നിന്നിട്ടുണ്ട് ഇടയ്ക്കു ആത്മാക്കള്‍ ചാരായം ചോദിക്കുമ്പോള്‍ (ആരുടെ പുല അടിയന്തിരം ആണോ നടത്തുന്നത് അവരുടെ കുടുംബത്തില്‍ ഉള്ളവര്‍ ഒരു കുടം നിറയെ ചാരായം കൊണ്ട് വന്നു വെക്കുമായിരുന്നു)പുലഅടിയന്തിരം നടക്കുന്ന വ്യക്തിയുടെ ബന്ധു ഒഴിച്ച് കൊടുക്കാം ചാരായം നിരോതിച്ചപ്പോള്‍ ആദ്യമൊക്കെ ഇവര്‍ സ്വന്തമായി വാറ്റുമായിരുന്നു പിന്നെ പിന്നെ അതൊക്കെ നിര്‍ത്തി ഇപ്പോള്‍ വിദേശ മദ്ധ്യം ആണ് ഒഴിക്കാരും.
കഴിഞ്ഞ പ്രാവശ്യം ലീവിന് പോയപ്പോഴും ഞാന്‍ പോയിരുന്നു പുല അടിയന്തിരത്തിന്റെ ആത്മാവിന്റെ തുള്ളന്‍ കാണാന്‍ പക്ഷെ പണ്ടത്തെ പോലെ ആത്മാവിനെ ആവാഹിച്ച മൂപ്പന്‍ ഇപ്പോള്‍ ചോദിക്കുന്നത് ചാരായം അല്ല മറിച്ച് ബ്രാണ്ടി ആണ് ഞാന്‍ ആലോചിച്ചു ഹോ ആത്മാക്കളും പുരോകമിചിരിക്കുന്നു ഇനി ഈ മൂപ്പന്മാരും കമ്പ്യുട്ടര്‍ യുഗത്തിലേക്ക് വന്നു കഴിഞ്ഞാല്‍ പുല അടിയന്തിരം നമുക്ക് ഫേസ്‌ ബൂക്കിലോടെയും മറ്റു സൈറ്റുകളിലൂടെയും ലൈവ് ആയികാണാന്‍ പറ്റുമെന്ന് നമുക്ക് പ്രത്യാശിക്കാം!!മൂപ്പന്‍ എപ്പോഴാ ആത്മാവിനെ കൈവേടിയുക എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ നേരമ വെളുക്കുമ്പോള്‍ മൂപ്പനെ തള്ളിയിട്ടു ആത്മാവ് മറഞ്ഞു പോകും പിന്നെ വൈകുന്നേരം വരെ മൂപ്പന് ബോധം ഉണ്ടാകില്ലെന്ന് എനിക്ക് മറുപടി തന്നു എന്റെ പ്രായത്തില്‍ ഉള്ള നെല്ലന്‍ എന്നാ യുവാവ് എങ്ങനെയാണ് ആത്മാവ് മൂപ്പനെ തള്ളിയിടുന്നതെന്ന് വേറെ കാര്യം!!! .
ഈ കോളനികളിലെ മികവാരും പേര്‍ എന്റെയും എന്റെ അയല്‍വാസിയുടെയും വീടില്‍ ജോലിക്ക് നില്‍ക്കുന്നവര്‍ ആയിരുന്നു അത് കൊണ്ട് അവര്‍ എന്റെ വാപ്പയെയും മോയിദുക്കായെയും അവരുടെ ഭാഷയില്‍ ചെട്ടിയാന്‍ (മുതലാളി,തമ്പുരാന്‍,യജമാനന്‍)എന്നാണു വിളിച്ചിരുന്നത്‌ അന്നൊരു ദിവസം പുലയും കല്യാണവും ഒന്നുമില്ലാതെ എന്തോ പ്രത്യേക സാഹചര്യങ്ങളില്‍ മുഴക്കുന്ന ശബ്ദം കേട്ട് ഞാന്‍ വാപ്പയോടൊപ്പം കോളനിയില്‍ പോയി അപ്പോള്‍ അവിടെ ഒരു പ്രശ്നം നടക്കുകയാണ് അതിനു മൂപ്പന്റെ അധ്യക്ഷതയില്‍ പ്രതിവിധി നടന്നു കൊണ്ടിരിക്കുന്നു പ്രശ്നം കേട്ടപ്പോള്‍ എനിക്കും വളരെ ആകാംഷയായി
അഞ്ചു വീടുകള്‍ ആണ് ആ കോളനിയില്‍ അതിന്റെ നടുക്കായി വല്ല്യ മുറ്റമാണ് അതിന്റെ നടുക്കായി മൂപ്പന് ഇരിക്കാനുള്ള ഇരിപ്പിടം അതില്‍ മൂപ്പന്‍ ഇരിക്കുന്നു മുന്നില്‍ രണ്ടു കാലിലെ മുറിവ് കെട്ടിയ ഒരു കാള രണ്ടു യുവതികള്‍ രണ്ടു യുവാക്കള്‍ മറ്റുള്ളവര്‍ ഒരു ഭാഗത്തായി കൂടി നില്‍ക്കുന്നു സംഭവം എന്തെന്ന് വാപ്പ ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെ ..ച്ചുക്കന്റെ അപ്പന്‍ കാവലന്‍..ചെട്ടിയനെ ...ചെട്ടിയാന്റെ കയ്യില്‍ നിന്നും പങ്കിന് (പങ്കിന് വയല്‍ കൊടുക്കുക എന്നൊരു സമ്പ്രദായം ഉണ്ട് ഞങ്ങളുടെ നാട്ടില്‍ എന്ന് വച്ചാല്‍ കൃഷി ചെയ്യാന്‍ കൊടുക്കുക പകുതി ചെലവ് സ്ഥലം ഉടമയും പകുതി ചെലവ് എടുക്കുന്ന ആളും മുടക്കുന്ന രീതി ആണത്)വാങ്ങിച്ച വയലില്‍ നെല്ല് മുഴുവന്‍ ഈ തോലന്റെ മൂരി വന്നു തിന്നു അതിനു ചുക്കന്‍ അവന്റെ മൂരീന്റെ കാല് രണ്ടും അടിച്ചു ഒടിച്ചു..അതിനു തോലന്‍ വന്നു ച്ചുക്കന്റെ ഭാര്യയെ തൊഴിച്ചു അവളുടെ മൂന്നു മാസം ഗര്‍ഭം കലങ്ങി പോയി ചെട്ടിയനെ ..അതിനു ചുക്കാന്‍ പോലീസില്‍ പോകും എന്ന് പറഞ്ഞപ്പോള്‍ മൂപ്പന്‍ പഞ്ചായത്ത് പറയാന്‍ വന്നതാണ്....
അങ്ങനെ രണ്ടു കൂട്ടരെയും വിസ്തരിച്ചു മൂപ്പന്‍ വിധി പറഞ്ഞത് കേട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി!!ഈ കലോടിഞ മൂരിയെ ചുക്കന്‍ മൂന്നു മാസം കൊണ്ട് ചികില്‍സിച്ചു ഭേദം ക്കുക അത് വരെ ച്ചുക്കന്റെ ഭാര്യ തോലന്റെ കൂടെയും തോലന്റെ ഭാര്യ ച്ചുക്കന്റെ കൂടെയും കഴിയുക എന്നതാണ് !!ഞാന്‍ കേട്ട് ചിരിച്ചു എന്നോട് വാപ്പ പറഞ്ഞു മിണ്ടാതിരിയെടാ അവര്‍ കാണേണ്ടെന്നു അന്ന് ഞാന്‍ വീട്ടില്‍ വന്നു ഒരു പാട് ചിരിച്ചൊരു ദിവസമാണ്!!
പലപ്പോഴും പല പ്രശ്നങ്ങളിലും മൂപ്പന്‍ വന്നു വാപ്പയോടു പലകാര്യങ്ങളും ചോദിക്കാര്‍ ഉണ്ടായിരുന്നു വോട്ടു ചെയ്യുന്ന കാര്യം വരെ മൂപ്പന്റെ വാകുകലെക്കാലും വാപ്പയുടെ വാക്കിന് വിലയുണ്ടായിരുന്നു വൈകെന്നെരങ്ങളില്‍ ചാരായം അടിച്ചു തമ്മില്‍ തമ്മില്‍ പ്രശ്നമുണ്ടാകുംപോഴും ചിലര്‍ അവരുടെ ഭാര്യമാരെ ഉപദ്രവിക്കുപോഴും വാപ്പ ഇടപെട്ടിരുന്നു വാപ്പാ മരിച്ച ദിവസം ഞങ്ങളെ കാള്‍ ഈ ആദിവാസികള്‍ ആയിരുന്നു പൊട്ടി കരഞ്ഞത് പലതും എടുത്തു പറഞ്ഞു കൊണ്ട് തന്നെ!!!
വാപ്പ മരിച്ചതിന്റെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആണ് ഊലിയുടെ ഭര്‍ത്താവു വെള്ളി രാത്രി പൂകുറ്റിയായി വന്നു ഊലിയുമായി വഴക്കായി അടിയും പിടിയുമൊക്കെ കഴിഞ്ഞു ഊലി വന്നു ഞങ്ങളുടെ വീടിന്റെ കോലായില്‍ വന്നു രണ്ടു മക്കളെയും കെട്ടിപ്പിടിച്ചു ഉറങ്ങി പിറ്റേന്ന് നേരം വെളുത്തപ്പോള്‍ വെള്ളി സ്വന്തം വീട്ടില്‍ ഭാര്യ എന്നെ വിട്ടു മക്കളെയും കൊണ്ട് എങ്ങോട്ടോ പോയെന്നും പറഞ്ഞു തൂങ്ങി മരിച്ചു അന്ന് ഊലിയും പറഞ്ഞു മോയിദീന്‍ ചെട്ടിയന്‍ ഉണ്ടെങ്കില്‍ എന്റെ ഉറാലന്‍(കെട്ടിയോന്‍)മരിക്കില്ലായിരുന്നെന്നു .
പക്ഷെ ഇന്നത്തെ ആ കോളനിയെ കുരിചെനിക്ക് അഭിമാനം ആണ് കാരണം എല്ലാവരും പണിയെടുക്കുന്നു കാശ് സംഭാതിക്കുന്നു ചില്ലറ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടെങ്കിലും അവരുടെ ജീവിതവും മെച്ചപ്പെട്ടിരിക്കുന്നു അവര്‍ മാറിയിരിക്കുന്നു ലോകത്തില്‍ അവരും അവകാശങ്ങള്‍ ഉള്ളവര്‍ ആണെന്നും ചൂഷണങ്ങള്‍ക്ക് വിധേയര്‍ ആവാന്‍ പാടില്ലന്നും തിരിച്ചറിഞ്ഞിരിക്കുന്നു !!!ഇടതു പക്ഷത്തോട് ചേര്‍ന്ന് നിന്നത് കൊണ്ടുണ്ടായ പുരോകമാനം എന്ന് പറയുന്നതില്‍ അവരും അഭിമാനാര്‍ ആണ് !!!

Thursday, 29 September 2011

മാര്‍ക്സിസ്റ്റ്‌ വിരുദ്ധതയുടെ വിളവെടുപ്പിനു കാത്തു നില്‍ക്കുന്നവരോട്

സീ പീ ഐ (എം) സമ്മേളനങ്ങള്‍ സമാഗതമായതോടെ പാര്‍ട്ടിയെ സംബന്തിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. മാതൃഭൂമി പരമ്പര തന്നെ തന്നെ ആരംഭിച്ചിരിക്കുന്നു.മുന്‍ കാലങ്ങളില്‍ മലയാള മനോരമയായിരുന്നു ഇക്കാര്യത്തില്‍ മുന്നില്‍ നിന്നിരുന്നത്.സമ്മേളനങ്ങളോടെവിഭാഗീയത കൊടിയെരുമെന്ന പ്രചാരണങ്ങള്‍ ചാനലുകള്‍ മുമ്പ് തന്നെ ആരംഭിചിരിക്കുന്ന്താണ് .ബര്‍ലിനും വിക്കിലീക്സും പിന്നെ തരാതരം പോലെ ആഘോഷിമാകാനുള്ള തിമിര്‍പ്പിലാണ് മാധ്യമങ്ങളിലെ മാര്‍ക്സിസ്റ്റ്‌ "പണ്ഡിതന്മാര്‍"
സപ്തംബര്‍ 4നു മാത്രുഭൂമിയിലെ പരമ്പരയിലെ ഒരു ഉപ തലക്കെട്ട്‌ "പോളിറ്റ് ബ്യുറോ ബൂത്ത്‌ പിടിച്ചു"എന്നതാണ്.പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പീ ബീയെ ബൂത്ത്‌ പിടിക്കുന്നവരായി തരംതാഴ്ത്തി ചിത്രീകരിക്കുന്നതിന്റെ ഉദ്ദേശം എത്രത്തോളം ന്യായീകരിക്കപ്പെടും പാര്‍ട്ടി സമ്മേളനങ്ങളില്‍ ഒറ്റ അജണ്ടയെയുള്ളൂ എന്നും അത് തിരഞ്ഞെടുപ്പ് മാത്രമാണെന്നുമുള്ള നിലയിലാണ് മിക്ക വാര്‍ത്തകളും.വൈയക്തികമായ കാഴ്ചപ്പാടില്‍ കേട്ട് കേള്‍വികല്‍ കൂട്ടി ചേര്‍ത്ത് വാര്‍ത്താകഥനം നടത്തുമ്പോള്‍ അലസവായന നടത്തുന്നവര്‍ക്ക് താല്‍കാലിക രസം ലഭിക്കുമെന്കിലും യാഥാര്ത്യവുമായി അത് പോരുത്തപ്പെടുകയില്ല.
ഒരു സമ്മേളന കാലയളവിനിടയിലെ സുപ്രധാന സംഭവ വികാസങ്ങള്‍ ചേര്‍ത്ത ഉല്‍ഘാടന പ്രസങ്ങതോടെയാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കുന്നത്.അത് ഒരു രാഷ്ട്രീയ വിദ്യാഭ്യാസ പ്രക്രിയയാണ്.പാര്‍ട്ടി അംഗങ്ങള്‍ ആകെ അതില്‍ പങ്കാളിയാകുന്നു എന്നതാണ് അതിന്റെ പ്രത്യേകത.ഒരു ജനാതിപത്യ രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ അത്യാവശ്യം നിരവഹിക്കേണ്ട ഈ ചുമതല ഈ ചുമതലകള്‍ യഥാര്‍ത്ഥത്തില്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടികള്‍ മാത്രമാണ് നിര്‍വഹിക്കുന്നത്.ഒരു സമ്മേളന കാലയളവില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടും അതിന്റെ ചര്ച്ചയുമാണ് സമ്മേളനത്തിന്റെ മറ്റൊരു ചുമതല.ഇതിലും പാര്‍ട്ടി അംഗങ്ങള്‍ ആകെ ഭാഗഭാക്കാകുന്നു.പാര്‍ട്ടിയോടൊപ്പം അണിനിരതെണ്ട ജനവിഭാഗങ്ങളെയാകെ അണിനിരത്താന്‍ ആയോ എന്നും ഭാവി ചുമതലകള്‍ എന്തെന്നുമെല്ലാം നിരീക്ഷണങ്ങള്‍ ആകും.അതിന്റെയെല്ലാം അവസാനമെന്ന നിലയിലാണ് വിവിധ തലങ്ങളിലെ കമ്മിറ്റികളുടെയും സെക്രട്ടറിമാരുടെയും തിരഞ്ഞെടുപ്പ്.തൊട്ടടുത്ത സമ്മേളനത്തിലെ പ്രതിനിധികളുടെ തിരഞ്ഞെടുപ്പും നിര്‍വഹിക്കപ്പെടും.ഈ മൂന്നു തിരഞ്ഞെടുപ്പുകള്‍ ഏകകണ്ടമാകാം.ചില ഘട്ടങ്ങളില്‍ വോട്ടെടുപ്പ് ഉണ്ടാകാം .എല്ലാ തിരഞ്ഞെടുപ്പുകളും ഏകകണ്ടമാകണമെന്നോ വോട്ടെടുപ്പിലൂടെ മാത്രമേ തിരഞ്ഞെടുപ്പ് നടത്താവൂ എന്നോ യാതൊരു നിര്‍ബന്തവുമില്ല.അതാത് സമ്മേളനങ്ങളില്‍ പ്രതിനിധികളായവര്‍ തങ്ങളുടെ രാഷ്ട്രീയ-സംഘടന ബോധത്തിനനുസരിച്ചു നിര്‍വഹിക്കേണ്ട കാര്യങ്ങള്‍ ആണവ.അതിനെ സ്വാദീനിക്കാനെന്നവണ്ണം ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ചില അഞ്ചാം പത്തികളുടെ അജണ്ടകള്‍ സാധിച്ചെടുക്കാന്‍ നടത്തുന്ന പരിശ്രമങ്ങളല്ലാതെ ഈ കലംപലുകളില്‍ യാതൊരു സാങ്ങത്യവുമില്ല.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തുന്നതിനു കേന്ദ്ര കമ്മറ്റി നല്‍കുന്ന മാര്‍ഗരേഖയെ പോലെ മാധ്യമങ്ങള്‍ വക്രീകരിക്കുന്നു.വോട്ടെടുപ്പ് നിര്‍ബന്തം ആക്കിയത് പോലെയാണ് മനോരമ മാഗരെഖയെ വായിക്കുന്നത്.മാതൃ ഭൂമി ആകട്ടെ "പുതിയ പരീക്ഷണങ്ങള്‍"എന്ന തലക്കെട്ടില്‍ തങ്ങളുടെ അജ്ഞത എഴുന്നള്ളിക്കുന്നു."ആറു പാര്‍ട്ടി അങ്ങങ്ങള്‍ക്ക് ഒരു പ്രതിനിധിയെന്ന അനുപാതത്തില്‍ ആണ് ബ്രാഞ്ചുകളില്‍ നിന്നുള്ള തിരഞ്ഞെടുപ്പ്" എന്ന് എഴുതിയതില്‍ നിന്ന് തന്നെ മാതൃഭൂമി ലേഖകന്റെ അറിവില്ലായ്മ വ്യക്തമാണ്.
പാര്‍ട്ടി കോണ്ഗ്രസ്സിന് വേണ്ടി തയ്യാറാക്കുന്ന രാഷ്ട്രീയ പ്രമേയം വളരെ പ്രധാനമാണ്.എല്ലാ പാര്‍ട്ടി ഘടഗങ്ങളിലും സമ്മേളനത്തിന്റെ ഭാഗമായല്ലാതെ പ്രമേയചര്‍ച്ചയുണ്ടാകും .തങ്ങളുടെ അഭിപ്രായങ്ങളും ഭേതഗതികളും പരമോന്നത സമിത്യായ കോണ്ഗ്രസ്സിന് അയച്ചു കൊടുക്കാം.രാഷ്ട്രീയ കാര്യങ്ങളെ സംബന്തിച്ച ഇത്ര വിപുലമായ ചര്‍ച്ചയും അതിന്റെ അടിസ്ഥാനത്തില്‍ ഉള്ള തീരുമാനങ്ങളുമാണ് പാര്‍ട്ടി സമ്മേളനത്തിന്റെ അന്ത:സത്ത.അതിനെ പാര്‍ട്ടി അംഗങ്ങളും നേതാക്കളും ഉള്‍പ്പെടുന്ന കിടമത്സര വേദികള്‍ ആണെന്ന ദുര്‍ വ്യാഖ്യാനത്തോടെ ചിത്രീകരിക്കുന്ന മാധ്യമ പണ്ഡിതന്മാര്‍ പാര്‍ട്ടിയെ കുറിച്ച് ഉപന്യാസിക്കുന്നത് കേട്ട് എല്ലാവരും തെട്ടിധരിക്കാംഎന്നു വിചാരിക്കരുത്.പാര്‍ട്ടിയോട്‌ ചേര്‍ന്ന് വരുന്നത് തടയാനാണ് ഈ തെജോവതങ്ങളും നേതാക്കളുടെ വ്യക്തി ഹത്യയും അരങ്ങേറുന്നത്.
"പ്രിയ ശത്രു യൂ എസ്സേ"എന്നാ പേരില്‍ ഇന്ദ്രന്റെ വിശേഷാല്‍ പ്രതിയിലെ ലേഖനം കൂടി ആയപ്പോള്‍ മാതൃഭൂമിയുടെ മാര്‍ക്സിസ്റ്റ്‌ വിരുദ്ധത കൂടുതല്‍ വെളിവായി.അമേരിക്കന്‍ പ്രതിനിധികള്‍ വിവിധ സംസ്ഥാനങ്ങള്‍ സന്തര്‍ശിച്ച കൂട്ടത്തില്‍ കേരളത്തിലെ ഇരു മുന്നണികളുടെയും നേതാക്കളെ കണ്ടു എന്നത് സത്യമാണ്.സീ പീ ഐ(എം)നേതാക്കളെ കണ്ടു എന്നത് സംബന്തിച്ചു അക്കാലത്തു മാധ്യമങ്ങളില്‍ ഫോട്ടോയും വാര്തയുമൊക്കെ വന്നതുമാണ്. അമേരിക്കയുടെ ഉധ്യോകസ്തരോട് സംസാരിച്ചാല്‍ പാര്‍ട്ടിയുടെ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയം ഇല്ലാതാകുമോയെന്ന ശങ്ക "ഇന്ത്രന്"കലശലാണ്.അമേരിക്കയെ എങ്ങനെ എതിര്‍ക്കണമെന്ന് ഇന്ദ്രന്‍ പഠിപ്പിച്ചു തരുന്നു.കേരളത്തിലെ യൂ ഡീ എഫു സര്‍ക്കാരിന്റെ ദാക്ഷന്യത്തില്‍ പ്രസ്സ് അക്കാദമി അധ്യക്ഷപദവി ലഭിക്കുന്നതിന്റെ പ്രതിഫലം വിശേഷാല്‍ പ്രതിയിലെ ഇന്ദ്രന്റെ കോളങ്ങളിലൂടെ ഇനിയും പ്രതീക്ഷിക്കാം.
മുമ്പ് ബ്രിട്ടന്‍ ആയിരുന്നു സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ കേന്ദ്രം സൂര്യന്‍ അസ്തമിക്കാത്ത ആ സാമ്രാജ്യത്വം ചരിത്രമായപ്പോള്‍ അമേരിക്കന്‍ ഉയര്‍ന്നു വന്നു.2008ല്‍കേരള നേതാക്കളെ കാണാന്‍ വന്ന അമേരിക്ക ഇന്ന് എത്രയോ മാറി.മാന്ദ്യം പിടിമുറുക്കിയതോടെ ക്രെടിട്ടു റേറ്റിംഗ് താഴ്ന്നു ഡോളറിനു ക്ഷതമെറ്റിരിക്കുന്നു ഭാവിയിലെ സാമ്രാജ്യത്വകേന്ദ്രം അമേരിക്കതന്നെ ആവുമെന്ന് യാതൊരു ഉറപ്പുമില്ല.എന്നാല്‍ ഇന്നത്തെ അമേരിക്കന്‍ ഭരണകൂടം ലോകത്തെ എല്ലാ പുരോകമന ശക്തികളുടെയും ശത്രുവാണ്.അതിന്റെ തലവനായ ഒബാമ ഇന്ത്യന്‍ പാര്‍ലമെന്റില്‍ വന്നപ്പോള്‍ അദ്ധേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ വേണ്ടി പാര്‍ട്ടി എം പീ മാര്‍ ഇരുന്നുകൊടുത്തത് സാമ്രാജ്യത്വത്തോടുള്ള നയത്തില്‍ വെള്ളം ചേര്‍ത്തത് കൊണ്ടല്ല.മറിച്ച് നാടിന്റെയും പാര്‍ടിയുടെയും സുജന മര്യാതകൊണ്ട് മാത്രമാണ്.
സീ പീ ഐ(എം)സംസ്ഥാന സെക്രട്ടറി അമേരിക്കന്‍ പ്രതിനിധികളെ കണ്ടതിലാണ് മാതൃഭൂമിയുടെ അരിശം.അതിനു ചേര്‍ന്നൊരു കാര്ടൂനും ചേര്‍ത്ത് കൊടുത്തു.ലോകമാന്ത്യം വന്നതിനെ തുടര്‍ന്ന് മറ്റു രാജ്യങ്ങളില്‍ മുടക്കാന്‍ പണം ഇല്ലാതെ ആയി.2008ല്‍ആകട്ടെ തങ്ങളുടെ മൂലധനം മുടക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു അവര്‍ വരുമ്പോള്‍ നിങ്ങളുടെ വ്യവസായങ്ങള്‍ ഇവിടെ വേണ്ടാ എന്നാ നിലപാട് എടുക്കനമായിരുന്നോ??സീ പീ ഐ(എം)നയരേഖയില്‍ ഇതെല്ലാം വിദേശ മൂലധനം സ്വീകാര്യം ആണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.സഖാവ് പിണറായി അത് ആവര്‍ത്തിച്ചു ചൂണ്ടി കാട്ടിയത് കേരളത്തിന്റെ പൊതു നന്മയുടെ താല്‍പര്യത്തില്‍ ആയിരുന്നു.ഇവിടെ പാര്‍ട്ടി ഒരു മൂലധനവുമായി ചെന്ന് ഒരു വ്യവസായവും നടത്താന്‍ പോയിട്ടില്ല.
"കൊക്കക്കോള"നടത്തിയ ജലചൂഷണത്തെ എതിര്ത്തതില്‍ എക്കാലത്തും പാര്‍ടി മുന്നില്‍ ആയിരുന്നു.അമേരിക്കന്‍ കമ്പനി മാത്രമല്ല മറ്റേതൊരു രാജ്യത്തിന്റെ കമ്പനികള്‍ ആയാലും കൊക്കക്കോള പെരുമാറിയത് പോലെ പ്രകൃതി വിഭവങ്ങളെ കൊള്ളചെയ്താല്‍ എതിര്‍പ്പ് ഉണ്ടാകുമെന്നാണ് സഖാവ് പിണറായി പറഞ്ഞതിന്റെ സാരം.പ്രകൃതി വിഭവങ്ങളെ കൊള്ളചെയ്യുന്നതിനെതിരെ ഒരു പ്രദേശത്തെ ജനങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ പാര്‍ട്ടി അതിനു പിന്തുണ നല്കിയതുപോലെ.തുടര്‍ന്ന് അതിനെ ജലചൂഷനതിനെതിരായപ്രസ്ഥാനം ആയാണ് കാണേണ്ടതെന്നു പറഞ്ഞാല്‍ അത് അമേരിക്കന്‍ പ്രീണനം ആണെന്ന് ചിന്തിക്കന്നവരുടെ സ്ഥിരബുദ്ധി ഏതു ശീതഭരണിയില്‍ ആണ് സൂക്ഷിച്ചു വെക്കേണ്ടത്??
അമേരിക്കന്‍ കൊണ്സുലെറ്റ്‌ ഉധ്യോഗസ്തര്‍ ചാരന്മാര്‍ ആണെന്നാണ്‌ ഇന്ദ്രന്റെ സംശയം.അങ്ങനെയെങ്കില്‍ കൊണ്സുലെട്ടു അടച്ചു പൂട്ടണ്ടേ??ലോക രാജ്യങ്ങളെല്ലാം മറ്റു രാജ്യങ്ങളില്‍ അയക്കുന്ന പ്രതിനിധികലെല്ലാം ചാരന്മാര്‍ എന്ന് മുദ്ര കുത്തിയാല്‍ അന്താരാഷ്‌ട്ര ബന്തങ്ങള്‍ എങ്ങനെയാകും അതൊന്നും ആലോചിക്കേണ്ട ബുദ്ധിമുട്ട് ചാനലുകളുടെ പ്രിയന്കരന്മാരായ ഇടതുപക്ഷ പ്രതിചായ ഉള്ള അരാജകവാദികള്‍ക്ക് ഇല്ലല്ലോ."മൂലധനത്തിനു വേണ്ടി പാര്‍ട്ടി സെക്രട്ടറി അമേരിക്കക്ക് മുന്നില്‍ കെഞ്ചി"എന്നാണ് കപട ഇടതു പക്ഷക്കാര്‍ ആവര്‍ത്തിച്ചു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.മൂലധന നിക്ഷേപം സംബന്തിച്ച പാര്‍ട്ടി നയം പറയുന്നത് കെന്‍ജല്‍ ആണെന്ന് സ്ഥാപിക്കാന്‍ സ്ഥാപിക്കാന്‍ ചാനല്‍ ചര്‍ച്ചകളില്‍ ഇവര്‍ക്ക് വേണ്ടുവോളം സമയം കിട്ടി.പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ വരുന്നവരെ ഉത്തരം പറയുന്നതില്‍ നിന്നും തടയുന്നതും നാം തുടര്‍ച്ചയായി കാണുകയുണ്ടായി.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്താനും അജണ്ടകള്‍ നിശച്ചയിക്കാനും വ്യാഖ്യാനങ്ങള്‍ നല്‍കാനും ഏതോ പ്രത്യേക അനുമതികള്‍ ലഭിച്ചമാതിരി,മര്ടോക്കിന്റെയും ഇതര മുതലാളിമാരുടെയും ചാനലുകളും ബൂര്‍ഷ്വാ പത്രങ്ങളും മത്സരിച്ചു മാര്‍ക്സിസ്റ്റ്‌ വിരുദ്ധത വിതച്ചുകൊണ്ടീയിരിക്കുന്നു.സമ്മേളനങ്ങള്‍ക്ക് പലഘട്ടങ്ങള്‍ ഉണ്ട്.സംസ്ഥാന സമ്മേളനം അടുക്കുമ്പോള്‍ തങ്ങളുടെ അജണ്ട നടപ്പാക്കാം എന്നാണു ഇക്കൂട്ടരുടെ പൂതി.പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തില്‍ ആര് വരണം എന്ന് പാര്‍ട്ടി തീരുമാനിക്കെണ്ടാതില്ല.തങ്ങള്‍ക്കാണ് അധികാരം എന്നാ നാട്യത്തില്‍ ആണ് ഈ പ്രചാരണങ്ങള്‍ കൊടുമ്പിരി കൊള്ളുന്നത്‌.
പ്രത്യേയ ശാസ്ത്ര സമരമെന്ന നിലയില്‍ പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി സമരം കുത്തിവെക്കുമെന്ന് വീമ്പിളക്കുന്ന കുഞ്ഞനന്തന്‍ മുതല്‍,സാമ്രാജ്യത്വത്തിനും ബൂര്‍ഷ്വാവ്യവസ്ഥിക്കും വിടുപണി ചെയ്യുന്ന മാധ്യമസംഘങ്ങള്‍ വരെ പാര്‍ട്ടി ശത്രുക്കള്‍ ഒന്നാകെ ചേര്‍ന്ന് തങ്ങളുടെ അജണ്ടകള്‍ പാര്ട്ടിക്കുമേല്‍ കെട്ടി വെക്കാന്‍ അവര്‍ തത്രപ്പെടുകയാണ്.സീ പീ ഐ (എം)നെ നെഞ്ചേറ്റി കാത്തു രക്ഷിക്കുന്ന കോടികള്‍ കവിയുന്ന കമ്മ്യുണിസ്റ്റ്‌ അനുഭാവികളും കമ്മ്യുണിസ്റ്റ്‌ സംഘടനാ ധാരണകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ലക്ഷക്കണക്കായ പാര്‍ട്ടി അംഗങ്ങളും പാര്‍ട്ടിയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സമ്മേളനങ്ങള്‍ മാതൃകാപരമായി പൂര്‍ത്തീകരിക്കുമ്പോള്‍ തങ്ങള്‍ വിതച്ചത് കതിരല്ലായിരുന്നു പതിരായിരുന്നു എന്നാ അത്ഭുതം ആണ് മാര്‍ക്സിന്റെ വിരുദ്ധതയുടെ വിളവേടുപ്പിനായി കാത്തു നില്‍ക്കുന്നവര്‍ക്ക് സംഭവിക്കാന്‍ പോകുന്നത്..

Tuesday, 20 September 2011

വില്‍ക്കാനുണ്ട് പ്രവാസിയുടെ സ്വപ്‌നങ്ങള്‍


ഒരു നാള്‍ വിരിയുകയും മറ്റൊരു നാള്‍ പൊഴിയുകയും ചെയ്യുന്ന സ്വപ്നങ്ങള്‍ മാത്രമുള്ള സ്വപ്ന ജീവികള്‍ ആയ പ്രവാസികള്‍ സ്വപ്‌നങ്ങള്‍ നെയ്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ഇടയില്‍ അവന്റെ സ്വപ്‌നങ്ങള്‍ മാത്രമല്ല അവന്റെ ജീവിതവും അവന്റെ ബന്തങ്ങളും കവര്‍ന്നെടുക്കുന്ന പലിശ പിശാചുക്കള്‍ ആയ ചില മലയാളികള്‍ ആയ കഴുകന്മാരുടെ പിടിയില്‍ അകപ്പെട്ട ഒരു മലയാളിയുടെ കഥ
അബുദാബിയിലെ ഒരു സൂപ്പര്‍ മാര്‍കെറ്റില്‍ ജോലിക്കാരന്‍ ആയിരുന്നു കാസര്‍ഗോഡ്‌ സ്വദേശി ആയ ആസിഫ്‌,ഒരു പണമിടപാട് പ്രശനത്തില്‍ ജാമ്യക്കാരന്‍ ആയിരുന്നു ഒരു കൈവിളത്തടിച്ചാല്‍ മറു കവിള്‍ കാണിച്ചു കൊടുക്കുന്ന സ്വഭാവം ഉള്ള ആസിഫ്‌,ഗള്‍ഫ്‌ അനുഭവം വളരെ പരിമിതവും.പണം കൈപടറ്റിയ ആള്‍ ഗടു അടക്കാന്‍ വീഴ്ച വരുത്തിയപ്പോള്‍ ക്രൌര്യംമുറ്റിയ കണ്ണുകളും വക്രിച്ച ചുണ്ടുകളും തീകനല്‍ പോലെ ജ്വജിച്ച മുഖങ്ങളും ആസിഫിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.പാവം ആസിഫ്‌ .അവന്‍ ഇതൊക്കെ ആദ്യമായി കാണുകയാണ് .വല്ലാതെ ഭയന്ന് പോയി അവന്‍ ജോലി ചെയ്യുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ഇറങ്ങുന്ന ഉണ്ടക്കണ്ണന്‍മാറില്‍ നിന്ന് രക്ഷനേടാന്‍ അവന്‍ കണ്ട മാര്‍ഗം ജോലിക്ക് പോകാതിരിക്കുക എന്നതായിരുന്നു.പണം കടം കൊണ്ടയാള്‍ യഥാര്‍ത്ഥത്തില്‍ ഏതോ ഗര്‍ത്തത്തിലേക്ക് മുങ്ങുകയും ചെയ്തിരുന്നു എന്നതാണ് സത്യം.
മോന്നാല് ദിവസം പനി അഭിനയിച്ചു ചുരുണ്ട് കൂടി കിടന്നിരുന്ന ആസിഫിന് താമസ സ്ഥലത്തും രക്ഷ കിട്ടിയില്ല. രാക്ഷസന്മാര്‍ അവിടെയും എത്തി.അവര്‍ ചൊരിഞ്ഞ അസഭ്യ പ്പുഴയില്‍ മുങ്ങി ശ്വാസം കിട്ടാതെ വിമ്മിട്ടപ്പെട്ടു.അവന്റെ ജീവിതത്തില്‍ ഒരിക്കലും കേട്ടിട്ടില്ലാത്ത പച്ചയായ ചന്ത ഭാഷ ആയിരുന്നു മുഴുവനും.ഭൂമിയില്‍ അവ ഏറ്റവും സ്നേഹിച്ചിരുന്ന അവന്റെ ഉമ്മയെ കുറിച്ചുള്ള പുലഭ്യം പറച്ചില്‍ അവന്റെ സപ്ത നാഡികളെയും തകര്‍ത്തു.പിശാചിന്റെ സന്തതികള്‍ പോയി കഴിഞ്ഞപ്പോള്‍ അവന്‍ പൊട്ടി ക്കരഞ്ഞു ഒരിറ്റു സമാധാനത്തിനായി തലതല്ലിക്കരഞ്ഞു.
അന്ന് റൂമില്‍ നിന്നും ഇറങ്ങി പിന്നീട് ആരും കണ്ടിട്ടില്ല ദിവസങ്ങള്‍,ആഴ്ചകള്‍, മാസങ്ങള്‍, ആസിഫിനെ കുറിച്ചൊരു വിവരവുമില്ല.നാട്ടില്‍ എങ്ങനെയോ വിവരം അറിഞ്ഞു. ഭര്‍ത്താവിനെ എന്നോ നഷ്ട്ടപ്പെട്ട അവന്റെ ഉമ്മ ഏക മകന്റെ തിരോധാനത്തില്‍ ഏറെ അസ്വസ്ഥയായി.അസ്ഥ:പ്രക്ഞ്ഞയായി ദിവസങ്ങളോളം അവര്‍ ഐ സീ യുവില്‍ കിടന്നു .ജീവിക്കാന്‍ ഉള്ള വകുപ്പുണ്ടായിട്ടും പ്രായത്തിന്റെ ചാപല്യ വാശി മൂലം കടല്‍ താണ്ടിപ്പോയ മകനെ ഇനി ഒരിക്കലും കാണില്ലെന്ന് അവര്‍ വ്യാകുലപ്പെട്ടു.
ദൈന്യം നിറഞ്ഞ അവരുടെ അവസ്ഥയില്‍ ആദി പൂണ്ട സഹോദരന്‍ മുഹമ്മദ്‌ കുട്ടി വിസിറ്റ് വിസയില്‍ അബുദാബിയില്‍ എത്തി അന്വേഷണം ആരംഭിച്ചു മലയാള റേഡിയോകളില്‍ പലതവണ വാര്‍ത്ത കൊടുത്തു സഫരുല്ലയുടെ സഹായത്താല്‍ പല പത്രങ്ങളിലും "പ്രവാസലോകം" പരിപാടിയിലും ഫോട്ടോ സഹിതം വാര്‍ത്ത കൊടുത്തു പക്ഷെ ഫലം ഉണ്ടായില്ല ആസിഫിനെ കുറിച്ചൊരു വിവരവും ഉണ്ടായില്ല മുഹമ്മദ്‌ കുട്ടി യു എ ഇയിലെ എല്ലാ ഹോസ്പിറ്റലിലെയും മോര്ച്ചരികള്‍ കയറി ഇറങ്ങി അനാഥ ശവങ്ങള്‍ മുഴുവനും തിരഞ്ഞു .പക്ഷെ അവിടെങ്ങും ആസിഫില്ല.
ഒരു നാള്‍ ലുലുവില്‍ ജോലി ചെയ്യുന്ന റിജെശുമായി മുഹമ്മദ്‌ കുട്ടി ഞങ്ങളുടെ റൂമില്‍ എത്തി വിവരങ്ങളെല്ലാം അയാള്‍ കണ്ണീരുമായി ഞങ്ങളോട് വിവരിച്ചു പെങ്ങളുടെ ദയനീയ അവസ്ഥ ഗദ്ഗതതോടെ പറഞ്ഞു.
ഞങ്ങളുടെ ഫ്ലാറ്റില്‍ എട്ടോ പത്തോ പേരുണ്ടായിരുന്നു അവര്‍ക്കൊന്നും ആസിഫിനെ കുരിചോന്നുമറിയില്ല.പെട്ടെന്ന് എന്റെ ഉപബോധ മനസ്സ് മന്ത്രിച്ചു .അതിനു രണ്ടു ദിവസം മുമ്പ് ഞാന്‍ ഷാഹിദിന്റെയും തമിള്‍ നാട്ടുകാരന്‍ ആയ ഞങ്ങള്‍ സ്നേഹത്തോടെ ബക്കര്‍ ഇക്ക എന്ന് വിളിക്കുന്ന അബൂബക്കര്‍ ഷായുടെ കൂടെ ഒരു പ്രത്യേക സ്ഥലം സന്തര്ഷിച്ചിരുന്നു പെട്ടെന്നാരും എത്തി പെടാത്ത സന്തര്ഷിക്കാത്ത സ്ഥലം ആയിരുന്നു അത് ആരെങ്കിലും അപൂര്‍വമായി എത്തിപ്പെടുന്ന സ്ഥലം .അടുക്കളയില്‍ നില്‍ക്കുന്ന ബക്കര്‍ ഇക്കാക്ക് ഫോട്ടോ കാണിച്ചു കൊടുത്തു.കുറച്ചു നേരം ഫോട്ടോ നോക്കിയിരുന്നിട്ട് ബക്കര്‍ ഇക്ക പറഞ്ഞു ഇളം ചിരിയോടെ നാളെ പത്തു മണിവരെ എനിക്ക് സമയം താ...
ജുബൈല്‍ അയലന്റിലെ ഒരു ഇലക്ട്രിക്‌ പോസ്റ്റിനു താഴെ ആസിഫിനെ കണ്ടതും ഭക്ഷണം വാങ്ങിച്ചു കൊടുത്തതും ഒകക്കെ ബക്കര്‍ ഇക്കാ പറഞ്ഞു. അല്ലങ്കിലും ഈ ബക്കര്‍ ഇക്കക്ക് മറ്റുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കുക എന്നത് പണ്ടേ വളരെ ഇഷ്ട്ടമുള്ള കാര്യം ആണ്.ഞങ്ങളുടെ പാലസിലെ മിച്ചം വരുന്ന ഭക്ഷണം മുഴുവനും എടുത്തു ഫ്രിഡ്ജില്‍ വെക്കും .എന്നിട്ട് ആര് വന്നു ഭക്ഷണം ചോദിച്ചാലും അത് എടുത്തു സ്വന്തം കൈ കൊണ്ട് ചോടാക്കി കൊടുക്കുന്ന ഒരു ശീലവും ബക്കര്‍ ഇക്കക്കുണ്ട് ..ബക്കര്‍ ഇക്കയുടെ വാക്കുകള്‍ കേട്ടപ്പോള്‍ മുഹമ്മദ്‌ കുട്ടിയുടെ മനസ്സ് ഒന്ന് തണുത്തു മുഖമൊന്നു തെളിഞ്ഞു എന്തായാലും ആസിഫ്‌ ജീവിചിരുപ്പുണ്ടല്ലോ സമധാനം!!
പറഞ്ഞത് പോലെ പിറ്റേന്നു രാവിലെ കൃത്യം പത്തു മണിക്ക് തന്നെ ബക്കര്‍ ഇക്ക എന്നെ വിളിച്ചു...ആസിഫിനെ കിട്ടി മുഹമ്മദ്‌ കുട്ടിയെ ഏല്‍പ്പിച്ചു കൊടുത്തു അപ്പോള്‍ തന്നെ നാട്ടില്‍ വിളിച്ചു ഉമ്മയോട് സംസാരിപ്പിച്ചു .അവരുടെ ജീവന്‍ തിരിച്ചു കിട്ടി മിക്കവാറും അമ്മാവനും മരുമകനും കൂടി രണ്ടു ദിവസം കൊണ്ട് നാട്ടിലേക്ക് മടങ്ങും!!!
(എനിക്ക് വളരെ വിസ്മയം തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു അത്.എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്ത ഒരു സമസ്യ ആയിരുന്നു അത് എന്ത് കൊണ്ട് റിജെഷിനു മുഹമ്മദ്‌ കുട്ടിയേയും കൂട്ടി ഞങ്ങളുടെ റൂമില്‍ വരാന്‍ തോന്നി,എന്തുകൊണ്ട് രണ്ടു ദിവസം മുമ്പ് അക്ജാത്ത സ്ഥലത്ത് കൂട്ടിക്കൊണ്ടു പോയ ബക്കര്‍ ഇക്കക്ക് ആ ഫോട്ടോ കാണിച്ചു കൊടുക്കാന്‍ എനിക്ക് തോന്നി ഒറ്റ ഉത്തരമേ ഉള്ളൂ എല്ലാം പ്രകൃതിയുടെ വികൃതികള്‍)
ജുബൈലിലെ ഒരു ശൈഖിന്റെ പാലസിലെ ഒരു ഹൈദരാബാദ്‌കാരന്റെ കൂടെ കഴിയുകയായിരുന്നു ആസിഫ്‌ അവന്‍ പുറത്തിറങ്ങാര്‍ ഇല്ല പുറത്തുള്ളവര്‍ അകത്തേക്കും വരില്ല അതുകൊണ്ട് തന്നെ ആരുടേയും ശ്രദ്ധയില്‍ പെട്ടുമില്ല .പരിചയക്കാരന്‍ ആയ ഹൈദരാബാദ്‌കാരനോട് തന്നെ ആസിഫിനെ കുറിച്ച് ആദ്യമായി ചോദിക്കാനും ബക്കര്‍ ഇക്കക്ക് കഴിഞ്ഞു എന്നാതാണ് അതിശയകരം !!!
ആസിഫിനെ കണ്ടെത്തിയ സഫരുല്ലയെ വിളിച്ചു പറഞ്ഞു പിറ്റേന്ന് പത്രങ്ങളില്‍ അക്കാര്യം അച്ചടിച്ച്‌ വന്നു അവിടെയും ചില തമാശകള്‍ ഉണ്ടായി പത്രത്തില്‍ ആസിഫിന്റെ ഫോട്ടോയും വാര്‍ത്തയും വന്നതിനു മുഹമ്മദ്‌ കുട്ടി സഫരുല്ലയോടു കയര്‍ത്തു സംസാരിച്ചു ..കാണാതായപ്പോള്‍ പത്രക്കാര് വേണം കണ്ടു കിട്ടിയപ്പോള്‍ പത്രക്കാര് വേണ്ട ഇതെന്തു മറയാത!!??സഫരുവും വിട്ടു കൊടുത്തില്ല ആസിഫിനെ തിരിച്ചു കിട്ടിയതരിഞ്ഞാല്‍ ബ്ലേഡ്‌ പലിശക്കാരന്‍ വന്നു എന്താണ് ചെയ്തു കൂടാത്തത് എന്നാ പേടി ആയിരിക്കും മുഹമ്മദ്‌ കുട്ടിയെ കൊണ്ട് അതൊക്കെ പറയിച്ചത്
പാവം ആസിഫ്‌ ഒരു പാട് സ്വപ്നങ്ങള്‍ കൊയ്യാന്‍ വേണ്ടി വന്നവന്‍ ഒഴിഞ്ഞ കൈകളും നിറഞ്ഞ വിങ്ങലുമായി രണ്ടാം ദിനം മുഹമ്മദ്‌ കുട്ടിയോടൊപ്പം നാട്ടിലേക്ക് തിരിച്ചു പിന്നീട് ഇതുവരെ അവന്‍ തിരിച്ചു വന്നതുമില്ല.
ആരോ വാങ്ങിയ കടത്തിന് ആസിഫ്‌ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ .കള്ളനെ പോലെ ഒളിച്ചു നടക്കേണ്ടി വന്നു.ഉമ്മയുടെ ആരോഘ്യം പകുതിയും പോയി .മാസങ്ങള്‍ അമ്മാവന്‍ മുഹമ്മദ്‌ കുട്ടി അഭുധബിയിലും മറ്റു യു എ യിലെ സ്ഥലങ്ങളിലും അലഞ്ഞു തിരിഞ്ഞു .മാനനഷ്ട്ടവും സാമ്പത്തിക നഷ്ട്ടവും .തകര്‍ന്നടിഞ്ഞ ഒരു പാട് സ്വപ്നങ്ങളും!!
ഒരു പക്ഷെ ആസിഫ്‌ ജോലി ചെയ്തിരുന്ന സൂപ്പര്‍ മാര്‍കറ്റില്‍ ഇപ്പോഴും പലിശ ക്കഴുകന്മാര്‍ ഇപ്പോഴും തങ്ങളുടെ ഇരയെ തേടി കയറി ഇറങ്ങുന്നുണ്ടാവണം!!

Saturday, 27 August 2011

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നൂറു ദിനങ്ങള്‍


.ദുര്‍ഭരണത്തിന്റെ 100 ദിനങ്ങള്‍................ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നൂറ് ദിവസം പൂര്‍ത്തിയാക്കി. നൂറ് ദിവസത്തെ ബാക്കിപത്രം പരിശോധിക്കുമ്പോള്‍ നിരാശ മാത്രമല്ല, പ്രതിഷേധവും ഉയരുകയാണ്. അട്ടിമറിക്കപ്പെടുന്ന ആസൂത്രണം, കുത്തഴിഞ്ഞ വിദ്യാഭ്യാസരംഗം, ലക്കുകെട്ട മദ്യനയം, ഭൂരിപക്ഷ ജനതയെ മറന്ന ബജറ്റ്, ജനമൈത്രിയില്‍ നിന്ന് ജനവിരുദ്ധതയുടെ രൂപം പൂണ്ട പൊലീസ്, രോഗാതുരമായ ആരോഗ്യരംഗം, തകര്‍ന്നുതരിപ്പണമായ റോഡുകള്‍ - ജീവിത ദുരിതങ്ങള്‍ തീരുന്നില്ല. ................. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റെടുത്തിട്ട് നൂറ് ദിവസം പൂര്‍ത്തിയായി. നൂറ് ദിവസത്തെ ബാക്കിപത്രം പരിശോധിക്കുമ്പോള്‍ നിരാശ മാത്രമല്ല, പ്രതിഷേധവും ഉയരുകയാണ്. അട്ടിമറിക്കപ്പെടുന്ന ആസൂത്രണം, കുത്തഴിഞ്ഞ വിദ്യാഭ്യാസരംഗം, ലക്കുകെട്ട മദ്യനയം, ഭൂരിപക്ഷ ജനതയെ മറന്ന ബജറ്റ്, ജനമൈത്രിയില്‍ നിന്ന് ജനവിരുദ്ധതയുടെ രൂപം പൂണ്ട പൊലീസ്, രോഗാതുരമായ ആരോഗ്യരംഗം, തകര്‍ന്നുതരിപ്പണമായ റോഡുകള്‍ - ജീവിത ദുരിതങ്ങള്‍ തീരുന്നില്ല. കെ എം മോഹന്‍ദാസ് തിരു: അധികാര ദുര്‍വിനിയോഗത്തില്‍ റെക്കോഡിട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നൂറുദിനത്തിലേക്ക്. അഴിമതിക്കേസുകളിലുള്‍പ്പെട്ടവരെ മന്ത്രിസഭയിലിരുത്തി അഴിമതിരഹിത സുതാര്യഭരണം വാഗ്ദാനംചെയ്ത ഉമ്മന്‍ചാണ്ടി പാമൊലിനില്‍ മുങ്ങിത്താഴ്ന്ന് സ്ഥാനം പിടിച്ചുനിര്‍ത്താന്‍ വിചിത്രവാദങ്ങളുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് യുഡിഎഫ് സര്‍ക്കാരിന്റെ നൂറാം ദിനാഘോഷം. സത്യപ്രതിജ്ഞയ്ക്കുമുമ്പേ തുടങ്ങിയതാണ് ഉമ്മന്‍ചാണ്ടിയുടെ വഴിവിട്ട നടപടികള്‍ . തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ഉടന്‍ പാമൊലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി തുടങ്ങിയതാണ് അധികാര ദുര്‍വിനിയോഗം. കേസുകള്‍ തകിടംമറിക്കാന്‍ അന്വേഷണോദ്യോഗസ്ഥരെ തലങ്ങുവിലങ്ങും സ്ഥലംമാറ്റി. ഭരണത്തിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ മൂവായിരം പൊലീസുകാരെ സ്ഥലം മാറ്റിയ സര്‍ക്കാരിന് ഇതിന്റെപേരില്‍ ഹൈക്കോടതിയുടെ പഴിയും കേള്‍ക്കേണ്ടിവന്നു. പൊലീസ് സ്ഥലംമാറ്റത്തിലെ കോഴയുടെ കണക്കുകേട്ട് അമ്പരക്കുകയാണ് ജനം. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ വിജിലന്‍സ് കേസില്‍ തുടരന്വേഷണം വേണ്ടെന്നും മന്ത്രിമാരെ കേസുകളില്‍നിന്ന് ഊരിയെടുക്കാന്‍ തുടരന്വേഷണം നടത്തണമെന്നും തീരുമാനിക്കുന്ന വിചിത്രമായ കാഴ്ചയും കേരളം കണ്ടു. ............. കലാപം അന്വേഷിക്കാന്‍ നിയമിച്ച ജുഡീഷ്യല്‍ കമീഷനെ പിരിച്ചുവിട്ട യുഡിഎഫ്, സ്പീക്കറെ ചട്ടുകമാക്കി ഭരണം നിലനിര്‍ത്താന്‍ നടത്തിയ നാടകത്തിലൂടെ നിയമസഭയെയും നാണംകെടുത്തി. കൊട്ടിഘോഷിച്ച നൂറുദിന കര്‍മപരിപാടി പ്രചാരണകോലാഹലം മാത്രമായൊതുങ്ങുകയും ചെയ്തു. തലസ്ഥാന നഗരറോഡ് വികസനപദ്ധതിയുടെ മറവില്‍ 125 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതുസംബന്ധിച്ച് നടത്താനിരുന്ന വിജിലന്‍സ് അന്വേഷണം റദ്ദാക്കി. മുനീറിനെതിരെ നടക്കുന്ന വിജിലന്‍സ് കേസുകളുടെ കഥതീര്‍ക്കാന്‍ അതിലും പ്രഖ്യാപിച്ചു തുടരന്വേഷണം. വഴിവിട്ട ഏര്‍പ്പാടുകളില്‍ കുഞ്ഞാലിക്കുട്ടിയുടെ കരിമണല്‍ ഖനനവുമുണ്ട്. കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിയെ ഇ-ടെന്‍ഡറില്‍ പങ്കാളിയാക്കാന്‍ ഭക്ഷ്യമന്ത്രി നേരിട്ടിടപെട്ട് മാനേജിങ് ഡയറക്ടറെ തെറിപ്പിച്ച സംഭവമുണ്ട്. ബീവറേജസ് കോര്‍പറേഷന്‍ തുടങ്ങാനിരുന്ന വില്‍പ്പനശാലകള്‍ ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ വേണ്ടെന്നുവച്ചു. മെഡിക്കല്‍ പിജി സീറ്റ് വില്‍പ്പന, 500 സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി, അപക്ഷിച്ചവര്‍ക്കെല്ലാം പ്ലസ്ടു ബാച്ച്, ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിരോധനം എടുത്തുകളയുമെന്ന പ്രഖ്യാപനം, സ്മാര്‍ട്ട് സിറ്റി പദ്ധതി റിയല്‍എസ്റ്റേറ്റ് ബിസിനസാക്കാന്‍ സേവനസെസില്‍ ഉള്‍പ്പെടുത്തല്‍ എന്നിങ്ങനെ നൂറുദിനകര്‍മപരിപാടികള്‍ അനന്തമായി നീളുന്നു മന്ത്രിമാരുടെ സ്വത്ത് പാഴ്വാക്കായി ........................................ അധികാരമേറ്റ് നൂറുദിവസത്തിനുള്ളില്‍ എല്ലാ മന്ത്രിമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സ്വത്ത് വിവരം ജനപരിശോധനയ്ക്കായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം പാഴ്വാക്കായി. അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാര്‍ , വകുപ്പ് തലവന്മാര്‍ , മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫും കുടുംബാംഗങ്ങളും, അഡ്വക്കറ്റ് ജനറല്‍ , സര്‍ക്കാര്‍ ലോ ഓഫീസര്‍മാരും കുടുംബാംഗങ്ങളും തുടങ്ങിയവരുടെ സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും കര്‍മപദ്ധതിയില്‍ പ്രഖ്യാപിച്ചിരുന്നു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ഒരാള്‍ പോലും ഇതിന് തയ്യാറായിട്ടില്ല. സ്വത്തുവിവരം പ്രസിദ്ധീകരിക്കുന്നതില്‍ ഭൂരിപക്ഷംപേരും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണിത്. കൊള്ളക്ക് ഒത്താശ ...................... "അതിവേഗം ബഹുദൂരം" പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനവുമായി അധികാരമേറ്റ് 100 ദിവസമായിട്ടും സ്വകാര്യ സ്വാശ്രയ കോളേജുകളിലെ ഫീസും പ്രവേശനവും സംബന്ധിച്ച അനിശ്ചിതത്വം നീക്കാന്‍ യുഡിഎഫ് സര്‍ക്കാരിനായിട്ടില്ല. അധികാരമേറ്റ് ഒരുമാസത്തിനകം എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ സ്വാശ്രയനിയമം കൊണ്ടുവന്നു. കഴിഞ്ഞ അഞ്ച് വര്‍ഷവും കുറ്റമറ്റ രീതിയില്‍ നടന്നുവന്ന പ്രവേശന നടപടികളാണ് യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചത്. എന്‍ജിനിയറിങ് മാനേജ്മെന്റുകള്‍ക്ക് മെറിറ്റ് സീറ്റില്‍ ഓരോ വിദ്യാര്‍ഥിയില്‍നിന്നും 25,000 രൂപ വീതം അധികം കൊള്ളയടിക്കാന്‍ അവസരമൊരുക്കി. സര്‍ക്കാരുമായി ധാരണയിലെത്താത്ത ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള മാനേജ്മെന്റുകളുമായി മുന്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചപ്പോള്‍ ഈ സര്‍ക്കാര്‍ അവരുമായി ചങ്ങാത്തം സ്ഥാപിച്ച് കൊള്ളയ്ക്ക് ഒത്താശ ചെയ്യുകയാണ്. സപ്ലൈകോ ഇ െന്‍ഡര്‍ അട്ടിമറിക്കപ്പെടുന്നു ............................................. സപ്ലൈകോയിലെ ഇ ടെന്‍ഡര്‍ അട്ടിമറിച്ച് അഴിമതിക്ക് വഴിയൊരുക്കാനുള്ള ശ്രമമാണ് ഭക്ഷ്യമന്ത്രാലയത്തിന്റെ നൂറുദിവസത്തെ "നേട്ടം". ഇ ടെന്‍ഡര്‍ അട്ടിമറിക്കുന്നതിനും കരിമ്പട്ടികയില്‍പ്പെട്ട കമ്പനിയെ ടെന്‍ഡറില്‍ ഉള്‍പ്പെടുത്തണമെന്ന മന്ത്രിയുടെ നിര്‍ബന്ധത്തിനും വഴങ്ങാതിരുന്ന മുന്‍ സിഎംഡി യോഗേഷ് ഗുപ്തയെ രായ്ക്കുരാമാനം പൊലീസ് ട്രെയ്നിങ് കോളേജ് ഐജിയാക്കി സ്ഥലം മാറ്റി. മന്ത്രി ടി എം ജേക്കബിന്റെ ഈ അന്യായ നടപടിക്ക് മുഖ്യമന്ത്രിയും കൂട്ടുനിന്നു. ഓണവിപണികളിലേക്ക് സാധനങ്ങള്‍ വാങ്ങാനുള്ള ഇ ടെന്‍ഡര്‍ അട്ടിമറിച്ച് ഓപ്പണ്‍ ടെന്‍ഡറാക്കാനായിരുന്നു ഭക്ഷ്യമന്ത്രാലയത്തിന്റെ നീക്കം. ഇതിന് ഇ ടെന്‍ഡര്‍ സംവിധാനം തകരാറിലാണെന്ന് ഒരു വിതരണക്കാരനെക്കൊണ്ട് ഭക്ഷ്യസെക്രട്ടറിക്ക് പരാതി കൊടുപ്പിച്ചു. കരിമ്പട്ടികയില്‍പ്പെട്ട കമ്പനി ഉടമ ഒപ്പിട്ട പരാതിയാണിതെന്ന് മന്ത്രിയെ സപ്ലൈകോ ബോധ്യപ്പെടുത്തിയിട്ടും റീടെന്‍ഡര്‍ വേണമെന്ന് അദ്ദേഹം ശഠിക്കുകയായിരുന്നു. ഒടുവില്‍ പരാതിക്കാരെക്കൂടി ടെന്‍ഡമുളക് ചാക്കില്‍ കല്ലും മോശമായ മുളകും നിറച്ച് നല്‍കിയതിന് കരിമ്പട്ടികയില്‍പ്പെട്ട കമ്പനിയെ വീണ്ടും ടെന്‍ഡറില്‍ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശത്തിനു പിന്നില്‍ വന്‍ അഴിമതി നടന്നതായും ആരോപണമുണ്ട്. ലീഗ് മന്ത്രിമാര്‍ കുടുങ്ങിയപ്പോള്‍ കമീഷന്‍ ഔട്ട് ............................................. "അതിവേഗം ബഹുദൂരം" അന്വര്‍ഥമാക്കി ജുഡീഷ്യല്‍ കമീഷനെ ഗളഹസ്തം ചെയ്തു. കാസര്‍കോട്ടെ കലാപവും പൊലീസ് വെടിവയ്പും അന്വേഷിക്കുന്ന നിസാര്‍ കമീഷനെയാണ് യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുസ്ലിംലീഗ് നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോഴാണ്, സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു ജുഡീഷ്യല്‍ കമീഷനെ ഏകപക്ഷീയമായി പിരിച്ചുവിട്ടത്.കാസര്‍കോട്ട് കലാപം നടത്താന്‍ ലീഗ് നേതാക്കള്‍ ആഹ്വാനം ചെയ്ത കാര്യവും പ്രവര്‍ത്തകര്‍ കൊലയും കൊള്ളിവയ്പും നടത്തിയ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നത് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ലീഗ് നേതാക്കളെ പ്രതിക്കൂട്ടിലാക്കുമെന്ന സ്ഥിതിയുണ്ടാക്കി. ഇത് ലീഗിനെയും പൊതുവില്‍ യുഡിഎഫിനെയും കൂടുതല്‍ കുഴപ്പത്തിലാക്കുമെന്ന് ഭയന്നാണ് കമീഷന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ലീഗ് സമ്മര്‍ദം ചെലുത്തിയത്. തലയ്ക്കുനേരെ നീളുന്ന ലാത്തി ............................... അന്തര്‍ദേശീയ ഖ്യാതി നേടിയ ജനമൈത്രി പൊലീസിന് ഇപ്പോള്‍ ജനവിരുദ്ധതയുടെ ഭീകരമുഖമാണ്. പൊലീസിന്റെ ലാത്തിയും തോക്കും വിദ്യാര്‍ഥികളെ വേട്ടയാടാനുള്ള ആയുധങ്ങളാക്കി മാറ്റിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടിയുടെ നുറുദിന ഭരണം.പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗം പൂര്‍ണമായും സ്വാശ്രയ ലോബിക്ക് തീറെഴുതിയ സര്‍ക്കാര്‍ നടപടിയില്‍ സമാധാനപരമായി പ്രതിഷേധിച്ച സ്കൂള്‍വിദ്യാര്‍ഥികളുടെയും പെണ്‍കുട്ടികളുടെയുമടക്കം തല തല്ലിപ്പൊളിച്ച പൊലീസ്, അഞ്ചുവര്‍ഷം പൊതുസമൂഹത്തില്‍ നേടിയ സമ്മതി ദിവസങ്ങള്‍ക്കകം ഇല്ലാതാക്കി. 2001-06ലെ ക്രിമിനല്‍ പൊലീസിന്റെ മടങ്ങിവരവാണ് 100 ദിവസത്തിനകം കേരളം കണ്ടത്. തിരുവനന്തപുരത്തും കോട്ടയത്തും ആലപ്പുഴയിലും എറണാകുളത്തും കോഴിക്കോട്ടും കണ്ണൂരിലും തൃശൂരിലുമെല്ലാം സമാധാന സമരങ്ങളെ ചോരയില്‍മുക്കി. എസ്എഫ്ഐ നേതാക്കളടക്കം 110 പേര്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സ തേടുന്നു. ജൂണ്‍ 15ന് തുടങ്ങിയ വിദ്യാര്‍ഥിവേട്ട 30 വരെ നീണ്ടു. 15ന് കോഴിക്കോട്ടായിരുന്നു ക്രൂരമായ ലാത്തിച്ചാര്‍ജിന് തുടക്കമിട്ടത്.24ന് നിയമസഭാ മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പൈശാചികമായാണ് പൊലീസ് നേരിട്ടത്. സ്പീക്കറുടെ നാണം കെട്ട കളി ......................... എ സി ജോസിന്റെ കാസ്റ്റിങ് വോട്ടിന് ശേഷം കേരള നിയമസഭ കണ്ട സ്പീക്കറുടെ ഏറ്റവും നാണംകെട്ട കളിക്കാണ് യുഡിഎഫ് സര്‍ക്കാരിന്റെ 100 ദിവസത്തിനുള്ളില്‍ കേരളം സാക്ഷ്യം വഹിച്ചത്. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കും ധനമന്ത്രിയുടെ മറുപടിക്കും ശേഷം ബില്‍ വോട്ടിനിടുന്നതിന് പകരം സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വോട്ടെടുപ്പ് നടപടി അനന്തമായി നീട്ടിക്കൊണ്ടുപോവുകയായിരുന്നു.ക്യാന്റീനിലും എംഎല്‍എ ഹോസ്റ്റലിലും മറ്റും പോയ എംഎല്‍എമാരെ കൂട്ടിക്കൊണ്ടുവരുന്നതുവരെ സഭ നീട്ടി. എന്നിട്ടും ഭൂരിപക്ഷം തികഞ്ഞില്ല. സ്പീക്കര്‍ എണ്ണിയെണ്ണി ഭൂരിപക്ഷം തികയ്ക്കുകയായിരുന്നു.വീഡിയോ പരിശോധന നടന്നപ്പോള്‍ വീണ്ടും നാണംകെട്ടു. ആദ്യം എണ്ണിയപ്പോള്‍ ഒരു നമ്പര്‍ , രണ്ടാമതെണ്ണിയപ്പോള്‍ മറ്റൊന്ന്. ഭരണകക്ഷി അംഗങ്ങള്‍ എത്തുന്നതുവരെ പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് വോട്ടെടുപ്പ് നീട്ടാന്‍ മന്ത്രി കുഞ്ഞാലിക്കുട്ടി പറയുന്നതുള്‍പ്പെടെയുള്ള നാണംകെട്ട രംഗങ്ങള്‍ പുറംലോകം ലൈവായി കണ്ടു. മദ്യനയം പുലിവാല്‍ ..................... എക്സൈസ് മന്ത്രി കെ ബാബു കൊണ്ടുവന്ന പുതിയ മദ്യനയത്തിന്റെ അവസ്ഥയെന്തെന്ന് ആര്‍ക്കും അറിയില്ല. സംസ്ഥാനത്തെ കള്ളുഷാപ്പ് നടത്തിപ്പില്‍ തൊഴിലാളി സഹകരണസംഘങ്ങളെ പൂര്‍ണമായും ഒഴിവാക്കി ബാര്‍ ഉടമകളെ സഹായിക്കാനുള്ള വ്യവസ്ഥകളാണ്് പുതിയ മദ്യനയത്തില്‍ ഉള്ളത്. ബാറുടമകളെ സഹായിക്കുന്ന മദ്യനയത്തെ, വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന്, കെപിസിസിയും തള്ളിപ്പറഞ്ഞു. കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിലും പരസ്യമായി വിമര്‍ശവുമായി രംഗത്തെത്തി. വിവാദമായ മദ്യനയം മന്ത്രിസഭാ യോഗത്തില്‍ അംഗീകരിച്ച മുസ്ലിംലീഗ് മന്ത്രിമാര്‍ പാര്‍ടി യോഗങ്ങളില്‍ വെട്ടിലായി. നയം പുനഃപരിശോധിക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയും ആവശ്യപ്പെട്ടു... .................deshabhimani..........

Wednesday, 13 July 2011

പാദുകങ്ങള്‍ ഭരിക്കട്ടെ



"പണം കൊടുത്ത് നിങ്ങള്‍ക്കൊരു നല്ല നായയെ വാങ്ങാനാകും. എന്നാല്‍ , സ്നേഹം കൊടുത്താല്‍ മാത്രമേ അത് വാലാട്ടൂ" എന്ന് റിച്ചാര്‍ഡ് ഫ്രീഡ്മാന്‍ പറഞ്ഞിട്ട് വര്‍ഷങ്ങള്‍ കുറേയായി. മലയാള മനോരമ കെ എം മാണിയുടെ ബജറ്റിനെ പ്രകീര്‍ത്തിച്ച് മുഖപ്രസംഗം എഴുതിയ ദിവസംതന്നെ മാതൃഭൂമി ആ ഉദ്ധരണി എന്തിന് പ്രസിദ്ധീകരിച്ചെന്ന് പെട്ടെന്ന് മനസ്സിലായില്ല. "മാനവ പ്രശ്നങ്ങള്‍തന്‍ മര്‍മകോവിദന്‍മാര്‍" ഇരിക്കുന്നിടം മാതൃഭൂമി ഓഫീസാണല്ലോ. എന്തായാലും മനോരമ അത്തരമൊരു വിലയിരുത്തല്‍ അര്‍ഹിക്കുന്നുണ്ട്. അവര്‍ എഴുതിയ ഒരു വാചകം ഇങ്ങനെ "പെന്‍ഷന്‍ കുടിശ്ശിക വരുത്തിയില്ലെന്നും കരാറുകാരുടെ കടം വീട്ടിയെന്നും ട്രഷറി ഒറ്റദിവസം പോലും അടച്ചുപൂട്ടിയില്ലെന്നുമൊക്കെ വിദഗ്ധ ധനമാനേജ്മെന്റിന്റെ സാക്ഷ്യപത്രങ്ങളായി മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക് അവകാശപ്പെടുന്നു". അത്ഭുതം. ഐസക്കിന്റേത് അവകാശവാദം മാത്രമാണത്രേ.

ട്രഷറി പൂട്ടിയോ പെന്‍ഷന്‍ കുടിശ്ശിക വന്നോ എന്നൊന്നും മനോരമയ്ക്ക് അറിയില്ല. അത് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ അവര്‍ക്ക് കെല്‍പ്പുമില്ല. പക്ഷേ, അവരുടെ കണ്ണില്‍ മാണിയുടെ ബജറ്റ് "ശരിയായ ദിശയിലുള്ള തുടക്ക"മാണ്. സാമ്പത്തിക അച്ചടക്കവും ദൂരക്കാഴ്ചയും തെളിയുന്നതുമാണ്. പണ്ട് മാണി ഒരു കമ്മിയുമല്ല-മിച്ചവുമല്ല എന്ന "കമ്മിച്ച" ബജറ്റ് അവതരിപ്പിച്ചപ്പോള്‍ രക്ഷിക്കാന്‍ മനോരമ പോലുമുണ്ടായിരുന്നില്ല. പണം മാത്രം കൊടുത്താല്‍ പോരാ സ്നേഹവും കൊടുക്കണമെന്ന് മാതൃഭൂമി ഓര്‍മിപ്പിച്ചതിന്റെ പൊരുള്‍ ഇനിയും മനസ്സിലായിട്ടില്ലെങ്കില്‍ എന്തുപറയാന്‍! കെ എം എന്നതിനെക്കുറിച്ച് കോട്ടയം-മലപ്പുറം എന്ന് ആദ്യം പറഞ്ഞതും മാതൃഭൂമിയാണ്. പിന്നീടേ മറ്റുള്ളവര്‍ ഏറ്റുപിടിച്ചിട്ടുള്ളൂ.

*
മാണിസാര്‍ പണ്ടേ ഒരു തിരുത്തല്‍വാദിയാണ്. മാര്‍ക്സിസ്റ്റ് സിദ്ധാന്തം വരെ തിരുത്തിയെഴുതാന്‍ ധീരത കാട്ടിയ ആ കര്‍മകൗശലത്തിന് തോമസ് ഐസക്കിന്റെ ഒരു ബജറ്റ് തിരുത്തുന്നത് എത്രയോ നിസ്സാരം. ഐസക്കിന് എന്തൊക്കെ നോക്കണം. മര്‍മം അറിയാവുന്നവന് പശുവിനെ അടിക്കാന്‍ പ്രയാസമാകും. മാണിസാറിന് ഒരു പെരിസ്ട്രോയിക്കന്‍ - അധ്വാനവര്‍ഗ സിദ്ധാന്ത പ്രയോഗം നടത്തിയാല്‍ മതി. പാലായില്‍ നിന്നു പുറപ്പെട്ടാല്‍ ബസ് കോട്ടയത്ത് ഒന്നുനിര്‍ത്തും. അടുത്ത സ്റ്റോപ്പ് മലപ്പുറത്തു മാത്രമാണ്. ഇടയ്ക്ക് ബെന്നി ബെഹനാനോ ചെന്നിത്തലയോ ടി എന്‍ പ്രതാപനോ കൈകാട്ടിയാല്‍ ആ വണ്ടി നില്‍ക്കില്ല. ബ്രേക്ക് മാണിസാറിന്റെ കൈയിലാണ്. ഉമ്മന്‍ചാണ്ടിക്ക് വേണമെങ്കില്‍ വണ്ടിയില്‍ കയറി ഇരിക്കാം-ഒച്ച വയ്ക്കരുത്.

മാണിസാര്‍ നിസ്സാരക്കാരനല്ല-ഒന്‍പതു സീറ്റ് കൈയിലുണ്ട്. മാണി-ലീഗ് സംബന്ധം ഇങ്ങനെയങ്ങുറച്ചാല്‍ മുഖ്യമന്ത്രിക്ക് മുടിയും പറപ്പിച്ച് വെറുതേ നടക്കാം. ഭരണം പാലായില്‍നിന്ന് മലപ്പുറത്തേക്കും തിരിച്ചും സഞ്ചരിച്ചുകൊണ്ടിരിക്കും. അര്‍ഹതയുള്ളതേ ലഭിക്കുന്നുള്ളൂ; അതിനെ അസന്തുലിതാവസ്ഥ എന്നുവിളിക്കരുത് എന്നാണ് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വിനയം.

സാഹിബിന് അര്‍ഹതയുള്ളത് ഇപ്പോഴെങ്കിലും കിട്ടുന്നുണ്ടല്ലോ എന്ന് ആശ്വസിക്കാം. മലപ്പുറത്തുനിന്ന് അഴീക്കോട്ടേക്ക് ഒരു സൈക്കിള്‍ പോലും ഓടാത്തതാണ് യൂത്ത് ലീഗിലെ ഏകസ്ഥാനക്കാരനായ എംഎല്‍എ ഷാജിയുടെ പരിഭവം. ഷാജിയും പറയുന്നു ബജറ്റ് അസന്തുലിതമാണെന്ന്. പ്രതിപക്ഷത്തിന് പണി കുറഞ്ഞു. ഇത്രയും വരെയുള്ള നടപ്പുവശം നോക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് രണ്ട് പ്രതിപക്ഷനേതാക്കന്മാരെ കാണേണ്ടിവരും. ചെന്നിത്തല പ്രതിപക്ഷനേതാവിന്റെ കുപ്പായം ഇട്ട് ശീലിച്ചുതുടങ്ങിയിട്ടുണ്ട്.

സ്വന്തം പാര്‍ടിക്കെതിരെയാകുമ്പോള്‍ ചെന്നിത്തലയ്ക്ക് നല്ല മാര്‍ക്കറ്റ് കിട്ടും. ഉമ്മന്‍ചാണ്ടി പണ്ട് ചെയ്തത് ഇന്ന് ചെന്നിത്തല ചെയ്യുന്നു. വന്നുവന്ന് ഇത്തരം തുരപ്പന്‍ പരിപാടികള്‍ക്ക് ഐഎസ്ഐ മുദ്ര കൊടുക്കുന്ന ഏര്‍പ്പാടും തുടങ്ങിയിട്ടുണ്ട്. പാരവയ്ക്കുന്നവരും പാലം വലിക്കുന്നവരും ഇനി മഹാന്മാരുടെ ഗണത്തിലത്രേ.

*
ഒന്നായ നിന്നയിഹ രണ്ടെന്ന് കണ്ടളവിലുണ്ടായ ഇണ്ടലുംകൊണ്ടാണ് ലീഗില്‍ പലരും നടക്കുന്നത്. ഒരാള്‍ക്ക് ഒരു സ്ഥാനമെന്നായിരുന്നു തത്വം. ഇപ്പോള്‍ ഒരു സ്ഥാനം രണ്ടുപേര്‍ക്കെന്നായി. കുഞ്ഞാലിക്കുട്ടി "ഒന്നൊന്നര"കുട്ടിയാണെന്ന് പണ്ടേ കേട്ടിട്ടുണ്ട്. പുലി എന്നല്ല-പുപ്പുലി എന്നാണദ്ദേഹത്തെ അനുയായികള്‍ വിളിക്കുന്നത്. പഴയ മല്ലന്മാരെക്കുറിച്ചു പറയുമ്പോള്‍ നാലാള്‍ക്കൊത്ത ശരീരം എന്നൊക്കെ വര്‍ണിക്കാറുണ്ട്. ഇപ്പോള്‍ അക്ഷരാര്‍ഥത്തില്‍ അങ്ങനെ കാണുകയാണ്. രണ്ടാള്‍ക്കൊത്ത കുട്ടിയാണ് ഇന്ന് കുഞ്ഞാലിക്കുട്ടി. ഒരു കെ പി എ മജീദും ഒരു ഇ ടി മുഹമ്മദ് ബഷീറും സമാസമം ചേര്‍ന്നാലേ കുഞ്ഞാലിക്കുട്ടിക്കൊപ്പം എത്തൂ എന്നാണ് പാണക്കാട്ടെ തങ്ങള്‍ പറയുന്നത്. കുഞ്ഞാലിക്കുട്ടിയുടെ പാദുകങ്ങള്‍ കസേരയില്‍ വച്ച് ഇനി കെ പി എ മജീദ് പാര്‍ടിയെ ഭരിക്കും. പണ്ട് ഇബ്രാഹിംകുഞ്ഞ് വ്യവസായവകുപ്പു ഭരിച്ചതും അങ്ങനെയാണ്. ഇ ടി മുഹമ്മദ് ബഷീറിന് പൊതുകാര്യത്തിന്റെ ചുമതലയാണ്. സംഘടനയെ തൊടാന്‍ പാടില്ല. സൂര്യനു താഴെയുള്ള ഏതു വിഷയത്തെക്കുറിച്ചും അഭിപ്രായം പറയാം-അതില്‍ തൃപ്തിപ്പെട്ടുകൊള്ളണം. ഒരാള്‍ക്ക് ഒരുസ്ഥാനമെന്നത് ആര്‍ക്കും പറയാവുന്ന തത്വം തന്നെ-പക്ഷേ എല്ലാവര്‍ക്കും ബാധകമാകില്ല. അഖിലേന്ത്യാ പ്രസിഡന്റിന് ആ സ്ഥാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ കേന്ദ്രമന്ത്രിയാകാം. അതിലും തൃപ്തിവരാതെ ക്യാബിനറ്റ് പദവി കിട്ടാന്‍ ഉറക്കമിളയ്ക്കാം. അഖിലേന്ത്യാ പ്രസിഡന്റ് പദം ഒരു സ്ഥാനമായി ആരും കാണുന്നില്ല. അതല്ല, കേരളത്തിലെ വ്യവസായമന്ത്രിയെപ്പോലെ ചുമതലാബോധം കേന്ദ്ര സഹമന്ത്രിക്ക് വേണ്ടതില്ല എന്നതുകൊണ്ടാണ് അഹമ്മദ് സാഹിബിന് രണ്ടു സ്ഥാനം കിട്ടുന്നതെന്ന ശ്രുതിയുമുണ്ട്.

മലപ്പുറമാണ് ജില്ല. ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിപ്പിച്ചെടുക്കുമെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. അങ്ങനെ വരുമ്പോള്‍ എംപിമാര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നും ഉണ്ടാകില്ല. ഇ ടി മുഹമ്മദ് ബഷീറിനും ഒരേസമയം രണ്ടുസ്ഥാനം കിട്ടിയാല്‍ കുഴപ്പമില്ലെന്ന് അര്‍ഥം. ഇതൊക്കെ അതത് സമയത്ത് സൗകര്യത്തിനുവേണ്ടിയുള്ള തത്വങ്ങളാണ്. ആരോ പറഞ്ഞുകേട്ടു രണ്ട് ജനറല്‍സെക്രട്ടറിസ്ഥാനം ലീഗിന്റെ ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്ന്. ഒരു ബിരിയാണി സദ്യയിലൂടെ മാറ്റാനാകുന്നതേയുള്ളൂ ആ ഭരണഘടനയും. അഖിലേന്ത്യാ പ്രസിഡന്റിനേക്കാള്‍ വലിയ സംസ്ഥാന പ്രസിഡന്റും അതിനേക്കാള്‍ വലിയ ജനറല്‍സെക്രട്ടറിയുമായിരുന്നു ഇന്നലെവരെ ആ പാര്‍ടിക്ക്. ഇപ്പോള്‍ രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ വന്നു. രണ്ടുപേര്‍ക്കും അധികാരമില്ല. പകരം അധികാരമാകെ കുഞ്ഞാലിക്കുട്ടിയില്‍ . ഇന്ത്യന്‍ കുഞ്ഞാലിക്കുട്ടിലീഗ് എന്ന് പേരുമാറ്റിയാലും കുഴപ്പം വരാനില്ല. മുനീറിന്റെ ശല്യം തീരെ ഉണ്ടാകില്ല. മന്ത്രിയായപ്പോള്‍ അത് പഞ്ചായത്തായല്ലോ.

*

ശ്രീപത്മനാഭന്‍ കിടന്നിടത്തുനിന്ന് എണീക്കാത്തത് വെറുതെയല്ല. അത്രയധികം പൊന്നും രത്നവുമൊക്കെയാണല്ലോ സൂക്ഷിച്ചുവച്ച് കാവല്‍ കിടക്കുന്നത്. പുതിയ കാലത്ത് ഒന്നു കണ്ണുചിമ്മാന്‍പോലും അവസരം കിട്ടി എന്നുവരില്ല. എപ്പോഴാണ് കവര്‍ച്ചക്കാര്‍ വരുന്നത് എന്ന് തിട്ടവുമില്ല. ഏലത്തോട്ടം മുതലാളി ജ്വല്ലറി കവര്‍ച്ചചെയ്ത് കടംതീര്‍ക്കാന്‍ പോകുന്ന കാലമാണ്. പിന്നെങ്ങനെ ശ്രീപത്മനാഭന് സ്വസ്ഥത കിട്ടും. നിലവറകളില്‍ കണ്ടതും കാണാനിരിക്കുന്നതും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യവസ്തുക്കളാണ്. തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ പത്മനാഭനു സമര്‍പ്പിച്ച കാണിക്ക. നിലവറ ഓരോന്നായി തുറക്കുമ്പോള്‍ തിരുവിതാംകൂറുകാര്‍ മാത്രമല്ല, ലോകത്തുള്ള സകലരും അത്ഭുതംകൊണ്ടു. അമൂല്യനിധിയെന്നും അപൂര്‍വശേഖരമെന്നും അതുല്യാനുഭവമെന്നും വ്യാഖ്യാനമുണ്ടായി. രാജകുടുംബം സ്വത്ത് ചെലവാക്കാതെ സൂക്ഷിച്ചുവച്ചതിനെ പലരും പ്രകീര്‍ത്തിച്ചു. കാര്യമൊക്കെ ശരിതന്നെ. എന്നാല്‍ , എന്തിനും വേണമല്ലോ ഒരു താരതമ്യം. തിരുവിതാംകൂര്‍ രാജകുടുംബത്തിന് ഇത്രയുംകാലം ഭരിച്ചും കരംപിരിച്ചും വിദേശികളില്‍നിന്ന് സമ്മാനം വാങ്ങിയുമൊക്കെ ഇത്രയേ ഉണ്ടാക്കാനായിട്ടുള്ളൂ.

നൂറ്റാണ്ടുകള്‍കൊണ്ടുണ്ടാക്കിയത് കുറെ ശരപ്പൊളി മാലയും രത്നങ്ങളും പൊന്നും വെള്ളിയും. എല്ലാം ചേര്‍ത്താല്‍ ലക്ഷം കോടിയില്‍ എത്തുന്നില്ല. എ രാജ, ദയാനിധിമാരന്‍ , പി ചിദംബരം, കനിമൊഴി തുടങ്ങിയ പ്രതിഭകളൊന്നും അക്കാലത്ത് ജീവിച്ചിരുന്നില്ലെന്നര്‍ഥം. 2ജി സ്പെക്ട്രം എന്ന ഒറ്റ ഇടപാടില്‍ അവരുണ്ടാക്കിയത് 1.76 ലക്ഷം കോടിരൂപയാണ്. അത് ഏതൊക്കെ നിലവറയിലാണ് സൂക്ഷിച്ചുവച്ചതെന്ന് കണ്ടെത്താന്‍പോലും ആര്‍ക്കും കഴിയുന്നുമില്ല. കഷ്ടപ്പെട്ട് ഇവിടെ നിലവറ തുറന്നപ്പോള്‍ കണ്ടത് അതിന്റെ പകുതിയോളമാണ്. ഏതാണ് മിടുക്ക്?

*
നാഗാലാന്‍ഡില്‍ പട്ടിസൂപ്പ് കഴിക്കേണ്ടിവരുന്നതു ഭയന്ന് കെ ശങ്കരനാരായണന്‍ സസ്യഭുക്കായി. കേരളത്തിന്റെ മുഖ്യമന്ത്രിയാകേണ്ടിവരുമെന്നു ഭയന്നാണ് അദ്ദേഹം ഗവര്‍ണറായത്. ഇത്തരത്തിലൊരു ബുദ്ധി ചെന്നിത്തലയുടെ തലയില്‍ ഉദിച്ചെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ ഉറക്കം സ്വസ്ഥമായേനെ

Sunday, 3 July 2011

ഇന്ത്യന്‍ നിയമ വ്യവസ്ഥിതിയെയും കോടതിയെയും ഉമ്മനും കുഞ്ഞുങ്ങളും വെല്ലു വിളിക്കുന്നു

ഇന്ത്യന്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും രക്ഷപ്പെടാന്‍ ഉള്ള പഴുതുകള്‍ ഉണ്ടാകിക്കൊടുക്കുകയാണോ നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ .പരമാവതി പരോള്‍ കലാവതിയും ദിവസങ്ങളും പരോളില്‍ പോയ ബാല കൃഷ്ണപിള്ളയെ വീണ്ടും പരോളില്‍ വിടുന്ന സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യന്‍ ജുഡീശ്വരിയെ വെല്ലു വിളിക്കകയല്ലേ .സുപ്രീം കോടതി ഒരു വര്ഷം തടവിനു ശിക്ഷിച്ച ഒരു കുറ്റവാളിക്ക് അഞ്ചു ദിവസം കൂടുമ്പോള്‍ പരോള്‍ കൊടുക്കുകയാണെങ്കില്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥക്ക് എന്ത് വിലയാണ് ഉള്ളത്..????????????????????????????????????????
ഉമ്മന്‍ ചാണ്ടി മന്ത്രി സഭ ഭരണ കാലത്ത് എല്ലാ കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും സുഖവാസ കാലം. കോടതി ശിക്ഷിച്ചാലും ചാണ്ടി ജയിലില്‍ നിന്ന് തുറന്നു വിടും. സ്വാശ്രയ കൊള്ളക്കാര്‍ക്കു എതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ച ചാണ്ടി കള്...ളന്മാരെ തുറന്നു വിടുന്ന കാര്യത്തില്‍ വലിയ ഉത്സാഹം കാണിക്കുന്നു. ഇനി ഇന്ത്യയിലെ ഏതു കള്ളനും കേരളത്തിലേക്ക് വരാന്‍ അപേക്ഷ നല്‍കും. കാരണം കേരളം ഭരിക്കുന്നത്‌ അവര്‍ക്ക് പ്രിയപ്പെട്ട അവരെക്കാളും വലിയ കള്ളനായ കുഞ്ഞൂഞ്ഞു ആണ്....
ഒരു വര്‍ഷത്തേക്കുള്ള പരമാവധി പരോള്‍ 45 ദിവസത്തേക്കാണ് അതെ നിശ്ചിത പരോള്‍ കഴിഞ്ഞു വീണ്ടും അതെ വര്ഷം പരോള്‍ എടുക്കുകയാനെനികില്‍ എത്ര ദിവസമാണ് പരോള്‍ എടുത്തത്‌ അത്രയും കാലം കൂടെ ജയിലില്‍ കഴിയണം എന്നതാണ് നിയമം ആ നിയമം ഇവിടെ നടപ്പാക്കണം....
കള്ളന്മാരുടെ ആവാസ കേന്ദ്രം ആണ് കുഞ്ഞൂഞ്ഞിന്റെ മന്ത്രി സഭ എന്നതില്‍ എന്താണ് സംശയം ???????

അര്‍ദ്ധ ഫാസിസത്തില്‍ നിന്ന് മുഴു ഫാസിസത്തിലേക്ക്!!!

പ്രൊഫഷണല് വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി ബലികഴിച്ച് സ്വകാര്യമാനേജ്മെന്റുകള്ക്ക് പരമാധികാരം സ്ഥാപിച്ചുകൊടുക്കാനുള്ള യുഡിഎഫ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് വിദ്യാര്ഥികള്ക്കുനേര്ക്ക് നിരന്തരം നടക്കുന്ന ലാത്തിച്ചാര്ജുകള് . സ്വാശ്രയ മെഡിക്കല് കോളേജുകളില് സര്ക്കാരിന് അവകാശപ്പെട്ട 50 ശതമാനം സീറ്റുകൂടി മാനേജ്മെന്റുകള്ക്ക് ഏല്പ്പിച്ചുകൊടുക്കാനുള്ള ഗൂഢാലോചനയാണ് വിദ്യാഭ്യാസരംഗത്തെ ഏറ്റവുമൊടുവില് കലുഷമാക്കിയത്. സര്ക്കാരിന് അവകാശപ്പെട്ട സീറ്റുകള്കൂടി ഇല്ലാതാക്കാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതില് യുഡിഎഫ് ഭരണം കാട്ടിയ അലംഭാവംതന്നെ ഇത് തെളിയിക്കുന്നുണ്ട്. പ്രവേശന കാലാവധി മെയ് 31നു കഴിയുമെന്നറിഞ്ഞിട്ടും യുഡിഎഫ് സര്ക്കാര് അനങ്ങാതെയിരുന്നു. മാനേജ്മെന്റുകള് ഏകപക്ഷീയ പ്രവേശനവുമായി മുമ്പോട്ടുപോയി. സുപ്രീംകോടതിയെ സമീപിക്കണമെന്ന ആവശ്യം ജൂണ് ഏഴുമുതല് കേരളത്തിലാകെ ശക്തമായി. എന്നിട്ടും ആ വഴിക്ക് നീങ്ങാന് ഉമ്മന്ചാണ്ടിയുടെ ഭരണം താല്പ്പര്യം കാട്ടിയില്ല. ഏറ്റവുമൊടുവില് പുതുക്കിയ പ്രവേശനകാലാവധി കഴിയാന് ഒരുദിവസംമാത്രം ബാക്കിനില്ക്കുമ്പോഴാണ് നിരന്തര സമ്മര്ദത്തിന്റെ ഫലമായി സുപ്രീംകോടതിയെ സമീപിക്കാന് തയ്യാറായത്. എത്രയേറെ ആത്മാര്ഥതയില്ലാത്തതും മാനേജ്മെന്റ് താല്പ്പര്യങ്ങള് സംരക്ഷിക്കാനുള്ളതുമാണ് ഈ നിലപാട് എന്നത് പകല്പോലെ വ്യക്തമാണ്. ദീര്ഘകാലത്തെ പോരാട്ടത്തിന്റെയും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്ക്കാരിന്റെ നിലപാടുകളുടെയും അടിസ്ഥാനത്തില് സ്ഥാപിച്ചെടുത്ത വിദ്യാര്ഥികളുടെ അവകാശങ്ങളാകെ സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകള്ക്കുമുമ്പില് യുഡിഎഫ് സര്ക്കാര് അടിയറവയ്ക്കുന്നതിനെതിരെ സ്വാഭാവികമായും വിദ്യാര്ഥിസമൂഹം പ്രക്ഷുബ്ധമാകും. ആ നിലയ്ക്കുണ്ടാകുന്ന സമരങ്ങളെ ജനാധിപത്യപരമായ രീതിയില് ചര്ച്ചകളിലൂടെ പരിഹരിക്കാനാണ് പരിഷ്കൃതസമൂഹത്തില് ഏത് സര്ക്കാരും ശ്രമിക്കുക. എന്നാല് , ഇവിടെ വിദ്യാര്ഥികളുമായി ചര്ച്ചയില്ലെന്ന നിലപാടാണ് തുടക്കംതൊട്ടേ ഉമ്മന്ചാണ്ടി മന്ത്രിസഭ കൈക്കൊണ്ടത്. അതേസമയം, ഇന്റര്ചര്ച്ച് കൗണ്സിലുമായി ചര്ച്ച നടത്തി രഹസ്യധാരണയിലെത്തുകയും ചെയ്തു. ആ വിദ്യാഭ്യാസവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ധാരണയ്ക്കെതിരായ വിദ്യാര്ഥിസമരത്തെ നിഷ്ഠുരമായ ബലപ്രയോഗങ്ങളിലൂടെ ചോരയില് മുക്കിക്കൊല്ലുക എന്ന ദൗത്യമാണ് ഇപ്പോള് യുഡിഎഫ് ഭരണം ഏറ്റെടുത്തു നിര്വഹിച്ചുകൊണ്ടിരിക്കുന്നത്. ഇത് സ്വാശ്രയ സ്വകാര്യമാനേജ്മെന്റുകള്ക്കുവേണ്ടിയുള്ള ഏജന്സിപ്പണിയാണ്; ജനാധിപത്യഭരണമല്ല. ജനാധിപത്യപരമായ മാര്ഗത്തിലൂടെയേ പ്രതിഷേധം അനുവദിക്കൂ എന്നാണ് ഉമ്മന്ചാണ്ടി പറയുന്നത്. വിദ്യാര്ഥികള് പ്രതിഷേധിക്കുന്നത് ജനാധിപത്യമാര്ഗത്തിലൂടെതന്നെയാണ്. അതിനെ കായികമായി വേട്ടയാടുന്ന ഉമ്മന്ചാണ്ടി മന്ത്രിസഭയുടെ നിലപാടുകളാണ് ജനാധിപത്യവിരുദ്ധം. ജനാധിപത്യത്തെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി, വിദ്യാര്ഥികള്ക്കുമുമ്പില് പ്രശ്നപരിഹാരശ്രമം മുന്നിര്ത്തി ജനാധിപത്യപരമായ നീക്കത്തിന്റെ ഏതെങ്കിലും ഒരു വാതില് തുറന്നിട്ടോ എന്നുകൂടി പറയണം. ചര്ച്ചയ്ക്കുള്ള വാതില്പോലും കൊട്ടിയടച്ച് വിദ്യാര്ഥികളെ സമരമാര്ഗത്തിലേക്ക് തള്ളിവിട്ടത് ഈ സര്ക്കാര് തന്നെയാണ്. അങ്ങനെ സമരംചെയ്യുന്ന വിദ്യാര്ഥികളെ ഭീകരമാംവിധം ലാത്തിച്ചാര്ജ് ചെയ്ത് ജനാധിപത്യപരമായ പ്രതിഷേധത്തെ അമര്ച്ചചെയ്യുമെന്നാണ് ഇവര് കരുതുന്നത്. അത് നടക്കാന്പോകുന്ന കാര്യമല്ല എന്നതിന് കേരളചരിത്രത്തില് എത്രയോ ഉദാഹരണങ്ങളുണ്ട്. സ്വാശ്രയ പ്രൊഫഷണല് വിദ്യാഭ്യാസമേഖലയിലെ നൂറുശതമാനം സീറ്റിന്റെയും പരമാധികാരിയായി മാനേജ്മെന്റിനെ വാഴിക്കാന് ഒരു ഗൂഢാലോചന. ആ ഗൂഢാലോചന പ്രാവര്ത്തികമാക്കിയെടുക്കാന് കഴിയുന്ന അവസ്ഥയുണ്ടാക്കിയെടുക്കുന്നതിന്സമരങ്ങളെ ചോരയില് മുക്കിക്കൊല്ലാന് മറ്റൊരു ഗൂഢാലോചന. ഇത്തരം ഗൂഢാലോചനകളുടെ പരമ്പരയാണ് ഇന്ന് ഭരണത്തിന്റെ അണിയറയിലും തെരുവുകളിലും അരങ്ങേറുന്നത്. ഏതുവിധേനയും സമരത്തെ അമര്ച്ചചെയ്യുക എന്ന ദൗത്യമാണ് മുഖ്യമന്ത്രിയും കൂട്ടരും പൊലീസിനെ ഏല്പ്പിച്ചത്. സമരമുഖത്തെ സിറ്റി പൊലീസ് കമീഷണറുടെ നേരിട്ടുള്ള സാന്നിധ്യവും അദ്ദേഹത്തിന്റെ കാര്മികത്വത്തില് നടന്ന വിദ്യാര്ഥിവേട്ടയും ഇക്കാര്യം തെളിയിക്കുന്നു. സെക്രട്ടറിയറ്റിനുമുമ്പിലും നിയമസഭാമന്ദിരത്തിനുമുമ്പിലും ഒരു പ്രകോപനവും കൂടാതെയാണ് ലാത്തിച്ചാര്ജും ഗ്രനേഡ് പ്രയോഗവും നടത്തിയത്. ശത്രുസൈന്യത്തെയെന്നപോലെയാണ് വിദ്യാര്ഥികളെ പൊലീസ് നേരിട്ടത്. യൂണിവേഴ്സിറ്റി കോളേജില് ക്ലാസ് ശാന്തമായി നടന്നുകൊണ്ടിരിക്കെയാണ് അവിടേക്ക് ആരുടെയും അനുവാദത്തിനുപോലും കാത്തുനില്ക്കാതെ പൊലീസ് സേന പാഞ്ഞുകയറിയത്. പെണ്കുട്ടികള്ക്കടക്കം ലാത്തിയടിയേറ്റു. 22 തവണയാണ് യൂണിവേഴ്സിറ്റി കോളേജിലേക്ക് പൊലീസ് ഗ്രനേഡ് എറിഞ്ഞത്. കടത്തിണ്ണകളില്നിന്ന കുട്ടികള്ക്കുവരെ ഭീകരമാംവിധം മര്ദനമേറ്റു. ഊടുവഴികളില്വരെ കയറി വിദ്യാര്ഥികളെന്നു തോന്നിയവരെയാകെ തല്ലിച്ചതച്ചു. വിദ്യാര്ഥികളുടെ തലയ്ക്കാണ് അടിച്ചത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ ഒരു വിദ്യാര്ഥിനിയെ ഹോസ്റ്റലിലേക്കുപോകുന്നതിനിടെ പൊലീസ് തലയ്ക്കടിച്ചുവീഴ്ത്തി. ആ കുട്ടി അബോധാവസ്ഥയില് , ഗുരുതരനിലയില് ആശുപത്രിയിലായി. അഞ്ചും പത്തും പൊലീസുകാര് വിദ്യാര്ഥിയെ വളഞ്ഞുവച്ചുതല്ലുന്ന സംഭവങ്ങളും പരക്കെയുണ്ടായി. സെക്രട്ടറിയറ്റിനുമുമ്പിലെ ലാത്തിച്ചാര്ജ് ഒരു പ്രകോപനവുമില്ലാതെ യൂണിവേഴ്സിറ്റി കോളേജിലേക്ക് പടര്ത്തി. ഈ മര്ദനപരമ്പര, കുട്ടികളെ പിരിച്ചുവിടുന്നതിനല്ല, തല്ലി ആശുപത്രിയിലാക്കുന്നതിനുതന്നെ ഉദ്ദേശിച്ചുള്ളതായിരുന്നു. വിദ്യാര്ഥികളെ ആക്രമിക്കാന് പ്രത്യേക നിര്ദേശം ലഭിച്ച മട്ടിലായിരുന്നു തുടക്കംമുതല്ക്കേ പൊലീസിന്റെ പെരുമാറ്റം. സംസ്ഥാനസര്ക്കാരോ ബന്ധപ്പെട്ട ഏജന്സികളോ നടത്തുന്ന പ്രവേശന പരീക്ഷയിലെ റാങ്ക് ലിസ്റ്റില്നിന്നേ പ്രവേശനം നടത്താവൂ എന്ന മെഡിക്കല് കൗണ്സില് വ്യവസ്ഥ ലംഘിച്ച മാനേജ്മെന്റുകളോട് സര്ക്കാരിന് ഒന്നും ചോദിക്കാനില്ല. വിദ്യാര്ഥികള് അടയ്ക്കേണ്ട ഫീസ് എത്രയെന്ന് നിശ്ചയിച്ചിട്ടില്ല. സര്ക്കാര് ഫീസായാലും മാനേജ്മെന്റുകള് പ്രവേശനം നല്കുമെന്നുറപ്പില്ല. പിടിപ്പുകേടിലൂടെ ഈ സര്ക്കാര് കലുഷമാക്കുകയാണ് വിദ്യാഭ്യാസരംഗം. അതിനൊപ്പം, സ്വകാര്യമാനേജ്മെന്റുകളുമായി ഒത്തുകളിച്ച് കോടതിയെവരെ കബളിപ്പിക്കുകയുമാണ്. കേസ് പരിശോധിക്കാന് വേണ്ട സാവകാശംപോലും കോടതിക്ക് ലഭിക്കാത്ത നിലയില് ഏറെ വൈകി കോടതിയെ സമീപിച്ചതിനെക്കുറിച്ച് മറ്റെന്ത് ആര്ക്കുപറയാന് സാധിക്കും? തിങ്കളാഴ്ച കോടതി കേസെടുത്തപ്പോള് , എന്ത് നിലപാടെടുക്കണമെന്ന് അഭിഭാഷകര്ക്ക് നിര്ദേശം നല്കുകപോലും ചെയ്തിരുന്നില്ല ഈ സര്ക്കാര് . ഇതെല്ലാം വിദ്യാര്ഥികള് തുറന്നുകാട്ടുമ്പോള് ആ വിദ്യാര്ഥികള്ക്കെതിരെയാകുന്നു സര്ക്കാരിന്റെ രോഷം. അപായകരമായ ഈ വഴി സര്ക്കാര് എത്രവേഗം ഉപേക്ഷിക്കുന്നുവോ, അത്ര നന്ന്..

Friday, 1 July 2011

സഖാക്കളും പച്ച മനുഷ്യര്‍ തന്നെ ......പക്ഷെ !!!!

മജ്ജയും മാംസവും ഏതൊരു പൌരനെപ്പോലെയും സാധാരണ പൌരനാണു പാര്‍ട്ടി സഖാക്കളും അപ്പോള്‍ ചില പ്രലോഭനങ്ങളില്‍ വഴിപ്പെട്ടുപോകും. അത്തരം ദുര്‍നടപടിയില്‍ വഴിപ്പെട്ടു പോകാതെ ജാഗ്രത പാലിക്കേണ്ടതാണു. അങ്ങിനെ ചീത്ത നടപടിയില്‍ പെട്ടു പോയിട്ടുള്ള സഖാക്കള്‍ക്കു ഈ പ്രസ്ഥാനത്തില്‍ സ്ഥാനമുണ്ടായിരിക്കുന്നതല്ല എന്നാണു ഈ പറവൂര്‍ പെണ്‍വാണിഭത്തില്‍പ്പെട്ട സഖാക്......കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കികൊണ്ട്‌ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്തസത്ത ഉയര്‍ത്തികൊണ്ട്‌ ഉള്ള നടപടിയെടുത്ത പ്രസ്ഥാനത്തിനെ കുറ്റപ്പെടുത്തുവാന്‍ വാണിഭത്തില്‍പ്പെട്ടവരെയും അഴിമതിക്കാരെയും ന്യായികരിച്ചും സ്വീകരണം കൊടുത്തും നടക്കുന്ന യുഡിഎഫ്‌ക്കാര്‍ക്കു ഇടതുപ്രസ്ഥാനത്തെ കുറ്റപ്പെടുത്താന്‍ എന്തു ധാര്‍മികതയാണു ഉള്ളതു ????രാഹുല്‍ഗാന്ധിയേയും എന്‍ഡി തിവാരിയേയും പി.ജെ കുര്യനെയും ഉണ്ണിത്താനേയും കുഞ്ഞാലിക്കുട്ടിയെയും സമദാനിയും കെ എന്‍ എ കാദര്‍ നെയും സംരക്ഷിക്കുകയും സ്ഥാനമാനങ്ങള്‍ നല്‍കി അവര്‍ക്കു വീണ്ടും പ്രോത്സാഹനം കൊടുക്കുന്ന മുരാച്ചികളായ യുഡിഎഫ്‌നു ഒരു അര്‍ഹതയും ഇല്ല....

സെസ്സ് നയം മാറ്റി റിയല്‍ എസ്റേറ്റ് മാഫിയകളെ സഹായിക്കുന്നു

സ്‌മാര്‍ട്ട്‌സിറ്റി പദ്ധതിക്ക് നാലേക്കര്‍ ഭൂമി കൂടി അധികമായി നല്‍കി സേവനസെസ്സിലെത്തിക്കാന്‍ നീക്കം.ഇതോടെ ഐ.ടി വ്യവസായത്തിനുള്ള പദ്ധതി ഐ.ടി. ഇതരപദ്ധതികള്‍ക്ക് കൂടി ലഭ്യമാക്കും എന്ന പ്രതീതി സൃഷ്ടിച്ച് ഐ.ടി ,ഐ.ടി. അനുബന്ധ പദ്ധതിയല്ലാതാക്കുകയാണ് ലക്ഷ്യം.

246 ഏക്കറില്‍ ഐ.ടി വ്യവസായത്തിനുള്ള പദ്ധതിയായി സ്‌മാര്‍ട്ട്‌സിറ്റി തുടങ്ങേണ്ട അവസ്ഥയിലാണ് സംസ്ഥാന താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി കേന്ദ്ര സര്‍ക്കാരിന്റെ സേര്‍വ്വീസ്സ് സെസ്സ് നിയമത്തിന് കീഴി‍ല്‍ പദ്ധതിയെ എത്തിക്കാന്‍ അണിയറ നീക്കം ആരംഭിച്ചത്.സ്‌മാര്‍ട്ട്‌സിറ്റി നടത്തിപ്പുകാരായ ടി.ക്കോം പോലും ഈ ആവശ്യം ചര്‍ച്ചകളുടെ ഒരു ഘട്ടത്തിലും തര്‍ക്കവിഷയമായി ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍ പുതിയ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവരും ഭൂസംരക്ഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ചില ഉന്നത ഉദ്യോഗസ്ഥരുമാണ് ഈ നീക്കത്തിന് പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

സേവനസെസ്സിലെത്തുന്നതോടെ ഫലത്തില്‍ സ്‌മാര്‍ട്ട്‌സിറ്റി പ്രദേശത്ത് പണിതീരുന്ന കെട്ടിടങ്ങളുടെ എഴുപത് ശതമാനം ഐ.ടി പ്രോജ്ക്ടുകള്‍ക്കായി നീക്കി വെയ്ക്കണം എന്ന ഫ്രേയ്മവര്‍ക്ക് കരാറിലെ വ്യവസ്ഥ ഇല്ലാതെയാകും. പകരം 50 ശതമാനം അനുബന്ധ ജോലികള്‍ക്ക് നീക്കി വെയ്ക്കാം എന്ന് കരാറാകുന്നതോടെ ബാംഗിംഗ്,ഹോട്ടല്‍ തുടങ്ങിയ മേഖലകളിലേക്ക് പദ്ധതിയെ വഴിതിരിച്ചു വിടുകയാണ് എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പദ്ധതിക്ക് സഹായകരമായ ഐ.ടി ഇതര അനുബന്ധ തൊഴിലുകള്‍ കരാറിലുള്ള 90,000 നേരിട്ടുള്ള ഐ.ടി തൊഴിലവസരങ്ങള്‍ക്ക് പുറമേ ഒരുക്കേണ്ടവയാണ്. ഇതോടെ സ്‌മാര്‍ട്ട്‌സിറ്റി പദ്ധതി ലഭ്യമാക്കേണ്ട് നേരിട്ടുള്ള തൊഴിലവസരങ്ങളും കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ച 17 സെസ്സ് മേഖലകളേയും ഈ തീരുമാനം ബാധിച്ചേക്കാം എന്നും ഈ രംത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ അരങ്ങുവാഴാന്‍ ഈ തീരുമാനം കാരണമായേക്കുമെന്നാണ് സൂചന.

ഐടി നഗരമെന്ന കൊച്ചിയുടെ സ്വപ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ തിരിച്ചടി നല്‍കുന്നതാണ് പുതിയ തീരുമാനം.സ്‌മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ എല്‍‌ഡി‌എഫ് സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ വ്യവസ്ഥകള്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുമ്പോഴും കാതലായ മാറ്റങ്ങളാണ് ഈ തീരുമാനത്തോടെ ഉണ്ടാകുന്നത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയക്കും എന്ന് അറിയിച്ചു. കേരളത്തിന്റെ സ്വപ്ന പദ്ധതി നിയമക്കുരുക്കില്‍പെട്ട് ഇനിയും അനിശ്ചിതമായി നീളുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്........

Thursday, 30 June 2011

പീഡനങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ധനസഹായം കൊടുത്തു കേന്ദ്ര സര്‍ക്കാര്‍ പീഡനവും വാണിഭവും പ്രോല്സാഹിപ്പിക്കുകയാണോ???????

സ്തീ പീഡനങ്ങളില്‍ പെടുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ധനസഹായം കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയം.തല ഒന്നിന് മൂന്ന് ലക്ഷം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ കൊടുക്കാന്‍ തീരുമാനിചിക്കുന്ന ധനസഹായം സ്ത്രീ പീഡനങ്ങളില്‍ പീടിപ്പിക്കപെടുന്ന പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറപ്പെടുവിച്ച വാര്‍ത്ത.സത്യത്തില്‍ ഈ വാര്‍ത്ത‍ കേട്ടപ്പോള്‍ പുച്ഛമാണ് തോന്നുന്നത് .കാരണം ശക്തമായ നിയമ നടപടികള്‍ കൊണ്ട് സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താതെ പീഡനങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ധന സഹായം നല്‍കി കഴിഞ്ഞാല്‍ അത് അവര്‍ക്കുള്ള ഒരു പ്രചോദനം ആകുകയെ ഉള്ളൂ എന്നതാണ് എന്റെ അഭിപ്രായം.സ്വന്തം മാതാപിതാക്കള്‍ ആണ് ഇപ്പോള്‍ സ്വന്തം മക്കളെ കൂട്ടിക്കൊടുക്കുന്നതു എന്നവസ്തുത മറച്ചു വച്ച് കൂടാ.ഇവര്‍ക്കും ഇതൊരു പ്രോല്‍സാഹനം ആണ് ഇനി ഇതിന്റെ പുറകിലും പീഡിപ്പിക്കപ്പെട്ടു എന്നും പറഞ്ഞു കള്ളക്കഥകള്‍ ഉണ്ടാക്കി പണം കൊയ്യുന്നവരും ഉണ്ടാകാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ്.ചിലപ്പോള്‍ ഈ കള്ളക്കഥകളില്‍ പാവപ്പെട്ട നിരപരാതി ആയ പുരുഷന്മാരെ പണത്തിനു വേണ്ടി ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
എന്താണ് ഇതിനുള്ള സാശ്വതമായ പരിഹാരം????
ഒന്ന് മാത്രം സ്ത്രീകളുടെ സുരക്ഷ ഉറപ്പിക്കുന്ന ശക്തമായ നിയമ നടപടി മാത്രം!!!!
ഇല്ലങ്കില്‍ ഇനിയും പെണ്‍കുട്ടികള്‍ കച്ചവട മാര്‍ക്കറ്റില്‍ ഇറങ്ങുന്നത് ഈ കാശ് മോഹിചാവും പണ്ട് ആനയെ കുറിച്ച് പറയും പോലെ 'ജീവിച്ചാലും പതിനായിരം മരിച്ചാലും പതിനായിരം'എന്നപോലെ മാര്‍കെറ്റില്‍ പോയാലും കാശ് ഇനി അത് പുറതരിഞ്ഞാലും കാശ് മൂന്നു ലക്ഷം വരെ ആണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് വച്ച് നീട്ടുന്ന ധന സഹായം
ബംഗ്ലൂര്‍ മൈസൂര്‍ പോലെ ഉള്ള മള്‍ട്ടി സിറ്റികളില്‍ എത്ര എത്ര പെണ്‍കുട്ടികള്‍ കേരളത്തില്‍ നിന്നും പഠിക്കാന്‍ പോകുന്ന കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു.സ്വന്തം അറിവോടെ എന്തിനു വേണ്ടി ഇന്നത്തെ ചുറ്റുപാടില്‍ വിലസാന്‍ ഉള്ള പണത്തിനു വേണ്ടി മാത്രം. ഈ കുട്ടികള്‍ ഒക്കെ അവിടെയുള്ള സ്ത്രീ വാണിഭത്തെ കുറിച്ച് പുറത്തു പറഞ്ഞിരുന്നെങ്കില്‍ ഉള്ള സ്ഥിതി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഉള്ള കടത്തില്‍ നിന്നും വന്കടത്തില്‍ പോകും എന്നുള്ളതാണ് സത്യം.
ഈ ധനസഹായം പ്രഖ്യാപിച്ചതിലൂടെ തെളിയുന്നത് ലോകത്തില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം ആണ് നിലവില്‍ അത് ഒന്നാം സ്ഥാനത്തില്‍ എത്തിക്കാന്‍ വേണ്ടിയുള്ള തതപ്പാടാണോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു കാരണം യൂപ്പീ യില്‍ മാത്രം കഴിഞ്ഞ ഒരാഴ്ച കൊണ്ട് പതിനാലു പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ തെളിയുന്നത് കേന്ദ്രം ഒന്നാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നു എന്നതാണ്.
അത് കൊണ്ട് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചെയ്യേണ്ടത് ഇതിനുള്ള സാശ്വത പരിഹാരം ആണ് വേണ്ടത് ധനസഹായം നല്‍കി അവരെ പ്രോല്സാഹിപ്പിക്കുകയല്ല.

Tuesday, 28 June 2011

സഖാവ് പിണറായി വിജയന്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്‌ ന്റെ കരുത്തനായ അമരക്കാരന്‍

"അടിയന്തരാവസ്ഥക്കാലത്തു് പതിനെട്ടുമാസം കണ്ണൂർ സെൻട്രൽജയിലിൽ"```````````````````````````````````

````````````````````````````````````````````````````

.............ഇരുണ്ട കാലം പീഡനപര്‍വം ..................

_______________________________________________________

1975 സെപ്തംബര്‍ 28

കാലം- അടിയന്തരാവസ്ഥ



പിണറായി എടക്കടവിലെ വീടിന്റെ വാതിലില്‍ അര്‍ധരാത്രിയില്‍ ആവര്‍ത്തിച്ച് തട്ടുന്ന ശബ്ദംകേട്ടാണ് ഉറക്കമുണര്‍ന്നത്. ഒരു യോഗത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി ഉറക്കത്തിലേക്ക് വഴുതിവീണ നേരം. വീട്ടില്‍ അമ്മയും മൂത്തജ്യേഷ്ഠന്റെ മകനും മാത്രം. വാതില്‍ തുറന്ന് നോക്കുമ്പോള്‍ കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാലരാമന്‍ മുമ്പില്‍. കുറച്ച് പൊലീസുകാരും.



വന്ന കാര്യം തിരക്കി- എന്താണ്?



അറസ്റുചെയ്യാനാണ് വന്നത്- ബാലരാമന്റെ മറുപടി.



എന്തിനെന്ന സ്വാഭാവികചോദ്യത്തിനും ബാലരാമന്റെ മറുപടിയെത്തി. പ്രത്യേക നിര്‍ദേശമുണ്ട്.



ആരില്‍നിന്ന്?



എസ്പി ജോസഫ് തോമസില്‍നിന്ന്.



ബനിയനും മുണ്ടുമായിരുന്നു അപ്പോഴത്തെ വേഷം. അകത്തുപോയി ഷര്‍ട്ടും ധരിച്ച് പൊലീസിനൊപ്പം നടന്നു. താമസിക്കുന്ന വീട്ടില്‍നിന്ന് അല്‍പ്പദൂരം നടന്നാല്‍ റോഡിലെത്താം. അവിടെത്തുമ്പോള്‍ പൊലീസ് ജീപ്പ് നിരവധിയുണ്ട്. ജീപ്പിന് അരികിലെത്തിയപ്പോള്‍ ചോദിച്ചു- ഞാന്‍ എവിടെയാണ് ഇരിക്കേണ്ടത്.



ബാലരാമന്‍ പറഞ്ഞു- മുന്നില്‍ ഇരുന്നുകൊള്ളൂ...



ക്രൂരമര്‍ദനം ശരീരം ഏറ്റുവാങ്ങിയ ദിനരാത്രങ്ങളിലേക്കുള്ള ഒരു യാത്രയായിരുന്നു അവിടെനിന്ന് തുടങ്ങിയത്.



ഏകാധിപത്യത്തിന്റെ രൂക്ഷതയും ഭരണകൂടത്തിന്റെ കൊടിയ ക്രൂരതകളും അരങ്ങേറിയ അടിയന്തരാവസ്ഥക്കാലത്തിന്റെ ഒരു വാര്‍ഷികംകൂടി എത്തുമ്പോള്‍ സ്വാനുഭവങ്ങളുടെ ഒരേട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഓര്‍മിച്ചെടുത്തു. അഭിമുഖത്തില്‍നിന്ന്...



കൂത്തുപറമ്പ് സ്റേഷനിലെ രാത്രി



പൊലീസ് സ്റേഷനില്‍ എത്തുംവരെ പൊലീസ് മാന്യമായാണ് പെരുമാറിയത്. അപ്പോള്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ നാട്ടില്‍ പ്രതിഷേധവും ശക്തമായ ചെറുത്തുനില്‍പ്പുമുണ്ടായിരുന്നു. അതുകൊണ്ട് പൊലീസുമായി നല്ല ബന്ധത്തിലായിരുന്നില്ല. സ്റേഷനില്‍ എത്തിയതോടെ ഷര്‍ട്ടഴിക്കണമെന്നായി. ആത്മഹത്യചെയ്യാനുള്ള ഉദ്ദേശ്യം ഇല്ലെന്നിരിക്കെ ഷര്‍ട്ട് അഴിക്കുന്നതെന്തിനെന്ന ചോദ്യത്തിന് പൊലീസുകാര്‍ക്ക് നാവുമുട്ടി. മറുപടിക്കായി അവര്‍ സിഐയുടെ അരികില്‍ പോയി മടങ്ങിയെത്തി. ഷര്‍ട്ടൂരാതെതന്നെ ലോക്കപ്പില്‍ അയക്കാനായിരുന്നു നിര്‍ദേശം.



കീശയില്‍ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു. ഐഡന്റിറ്റി കാര്‍ഡ് ഉണ്ടെന്ന് പറഞ്ഞു. അത് അവര്‍ വാങ്ങിവച്ചു.



ലോക്കപ്പിനുള്ളില്‍



സ്റേഷനില്‍ അരണ്ടുകത്തുന്ന വെളിച്ചം അരിച്ച് ലോക്കപ്പിനുള്ളിലേക്ക് ചിതറിവീഴുന്നുണ്ടായിരുന്നു. പൊലീസുകാര്‍ നല്‍കിയ ഒരു പായില്‍ ചടഞ്ഞിരുന്നു- പൊലീസ് ഭീകരതയുടെ അനുഭവങ്ങള്‍ നേര്‍ത്ത പുഞ്ചിരിയോടെയും ഇടയ്ക്ക് ഉറക്കെ ചിരിച്ചും പിണറായി വിജയന്‍ പങ്കുവച്ചു.



ലോക്കപ്പിലേക്ക് രണ്ട് പൊലീസുകാര്‍ കയറിവന്നു. കൂത്തുപറമ്പ് സ്റേഷനിലെ പൊലീസുകാര്‍ ആയിരുന്നില്ല അവര്‍. അവരില്‍ ഒരാള്‍ ചോദിച്ചു-



നിന്റെ പേരെന്താ.



വിജയന്‍.



എന്ത് വിജയന്‍?



പിണറായി വിജയന്‍.



ഓ... എന്ന ശബ്ദത്തോടെ വികൃതമായി പേര് നീട്ടി പറഞ്ഞതിനൊപ്പമായിരുന്നു ആദ്യത്തെ അടി.



കൈ ഓങ്ങിയത് ഒരാളും അടിച്ചത് മറ്റൊരാളുമായിരുന്നു. ആദ്യത്തെ അടി ചെറുപ്പത്തിന്റെ തിളപ്പില്‍ കൈകൊണ്ട് തടുത്തതോടെ അവര്‍ക്ക് വാശിയായി. മത്സരിച്ച് അടി തുടങ്ങി. നീയെന്താടാ കളിക്കുന്നതെന്ന് പറഞ്ഞ് ഒരാള്‍ ക്രൂരമായി അടിക്കാന്‍ തുടങ്ങി. നെഞ്ചിന്‍ കൂട്ടിനുനേരെ തുരുതുരാ എത്തുന്ന ഇടി തടുത്തും അതിന്റെ താഡനം പൂര്‍ണമായും പുറത്ത് ഏറ്റുവാങ്ങിയും അരമണിക്കൂറിനടുത്ത് അടിയുടെ പൊടിപൂരം. കഴിവതും ഒച്ചയുയര്‍ത്തി അപ്പോഴും അവരെ ചീത്ത പറഞ്ഞുകൊണ്ടേയിരുന്നു. അതിന്റെ അരിശം അടിയായെത്തി. അതിനിടെ ഒരു പൊലീസുകാരന്‍ പറഞ്ഞു.



നിര്‍ത്ത്... ഞാനിവനെ വീഴ്ത്തിത്തരാം.



രണ്ടാളും അടി നിര്‍ത്തി. പിന്നെ വീഴിക്കാനായി ശ്രമം. വീഴാതിരിക്കാന്‍ ശ്രമിക്കുമ്പോഴും ഏല്‍ക്കുന്നത് മര്‍ദനം. രണ്ടുപേര്‍മാത്രമായി അടിക്കുന്നത് പോരെന്ന് തോന്നിയതുകൊണ്ടാകാം, സിഐ അടക്കം മൂന്നാളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലിന്റെ മാതിരി പറയേണ്ടല്ലോ. നെറ്റിയിലും തലയ്ക്കും മറ്റും അടികൊള്ളുമ്പോള്‍ കണ്ണിലൂടെ മിന്നല്‍പ്പിണരുകള്‍ പായും. ഒരുവട്ടം അവര്‍ നിലത്തിട്ടു. പൊടുന്നനെ ചാടിയെഴുന്നേറ്റതോടെ വീണ്ടും അടിച്ച് നിലത്തിട്ടു. അപ്പോള്‍ പ്രത്യേകം നിയോഗിച്ചതുപോലെ തടിച്ച പൊലീസുകാരന്‍ അവിലിടിക്കുംപോലെ നടുവിന് ചവിട്ടിക്കൊണ്ടിരുന്നു. അഞ്ചുപേരും ക്ഷീണിക്കുംവരെ മര്‍ദിച്ചു. അതിനിടയിലെപ്പോഴോ ബോധംമറഞ്ഞു. ഇടയ്ക്കെപ്പോഴോ മയക്കത്തില്‍ അറിഞ്ഞു... ഷര്‍ട്ട് പോയിട്ടുണ്ട്. ബനിയന്‍ പോയിട്ടുണ്ട്. മുണ്ട് പോയിട്ടുണ്ട്. ഡ്രോയര്‍മാത്രം അവശേഷിച്ചു. പിറ്റേന്ന് രാവിലെ ആദ്യറൌണ്ട് തല്ലാന്‍ കൊണ്ടുവന്ന പൊലീസ്സംഘത്തെ മുഴുവനായി മാറ്റിയിരുന്നു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍ വന്നു. അവര്‍ അനുതാപത്തോടെ പെരുമാറി.



പിറ്റേന്ന് പ്രഭാതം



രാവിലെ എപ്പഴോ ഓര്‍മതെളിഞ്ഞു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. അവര്‍ക്ക് പരിചിതനാണ്. മുഖം കഴുകാനായി കിണറിനരികിലേക്ക് പോയി. ശരീരത്തിന് പറ്റിയതെന്തെന്ന് അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല. കിണറ്റിലേക്ക് ബക്കറ്റിറക്കി വെള്ളം വലിച്ചുകോരാന്‍ ഒരുങ്ങുമ്പോഴാണ് തിരിച്ചറിയുന്നത്. കൈ അനങ്ങുന്നില്ല. ശരീരമാകെ നുറുക്കിയ അവസ്ഥ. കണ്ടുനിന്ന പൊലീസുകാരന് കാര്യം മനസ്സിലായി. അയാള്‍ ഓടിയെത്തി വെള്ളം കോരിത്തന്നു. പൊലീസുകാര്‍ ഒരു ചായയും തന്നു. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോയി. ശരീരമാകെ ഉലച്ചിലാണ്. അവശനാണെന്ന് കണ്ടാല്‍തന്നെ തിരിച്ചറിയാം. കണ്ണാടി കാണാത്തതുകൊണ്ട് മുഖം എങ്ങനെയെന്ന് അറിയില്ല. കണ്ണൂരില്‍ പൊലീസ് സ്റേഷനിലേക്ക് കയറുമ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ പുലിക്കോടന്‍ നാരായണന്‍ അവിടെയുണ്ട്. നാരായണന്‍ പറഞ്ഞു- വിജയന്റെ മുഖം മാറിയല്ലോ... 'ഊം' എന്ന് അമര്‍ത്തി മൂളുകമാത്രം ചെയ്തു. അടുത്ത റൌണ്ട് അടി ഇനിയുണ്ടാകുമെന്ന് കരുതുകയും ചെയ്തു. ഒന്നുമുണ്ടായില്ല. അതിന് കാരണം വളരെ പിന്നീടാണ് അറിഞ്ഞത്. നന്ദന മേനോന്‍ എന്ന നല്ല പൊലീസ് ഓഫീസര്‍ അവിടുണ്ടായിരുന്നു. പിന്നീടൊരിക്കല്‍ പാലക്കാട്ടുവച്ച് അദ്ദേഹം പറഞ്ഞു- അന്ന് ഞാന്‍ പുലിക്കോടന്‍ നാരായണനെ നിര്‍ബന്ധിച്ച് ലീവെടുപ്പിക്കുകയായിരുന്നു... എന്ന്.



ജയില്‍ദിനങ്ങള്‍



ജയിലിലെത്തിയപ്പോഴാണ് കാലിന്റെ തകരാര്‍ അറിഞ്ഞത്. തള്ളവിരലിന്റെ കുഴയ്ക്കുതാഴെ പൊട്ടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി പ്ളാസ്ററിട്ടു. തല്ലി തോല് പൊളിച്ചു എന്നു പറഞ്ഞ് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അനുഭവിച്ചത് അന്നാളുകളിലാണ്. മുതുകിലാകെ തല്ല്. ആ ഭാഗത്തെ തൊലി ആദ്യം കറുത്തു, പിന്നെ പൊളിഞ്ഞിളകി. ജയിലില്‍ ചികിത്സാ സൌകര്യമുണ്ടായിരുന്നു. ചികിത്സകൊണ്ട് ശരീരം ഒരുവിധം വഴങ്ങുന്ന അവസ്ഥയായി. പക്ഷേ, അപ്പോഴും അനാരോഗ്യം ഒന്ന് ബാക്കിയായി. ഇരിക്കാന്‍ കഴിയാത്തവിധം പുറത്ത് നെഞ്ചിനുനേരെ പിന്‍ഭാഗത്ത് കടുത്തവേദന. ചികിത്സിക്കുന്ന വൈദ്യനോട് വിവരം പറഞ്ഞു. ശരീരം കാണണമെന്നായി അയാള്‍. ജയില്‍ സൂപ്രണ്ട് ജോര്‍ജിനോട് ഇക്കാര്യം പറഞ്ഞു. വൈദ്യര്‍ക്ക് സൂപ്രണ്ടിനെ കാണാന്‍ ഒരുദിവസം അനുവാദം നല്‍കി. പരിശോധനയ്ക്ക് അവസരമൊരുക്കുകയായിരുന്നു സൂപ്രണ്ട് ഇതുവഴി. വൈദ്യര്‍ പരിശോധിച്ചു. മൂന്നൌണ്‍സുള്ള ഒരു കുപ്പിയില്‍ ഒരു തൈലമാണ് തന്നത്. കുളികഴിഞ്ഞ് അത് പുരട്ടണം. അത്ഭുതപ്പെട്ടുപോയ ഒരു കാര്യമാണത്. ആ തൈലം രണ്ടുവട്ടം പുരട്ടിയപ്പോള്‍ത്തന്നെ വേദന പോയി. ജയിലിലായിരുന്നതുകൊണ്ട് തൈലം തീരുംവരെ അത് പുരട്ടി.



മുഖാമുഖം



രാഷ്ട്രീയത്തടവുകാരായതുകൊണ്ട് വേഷം ലുങ്കിയും ബനിയനുമൊക്കെയായിരുന്നു. അന്നന്നത്തെ വസ്ത്രം അന്നന്ന് കുളിക്കൊപ്പം കഴുകിയിടും. പതിവുപോലെ അന്ന് കുളികഴിഞ്ഞ് അലക്കിയ വസ്ത്രവും ഒരു ബക്കറ്റിലിട്ട് നടന്നുവരുംവഴിയാണ് ജയില്‍മേധാവി പി ജെ അലക്സാണ്ടറും അറസ്റിനുപിന്നിലെ പൊലീസ് സൂപ്രണ്ട് ജോസഫ് തോമസും അതുവഴി വന്നത്. ഇവരെ കണ്ടപ്പോള്‍ അവര്‍ക്കരികിലേക്ക് പോയി.



ജോസഫ് തോമസിനെ നോക്കി അല്‍പ്പം ഉച്ചത്തില്‍തന്നെ വിളിച്ചു- മിസ്റര്‍ തോമസ്...



അയാള്‍ തിരിഞ്ഞുനിന്നു. മറ്റു തടവുകാര്‍ പരിഭ്രമിച്ചു. എന്ത് സംഭവിക്കുമെന്ന ആശങ്ക. പ്ളാസ്റര്‍ നീക്കി പൂര്‍വസ്ഥിതിയിലായ കാല്‍ ഉയര്‍ത്തി കാട്ടിയശേഷം പറഞ്ഞു.

കാലെല്ലാം ശരിയായി... ഇനിയും വേണമെങ്കില്‍ ആവാം. ഇതൊന്നും ഞങ്ങളെ തളര്‍ത്തില്ല. ഈ തടവറയിലെ അലക്കലും കുളിയുമൊന്നുംകൊണ്ട് ഞങ്ങളുടെ നട്ടെല്ല് വളയില്ല. ഇനിയും കാണാം.



സംഭവങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നമട്ടിലായിരുന്നു ജോസഫ് തോമസിന്റെ പ്രതികരണം.



വിട്ടുകൊടുക്കാന്‍ കഴിയുമായിരുന്നില്ല- അത്തരത്തില്‍ പറഞ്ഞൊഴിയണ്ട- എന്ന് കടുപ്പിച്ചുതന്നെ പറഞ്ഞ്, രോഷത്തോടെ ബക്കറ്റുമായി നടന്നുപോയി. ജയിലിലുള്ളവര്‍ അഭിനന്ദിച്ചു.



സഹതടവുകാര്‍



അഭിനന്ദിച്ചവരില്‍ സെയ്തുമ്മര്‍ ബാഫഖി തങ്ങളുമുണ്ടായിരുന്നു. ജയില്‍വാസത്തെ സംയമനത്തോടെയാണ് അദ്ദേഹം നേരിട്ടത്. മരിക്കുംവരെ അദ്ദേഹവുമായുള്ള സ്നേഹബന്ധം തീവ്രമായി നിലനിന്നു. ഇ കെ ഇമ്പിച്ചിബാവയും കെ ചന്ദ്രശേഖരനും എ കണാരനും വി വി ദക്ഷിണമൂര്‍ത്തിയും തടവുകാരായി ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുശേഷം എം വി രാഘവനും എം പി വീരേന്ദ്രകുമാറുമെല്ലാം എത്തി. പിന്നെ എസ്എഫ്ഐ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍, ചെറിയ മമ്മുകെയി, പി എം അബൂബക്കര്‍ തുടങ്ങിയവരും കണ്ണൂരിലെ നിരവധി സഖാക്കളുമുണ്ടായിരുന്നു. പേരു പറഞ്ഞാല്‍ ചിലതെല്ലാം വിട്ടുപോയാലോ.



ജയില്‍ജീവിതം പ്രത്യേക അനുഭവമാണ്. ലോക്കപ്പിലും പൊലീസിനുമുന്നിലും ജയിലഴിക്കുള്ളിലുമെല്ലാം കമ്യൂണിസ്റുകാര്‍ക്ക് പരീക്ഷണജീവിതമാണ്. ജയിലഴിക്കുമുന്നില്‍ പതറിയാല്‍പ്പിന്നെ കമ്യൂണിസ്റായി ജീവിക്കാന്‍ കഴിയില്ല. നാട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏതുനിമിഷവും പാര്‍ടിശത്രുക്കള്‍ ആക്രമിക്കുമെന്ന് കരുതിയിരുന്ന കരുത്തനായ സഖാവായിരുന്നു പാനൂരിലെ ഗോപാലന്‍ പറമ്പത്ത്. ഒരു ചാഞ്ചാട്ടവും കാണിക്കാത്ത സഖാവ്. ജയിലില്‍ എത്തിയശേഷം ഗോപാലന്‍ മൌനിയായി മാറി. ഒറ്റക്കിരിക്കും. എന്താ ഗോപാലാ എന്ന് ചോദിച്ചാല്‍ ഒന്നുമില്ലെന്നാവും മറുപടി. ഒടുവില്‍ അയാള്‍ മാപ്പെഴുതി കൊടുത്ത് പുറത്തുപോവുകയായിരുന്നു. മനസ്സിനെ തടുത്തുനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ കമ്യൂണിസ്റായി നിലനില്‍ക്കാന്‍ കഴിയില്ല. വിവാഹം കഴിഞ്ഞ് അധികം കഴിയുംമുമ്പായിരുന്നു ഗോപാലന്‍ ജയിലിലായത്.



കണ്ണൂരിലെ വ്യവസായിയായ ഒരു ഷേണായി ജയിലിലുണ്ടായിരുന്നു. സംഭാവന കൊടുത്തത് കുറഞ്ഞുപോയി എന്നതിന്റെ പേരില്‍ കുടുക്കി ജയിലിലാക്കിയതാണ്. ജയില്‍ജീവിതവുമായി അയാള്‍ എത്രവേഗം പൊരുത്തപ്പെട്ടുവെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. അതുപോലെയായിരുന്നു അഡ്വ. പി കുഞ്ഞനന്തന്‍നായരും. പാര്‍ടി അനുഭാവിയായിരുന്ന കുഞ്ഞനന്തന്‍നായര്‍ സ്പിന്നിങ് മില്‍ ചെയര്‍മാനായിരുന്നു. കോണ്‍ഗ്രസുകാര്‍ക്ക് സ്പിന്നിങ് മില്‍ പിടിച്ചെടുക്കുന്നതിനാണ് അദ്ദേഹത്തെ ജയിലിലാക്കിയത്. ഭക്ഷണംകഴിച്ച് പാത്രം നീക്കിവയ്ക്കേണ്ട അവസ്ഥപോലും ജയില്‍ജീവിതത്തിനുമുമ്പ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷേ, ജയിലില്‍ കാത്തുനിന്ന് അദ്ദേഹം ഭക്ഷണം വാങ്ങിയും പാത്രം കഴുകിവച്ചും സാഹചര്യങ്ങളോട് അതിവേഗം പൊരുത്തപ്പെടുകയായിരുന്നു.



വ്യായാമം



ജയിലില്‍ വൈകുന്നേരങ്ങളില്‍ വിവിധതരം കളിയുണ്ട്. വഴങ്ങുന്നത് ബോള്‍ബാഡ്മിന്റനായതുകൊണ്ട് അതായിരുന്നു വിനോദം. ഒപ്പം കൂടുന്നത് കോടിയേരി ബാലകൃഷ്ണനും ഒ ഭരതനുമെല്ലാമായിരുന്നു. എം പി വീരേന്ദ്രകുമാറും കളിക്കാനെത്തിയിരുന്നു. കോടിയേരിയുമായി ചേര്‍ന്ന് ചില്ലറ വ്യായാമങ്ങളും നടത്തിയിരുന്നു. സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍ ഉള്‍പ്പെടെ പ്രായമുള്ളവരുടെ വ്യായാമം നടത്തയായിരുന്നു. പുസ്തകങ്ങള്‍ പുറത്തുനിന്ന് ലഭിച്ചിരുന്നു.



അടിയന്തരാവസ്ഥയുടെ അവസാനഘട്ടത്തില്‍ മന്ത്രിയായ ആര്‍ ബാലകൃഷ്ണപിള്ള ജയില്‍ സന്ദര്‍ശിച്ചു. ജയില്‍ലീഡറായിരുന്ന ഇ കെ ഇമ്പിച്ചിബാവ ജയിലിലെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. മടങ്ങിപ്പോയശേഷം ആവശ്യങ്ങള്‍ അതിവേഗം ജയില്‍മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള നടപ്പാക്കുകയും ചെയ്തു.



1977 മാര്‍ച്ച് 30



ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം നിയമസഭയിലെത്തി അനുഭവങ്ങള്‍ വിവരിച്ച ദിവസം. നിയമസഭയിലെ ഒരു സാമാജികന് നേരിട്ട അവസ്ഥ വിവരിച്ചു. ആഭ്യന്തരമന്ത്രി കെ കരുണാകരനും സഭയിലുണ്ടായിരുന്നു. സ്വന്തം സഭയിലെ ഒരംഗത്തിനുണ്ടായ അവസ്ഥ സഹാനുഭൂതിയോടെയാണ് കേട്ടത്. അന്ന് ക്ളിപ്ത സമയംമാത്രം സാമാജികര്‍ക്ക് അനുവദിച്ചിരുന്ന സ്പീക്കര്‍ ബാവ ഹാജി ധാരാളം സമയം അനുവദിച്ചു. സൂചിവീണാല്‍ കേള്‍ക്കുന്ന നിശബ്ദതയില്‍ സ്പീക്കറുടെ ബെല്‍ തടസ്സപ്പെടുത്താതെ സംഭവങ്ങള്‍ വിവരിച്ചു. പക്ഷേ, സര്‍ക്കാര്‍ നടപടിയൊന്നും എടുത്തില്ല. നിയമജ്ഞനായ കെ ചന്ദ്രശേഖരന്റെ സഹായത്തോടെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ജയില്‍വാസത്തിനിടെ നല്‍കിയപ്പോഴും ഫലമുണ്ടായില്ല.



വീണ്ടും കണ്ടപ്പോള്‍



അടിയന്തരാവസ്ഥയ്ക്കുശേഷം തലശേരി കോടതിയിലുള്ള സുഹൃത്ത് അഡ്വ. രാജനെ കാണാന്‍ അഡീഷണന്‍ സെഷന്‍സ് കോടതിയിലെത്തി. ഒരു മരത്തിന് ചുവട്ടില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് കുറെ പൊലീസുകാര്‍ ചുറ്റും കൂടിയത്. കാരണം തിരക്കി. അന്ന് അറസ്റുചെയ്ത് ഭേദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ ബാലരാമന്‍ കോടതിയിലുണ്ടായിരുന്നു. അയാള്‍ പുറത്തിറങ്ങാതെ ഭയപ്പെട്ട് നില്‍ക്കയാണ്. എന്തെങ്കിലും ചെയ്യുമോയെന്ന ആശങ്ക. രാജന്‍ വന്നു. കണ്ടശേഷം മടങ്ങി. അയാള്‍ പിന്നീട് പക്ഷാഘാതം വന്ന് തളര്‍ന്നെന്നും അയാളുടെ അന്ത്യം ദയനീയമായിരുന്നുവെന്നുമാണ് അറിഞ്ഞത്.



അതിക്രമങ്ങളുടെ ഇരുണ്ട കാലം



യഥാര്‍ഥ അടിയന്തരാവസ്ഥയ്ക്കുമുമ്പുതന്നെ പടിഞ്ഞാറന്‍ ബംഗാളിലും അര്‍ധഫാസിസ്റ് ഭീകരവാഴ്ച 1972 മുതല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായ ഭീകരത കണ്ണൂരില്‍ കോണ്‍ഗ്രസുകാരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പൊലീസ് ക്യാമ്പുകളുടെ സഹായത്തോടെയായിരുന്നു കോണ്‍ഗ്രസ് ആക്രമണം. അടിയന്തരാവസ്ഥ വന്നതോടെ പൂര്‍ണ ജനാധിപത്യധ്വംസനമായി. പാര്‍ടിക്കുനേരെ വ്യാപക ആക്രമണമായിരുന്നു. ഏഴിലോട്ട്, മമ്പ്രം, തോലമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു രൂക്ഷാക്രമണം. സഞ്ചിയില്‍ മാരകായുധങ്ങളുമായാണ് കോണ്‍ഗ്രസുകാരുടെ സഞ്ചാരം. കൊടുവാളിന്റെ പിടി സഞ്ചിയില്‍നിന്ന് പുറത്തുകാണുന്നവിധത്തില്‍ അഹന്തയോടെയായിരുന്നു അവരുടെ നടപ്പ്. എംഎല്‍എ എന്നനിലയില്‍ അനുവദിച്ച ടെലിഫോണ്‍ പിണറായി പാര്‍ടി ഓഫീസിലായിരുന്നു. അവിടെപ്പോലും കയറി ഫോണ്‍ എടുത്തുപയോഗിക്കുന്നവിധത്തിലായിരുന്നു അതിക്രമം. ഒടുവില്‍ ഫോണ്‍ ടെലിഫോണ്‍ ഡിപ്പാര്‍ട്മെന്റിന്റെ കസ്റഡിയില്‍ കൊടുക്കുകയായിരുന്നു. ഓഫീസിലെ മേശയും കസേരയുംവരെ കോണ്‍ഗ്രസുകാര്‍ എടുത്തുകൊണ്ടുപോയിട്ടുണ്ട്. സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായ ഇവിടെപ്പോലും ഇതായിരുന്നു അടിയന്തരാവസ്ഥയിലെ സ്ഥിതി. പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിക്കുനേരെയുണ്ടായ ആക്രമണവും ഇത്തരത്തിലായിരുന്നു. കുളങ്ങരത്ത് രാഘവനെ ബോംബെറിഞ്ഞ് കൊന്നു. കേരളത്തില്‍ ബോംബുരാഷ്ട്രീയത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നു. കുളങ്ങരത്ത് രാഘവന്‍ രാഷ്ട്രീയബോധമുള്ള നല്ലൊരു സഖാവായിരുന്നു. ഇതെല്ലാം കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍ ആര്‍ക്കൊക്കെ എന്തൊക്കെ സഹിക്കേണ്ടിവന്നിട്ടുണ്ട്. ലോക്കപ്പില്‍വച്ച് മരിച്ചവരില്ലേ... പ്രക്ഷോഭത്തിന്റെ മുന്നില്‍ വെടിയേറ്റു മരിച്ചവരില്ലേ... ഗുണ്ടകളുടെ കത്തിക്കുത്തിലും വെടിയുണ്ടയിലും മരിച്ചവരില്ലേ..

Monday, 27 June 2011

മനോരോഗികള്‍ രമിക്കുന്ന മനോരമ


........"മനോരോഗികള്‍ രമിക്കുന്ന മനോരമ""......... 2004 ആഗസ്റ്റിലാണ് മനോരമയുടെ ദില്ലി എഡിഷന്‍ ആരംഭിച്ചത്. ഇതേസംബന്ധിച്ച് ആഗസ്റ്റ് 18ന് എക്‌സ്‌ചേഞ്ച് ഫോര്‍ മീഡിയ എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഇങ്ങനെയൊരു വാചകമുണ്ട്. D. Vijay Mohan will head ...the Delhi editorial operations. മനോരമയുടെ ചരിത്രം അറിയാവുന്നവര്‍ editorial operations എന്ന പ്രയോഗത്തെ 'എഡിറ്റോറിയല്‍ ഉപജാപങ്ങള്‍' എന്നാണ് വിവര്‍ത്തനം ചെയ്യുക. വായനക്കാരുടെ കണ്ണില്‍ മണ്ണെറിയാനും തലച്ചോറില്‍ വിഷം തളിക്കാനും കൂട്ടത്തിലേറ്റവും സമര്‍ത്ഥനെയാണ് രാഷ്ട്രതലസ്ഥാനത്ത് പയറ്റാനിറങ്ങുമ്പോള്‍ കണ്ടത്തില്‍ കുടുംബം നിയോഗിച്ചത്. ഉളുപ്പില്ലായ്മയും തൊലിക്കട്ടിയും പ്രത്യേകം പരിശോധിച്ചുറപ്പു വരുത്തിയിട്ടുമുണ്ടാകും. വിശ്വസ്തസേവകന്റെ യജമാനസ്‌നേഹം ആറുകോളത്തില്‍ വഴിഞ്ഞൊഴുകുന്ന കാഴ്ച 2011 മാര്‍ച്ച് 5ന്റെ മനോരമയിലുണ്ട്. പിറവി മുതലിന്നേവരെ മനോരമയുടെ താളുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട നുണകളുടെ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുകയാണ് ഈ ഒന്നാം പേജ്. മാസ്റ്റ് ഹെഡിനു താഴെ, "കളളം പറയുന്നതാര് "എന്ന ചോദ്യത്തിനു കീഴെ പെരുങ്കളളം അച്ചടിച്ചു വെയ്ക്കാന്‍ ധൈര്യം കാണിച്ച ആദ്യത്തെ പത്രപ്രവര്‍ത്തകന്‍ എന്ന ബഹുമതിയാണ് സാക്ഷാല്‍ ഡി. വിജയമോഹനെ കാത്തിരിക്കുന്നത്. ചിത്രം നോക്കുക. എത്ര വാചാലമായ ചോദ്യം. പ്രധാനമന്ത്രി പറയുന്നത് കളളം എന്ന വിഎസിന്റെ ആരോപണത്തെ പ്രതിരോധിക്കുക എന്ന യജമാനദൗത്യമാണ് ഈ ചോദ്യം പ്രതിഫലിപ്പിക്കുന്നത്. പക്ഷേ, ദൗത്യനിര്‍വഹണത്തിനിറങ്ങിയ ഡി. വിജയമോഹന്റെ കൈയിലെ ആയുധമോ, ഒരു ഗൂഗിള്‍ സെര്‍ച്ചില്‍ തകര്‍ന്നു വീഴുന്ന പച്ചക്കളളവും. അടിവരയിട്ട വാചകങ്ങള്‍ ശ്രദ്ധിക്കുക. ദില്ലി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ ആറാം വകുപ്പ് പറയുന്നത് ഇതു തന്നെയാണോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്. നിയമം പറയുന്നത് ഇങ്ങനെയാണ് : 6. Consent of State Government to exercise of powers and jurisdiction. _ Nothing contained in section 5 shall be deemed to enable any member of the Delhi Special Police Establishment to exercise powers and jurisdiction in any area in 5[a State not being a Union Territory or railways area], Without the consent of the Government of that State. സംസ്ഥാനം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐയ്ക്കു കൈമാറണം എന്ന വ്യവസ്ഥ നിയമത്തില്‍ എവിടെയുമില്ല. ഫെബ്രുവരി 26ന്റെ പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത കുറിപ്പില്‍ വിഎസ് ഇക്കാര്യം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെയായിരുന്നു: "സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഞാന്‍ കത്തയച്ചത് പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ കൂടി ചുമതലയുളള ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്കാണ്. ആ കത്തയച്ചത് 2010 ഡിസംബര്‍ 23നാണ്. പ്രസ്തുത കത്തില്‍ ഇത് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ ആറാം വകുപ്പു പ്രകാരമുളള സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയായി കണക്കാക്കണം എന്ന് വ്യക്തമാക്കിയിരുന്നു. ഇനി സിബിഐ അന്വേഷണം ആരംഭിക്കാന്‍ എന്താണ് തടസം? കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ആക്ടിന്റെ അഞ്ചാം വകുപ്പു പ്രകാരം അന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നു എന്ന് സിബിഐയെ അറിയിക്കണം. അത്രമാത്രം മതി" ഇതു പറയുക മാത്രമല്ല വിഎസ് ചെയ്തത്. 1946ലെ ദില്ലി പോലീസ് സ്‌പെഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പത്രലേഖകര്‍ക്കു വിതരണം ചെയ്യുകയും ചെയ്തു. ആക്ടിലെ നിബന്ധനകള്‍ ലംഘിക്കുന്നുവെന്നോ പാലിക്കുന്നില്ലെന്നോ വിമര്‍ശനമോ ആരോപണമോ വ്യാഖ്യാനമോ പ്രസിദ്ധീകരിക്കുമ്പോള്‍, ആക്ടിലെ ബന്ധപ്പെട്ട ഭാഗം ഉദ്ധരിക്കുക എന്നതാണ് മര്യദ. മന്‍മോഹന്‍സിംഗും ചിദംബരവും പറയുന്നതാണോ കേരള മുഖ്യമന്ത്രി പറയുന്നതാണോ ശരിയെന്ന് അറിയണമെങ്കില്‍ ദില്ലി പൊലീസ് സ്‌പെഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് വായിച്ചു നോക്കുക മാത്രമാണ് പോംവഴി. തര്‍ക്കം ഉണ്ടായ സ്ഥിതിയ്ക്ക് ആരാണ് ശരിയെന്നറിയാല്‍ സാധാരണക്കാരന്‍ പോലും അതു തന്നെയാണ് ചെയ്യുക. പക്ഷേ, മാധ്യമ പ്രവര്‍ത്തനം ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടി കണ്ടത്തില്‍ കുടുംബം ഏല്‍പ്പിച്ച ക്വട്ടേഷന്‍ പണിയാണ് എന്നു വിശ്വസിക്കുന്ന വിജയമോഹനെപ്പോലുളളവര്‍ക്ക് അത്തരം ബാധ്യതകളൊന്നുമില്ല. യജമാന കല്‍പ്പനകളില്‍ അച്ചടി മഷി തളിക്കുക മാത്രമാണ് അവരുടെ നിയോഗം. ശമ്പളവും അലവന്‍സുകളും അതിനാണ് നല്‍കുന്നത്. ചിന്തിക്കുക, അന്വേഷിക്കുക തുടങ്ങിയ വാക്കുകള്‍ ഓര്‍ക്കാനുളള അവകാശം പോലും അവര്‍ക്കില്ല. പാര്‍ലമെന്റ് പാസാക്കിയ നിയമം സ്വന്തം നിലയില്‍ വ്യാഖ്യാനിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രിയോടു കല്‍പ്പിക്കാനും മന്‍മോഹന്‍ സിംഗിനും ചിദംബരത്തിനും പ്രത്യേക അവകാശാധികാരങ്ങളൊന്നുമില്ല. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും കീഴേ വീട്ടുകാരനല്ല, വി. എസ് അച്യുതാനന്ദന്‍. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ ആവശ്യം നിയമപ്രകാരമല്ലെങ്കില്‍, ആ നിയമം ചൂണ്ടിക്കാട്ടിയാണ് അതനുസരിക്കാന്‍ ആവശ്യപ്പെടേണ്ടത്. നിയമത്തിന് തങ്ങളുടെ ഓഫീസുകള്‍ ചമയ്ക്കുന്ന വ്യാഖ്യാനം വിഎസ് അനുസരിക്കണമെന്ന് ആവശ്യപ്പെടുന്ന മന്‍മോഹന്‍ - ചിദംബരം പ്രഭൃതികളുടെ ധാര്‍ഷ്ട്യം വിഎസിനും കേരളസര്‍ക്കാരിനും മുന്നില്‍ ചെലവാകുമെന്ന് അവരോ മനോരമയിലെ യജമാനഭക്തരോ കരുതുന്നുണ്ടെങ്കില്‍, അവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ നെല്ലിക്കാത്തളം ഏര്‍പ്പാടാക്കേണ്ടതുണ്ട്. തന്നിഷ്ടത്തിനു നിയമം വ്യാഖ്യാനിക്കുന്ന ഒരു തോന്നിയവാസിയുടെ നിലവാരമേ മന്‍മോഹന്‍ സിംഗിനുളളൂ എന്നു തിരിച്ചറിയാന്‍ വിജയമോഹന്റെ വാര്‍ത്ത ധാരാളം. താഴെ പറയുന്ന ഭാഗം വായിക്കുക : ആക്ടില്‍ പറയുന്നത് ഇങ്ങനെ... 5. Extension of powers and jurisdiction of special police establishment to other areas- (1) The Central Government may by order extend to any area (including Railways areas), 1[in 2[a State, not being a Union territory]] the powers and jurisdiction of member of the Delhi Special Police Establishment for the investigation of any offences or classes of offences specified in notification under section 3. വിഎസ് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരുത്തരവ് ഇറക്കുകയേ വേണ്ടൂ, സാന്റിയാഗോ മാര്‍ട്ടിനും സംഘവും കൊല്ലങ്ങളായി നിര്‍ബാധം തുടരുന്ന നിയമലംഘനം കയ്യടക്കിയ ഭീമമായ സമ്പത്തിനെക്കുറിച്ചും അതിനൊത്താശ ചെയ്ത അധികാര കേന്ദ്രങ്ങളെക്കുറിച്ചും സിബിഐ അന്വേഷണം നടത്താന്‍. അത്തരമൊരന്വേഷണം ഒരിക്കലും നടത്താന്‍ തങ്ങള്‍ അനുവദിക്കില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ പിടിവാശി 2004 മുതല്‍ കേരളം കാണുന്നതാണ്. ലോട്ടറി മാഫിയയ്ക്ക് കോണ്‍ഗ്രസിന്റെ അത്യുന്നതങ്ങളിലുളള സ്വാധീനം തന്നെയാണ് ആ പിടിവാശിയുടെ അടിസ്ഥാനകാരണമെന്നും എത്രയോ കാലം മുമ്പേ വെളിപ്പെട്ടു. ഇക്കാര്യങ്ങളൊക്കെ നന്നായി അറിയാവുന്നവരുടെ മുന്നില്‍ വിജയമോഹന്‍ വക വേറൊരു വ്യാഖ്യാനം നോക്കുക: ല്ലിയിലെ എഡിറ്റോറിയല്‍ ഓപ്പറേഷന്‍ ചുമതലയുളള വിദഗ്ധന് വെറുമൊരു കൂട്ടിക്കൊടുപ്പുകാരന്റെ നിലവാരമേയുളളൂവെന്ന് തെളിയിക്കുന്നു, ഈ വാചകങ്ങള്‍. ഫെബ്രുവരി 26ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം ഉമ്മന്‍ചാണ്ടിയെയും കണ്ടത്തില്‍ കുടുംബത്തെയും വല്ലാതെ അങ്കലാപ്പിലാക്കിയിരുന്നു. ആരോപണങ്ങളെന്ന മട്ടില്‍ യുഡിഎഫുകാര്‍ തനിക്കെതിരെ പറഞ്ഞ ജല്‍പനങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന പത്രസമ്മേളനമാണ് വിഎസ് നടത്തിയത്. രേഖകള്‍ ഹാജരാക്കിയും നിയമവ്യവസ്ഥ ഉദ്ധരിച്ചും വിഎസ് കത്തിക്കയറിയപ്പോള്‍ തിരുവനന്തപുരം മനോരമയിലെ ഉമ്മന്‍ചാണ്ടിയുടെ ക്വട്ടേഷന്‍ സംഘം പ്രതികരിക്കാനാവാതെ തരിച്ചിരിക്കുകയായിരുന്നു. സിബിഐ അന്വേഷണത്തിന്റെ വ്യവസ്ഥകള്‍ അവരുടെ മുഖത്തേയ്ക്കു വലിച്ചെറിഞ്ഞാണ് വിഎസ് വെല്ലുവിളിച്ചത്. വിഎസിന്റെ പ്രകടനത്തിനു മുന്നില്‍ സോമനാഥും സുജിത് നായരും ജി. വിനോദുമടങ്ങുന്ന കൂലിപ്പട സ്തംഭിച്ചു പോയപ്പോള്‍ ദില്ലിയില്‍ നിന്നൊരാളെ നേരിട്ടിറക്കുമതി ചെയ്തു, കണ്ടത്തില്‍ ഫാമിലി. നിയമം ഒരുവഴിക്കും വ്യാഖ്യാനം വേറൊരു വഴിക്കും പോകുമ്പോള്‍ അതിന്റെ കാരണങ്ങളാണ് ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണകൗതുകത്തെ ജ്വലിപ്പിക്കേണ്ടത്. സത്യാന്വേഷണത്തിന്റെ അതിസാഹസികമായ വഴികളില്‍ അയാള്‍ക്ക് വെളിച്ചമാകുന്നത് ആ ജ്വാലയില്‍ നിന്നും ചിതറുന്ന പ്രകാശരശ്മികളാണ്. പക്ഷേ, കറുത്ത തൂവാല കൊണ്ട് കണ്ണു മൂടിക്കെട്ടി കണ്ടത്തില്‍ കുടുംബം കളത്തിലിറക്കിയ വിജയമോഹനെപ്പോലുളളവര്‍ക്ക് ആ കാഴ്ചകള്‍ ഈ ജന്മം വിലക്കപ്പെട്ടതു തന്നെയാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമം തോന്നുംപോലെ വ്യഖ്യാനിച്ച മന്‍മോഹന്‍സിംഗിന്റെ കത്ത് ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിലാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശന്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലോട്ടറി മാഫിയയുടെ മാത്രമല്ല, അവരെ സംരക്ഷിക്കുന്ന ചിദംബരത്തിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ചങ്കു പിളര്‍ക്കുന്നതാണ്. ഈ ഹര്‍ജിയെ സംബന്ധിച്ച് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനൊപ്പം സുപ്രധാനമായ ഒരു സുപ്രിംകോടതി വിധി ഹാജരാക്കിയിട്ടുണ്ട്. സിഎ 3088/2004 എന്ന കേസില്‍ 2010 മാര്‍ച്ച് 11ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് പുറപ്പെടുവിച്ചതാണ് ആ വിധി. ലോട്ടറി മാഫിയയുടെ നിയമലംഘനത്തെക്കുറിച്ച് കേരളം തുടര്‍ച്ചയായി നല്‍കിയ റിപ്പോര്‍ട്ടുകളും ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നു, ഈ ഇടക്കാല വിധി. അതിങ്ങനെയായിരുന്നു: The Union of India is the authority to take appropriate action regarding these type of draw of lotteries in violations of Section 4 of Lotteries (Regulation) Act, 1998. The Union of India may examine the grievances raised in this respect. ഈ സുപ്രിംകോടതി വിധിയടക്കം എണ്ണമറ്റ തെളിവുകള്‍ കേരള ഹൈക്കോടതിയുടെ മുന്നില്‍ കേരളസര്‍ക്കാര്‍ നിരത്തിയിട്ടുണ്ട്. സംസ്ഥാന ഭരണത്തലവനും കേരള ഹൈക്കോടതിയും സുപ്രിംകോടതി തന്നെയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ലോട്ടറി മാഫിയയ്‌ക്കെതിരെ അന്വേഷണം നടത്താത്ത കേന്ദ്രസര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിയാണ് പ്രധാനമന്ത്രിയുടെ കത്തില്‍ തെളിയുന്നത് എന്നാണ് കേരള ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിയമത്തിന് മന്‍മോഹന്‍ സിംഗു മുതല്‍ ഉമ്മന്‍ചാണ്ടിയും സതീശനും വരെയുളളവര്‍ തട്ടിവിടുന്ന വ്യാഖ്യാനങ്ങളല്ല, കോടതികള്‍ ആധാരമാക്കുന്നത്. കണ്ടത്തില്‍ കുടുംബത്തിന്റെ ക്വട്ടേഷന്‍ ടീം കെട്ടിച്ചമയ്ക്കുന്ന വ്യാഖ്യാനങ്ങളുടെ അവസ്ഥയും അതു തന്നെയാണ്. കല്ലും നെല്ലും ഇവിടെ തിരിയുക തന്നെ ചെയ്യും. ഇതൊക്കെ കൊണ്ടാണ് മാര്‍ച്ച് 5ന്റെ മനോരമയുടെ ഒന്നാം പേജ് ചരിത്രത്തിലിടം നേടുന്നത്. ഇതിനും മുമ്പും മനോരമ പെരുങ്കളളങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൈലൈന്‍ വെച്ചും വെയ്ക്കാതെയും യജമാനഭക്തി പ്രകടിപ്പിക്കുന്ന സുസജ്ജമായ ടീം എല്ലാ എഡിഷനുകളിലും കണ്ടത്തില്‍ കുടുംബത്തിനു വേണ്ടി ഓവര്‍ടൈം പണിയെടുക്കുന്നുണ്ട്. നുണയെഴുത്തിന്റെ പാപപങ്കിലമായ ചരിത്രത്തില്‍ വിജയമോഹന്‍ സമര്‍പ്പിച്ച മാര്‍ച്ചിലെ ഒന്നാം പേജ് വേറിട്ടു തന്നെ നില്‍ക്കും. മാസ്റ്റ് ഹെഡിനു താഴെ, കളളം പറയുന്നതാര് എന്ന തലക്കെട്ടെഴുതി നുണയച്ചടിക്കാനുളള തൊലിക്കട്ടി മനോരമയ്ക്കും അതിലെ യജമാനഭക്തര്‍ക്കും ആയിക്കഴിഞ്ഞുവെന്ന് ലോകം തിരിച്ചറിഞ്ഞ ദിവസമാണ് 2011മാര്‍ച്ച് 5. "യജമാനസ്‌നേഹം മനോരോഗമായി മൂര്‍ച്ഛിക്കുമ്പോള്‍ പത്രത്താളുകള്‍ ഇങ്ങനെയാണ് ചരിത്രം സൃഷ്ടിക്കുന്നത്."See more

മനോരോഗികള്‍ രമിക്കുന്ന മനോരമ


........"മനോരോഗികള്‍ രമിക്കുന്ന മനോരമ""......... 2004 ആഗസ്റ്റിലാണ് മനോരമയുടെ ദില്ലി എഡിഷന്‍ ആരംഭിച്ചത്. ഇതേസംബന്ധിച്ച് ആഗസ്റ്റ് 18ന് എക്‌സ്‌ചേഞ്ച് ഫോര്‍ മീഡിയ എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഇങ്ങനെയൊരു വാചകമുണ്ട്. D. Vijay Mohan will head ...the Delhi editorial operations. മനോരമയുടെ ചരിത്രം അറിയാവുന്നവര്‍ editorial operations എന്ന പ്രയോഗത്തെ 'എഡിറ്റോറിയല്‍ ഉപജാപങ്ങള്‍' എന്നാണ് വിവര്‍ത്തനം ചെയ്യുക. വായനക്കാരുടെ കണ്ണില്‍ മണ്ണെറിയാനും തലച്ചോറില്‍ വിഷം തളിക്കാനും കൂട്ടത്തിലേറ്റവും സമര്‍ത്ഥനെയാണ് രാഷ്ട്രതലസ്ഥാനത്ത് പയറ്റാനിറങ്ങുമ്പോള്‍ കണ്ടത്തില്‍ കുടുംബം നിയോഗിച്ചത്. ഉളുപ്പില്ലായ്മയും തൊലിക്കട്ടിയും പ്രത്യേകം പരിശോധിച്ചുറപ്പു വരുത്തിയിട്ടുമുണ്ടാകും. വിശ്വസ്തസേവകന്റെ യജമാനസ്‌നേഹം ആറുകോളത്തില്‍ വഴിഞ്ഞൊഴുകുന്ന കാഴ്ച 2011 മാര്‍ച്ച് 5ന്റെ മനോരമയിലുണ്ട്. പിറവി മുതലിന്നേവരെ മനോരമയുടെ താളുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട നുണകളുടെ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുകയാണ് ഈ ഒന്നാം പേജ്. മാസ്റ്റ് ഹെഡിനു താഴെ, "കളളം പറയുന്നതാര് "എന്ന ചോദ്യത്തിനു കീഴെ പെരുങ്കളളം അച്ചടിച്ചു വെയ്ക്കാന്‍ ധൈര്യം കാണിച്ച ആദ്യത്തെ പത്രപ്രവര്‍ത്തകന്‍ എന്ന ബഹുമതിയാണ് സാക്ഷാല്‍ ഡി. വിജയമോഹനെ കാത്തിരിക്കുന്നത്. ചിത്രം നോക്കുക. എത്ര വാചാലമായ ചോദ്യം. പ്രധാനമന്ത്രി പറയുന്നത് കളളം എന്ന വിഎസിന്റെ ആരോപണത്തെ പ്രതിരോധിക്കുക എന്ന യജമാനദൗത്യമാണ് ഈ ചോദ്യം പ്രതിഫലിപ്പിക്കുന്നത്. പക്ഷേ, ദൗത്യനിര്‍വഹണത്തിനിറങ്ങിയ ഡി. വിജയമോഹന്റെ കൈയിലെ ആയുധമോ, ഒരു ഗൂഗിള്‍ സെര്‍ച്ചില്‍ തകര്‍ന്നു വീഴുന്ന പച്ചക്കളളവും. അടിവരയിട്ട വാചകങ്ങള്‍ ശ്രദ്ധിക്കുക. ദില്ലി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ ആറാം വകുപ്പ് പറയുന്നത് ഇതു തന്നെയാണോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്. നിയമം പറയുന്നത് ഇങ്ങനെയാണ് : 6. Consent of State Government to exercise of powers and jurisdiction. _ Nothing contained in section 5 shall be deemed to enable any member of the Delhi Special Police Establishment to exercise powers and jurisdiction in any area in 5[a State not being a Union Territory or railways area], Without the consent of the Government of that State. സംസ്ഥാനം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐയ്ക്കു കൈമാറണം എന്ന വ്യവസ്ഥ നിയമത്തില്‍ എവിടെയുമില്ല. ഫെബ്രുവരി 26ന്റെ പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത കുറിപ്പില്‍ വിഎസ് ഇക്കാര്യം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെയായിരുന്നു: "സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഞാന്‍ കത്തയച്ചത് പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ കൂടി ചുമതലയുളള ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്കാണ്. ആ കത്തയച്ചത് 2010 ഡിസംബര്‍ 23നാണ്. പ്രസ്തുത കത്തില്‍ ഇത് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ ആറാം വകുപ്പു പ്രകാരമുളള സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയായി കണക്കാക്കണം എന്ന് വ്യക്തമാക്കിയിരുന്നു. ഇനി സിബിഐ അന്വേഷണം ആരംഭിക്കാന്‍ എന്താണ് തടസം? കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ആക്ടിന്റെ അഞ്ചാം വകുപ്പു പ്രകാരം അന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നു എന്ന് സിബിഐയെ അറിയിക്കണം. അത്രമാത്രം മതി" ഇതു പറയുക മാത്രമല്ല വിഎസ് ചെയ്തത്. 1946ലെ ദില്ലി പോലീസ് സ്‌പെഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പത്രലേഖകര്‍ക്കു വിതരണം ചെയ്യുകയും ചെയ്തു. ആക്ടിലെ നിബന്ധനകള്‍ ലംഘിക്കുന്നുവെന്നോ പാലിക്കുന്നില്ലെന്നോ വിമര്‍ശനമോ ആരോപണമോ വ്യാഖ്യാനമോ പ്രസിദ്ധീകരിക്കുമ്പോള്‍, ആക്ടിലെ ബന്ധപ്പെട്ട ഭാഗം ഉദ്ധരിക്കുക എന്നതാണ് മര്യദ. മന്‍മോഹന്‍സിംഗും ചിദംബരവും പറയുന്നതാണോ കേരള മുഖ്യമന്ത്രി പറയുന്നതാണോ ശരിയെന്ന് അറിയണമെങ്കില്‍ ദില്ലി പൊലീസ് സ്‌പെഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് വായിച്ചു നോക്കുക മാത്രമാണ് പോംവഴി. തര്‍ക്കം ഉണ്ടായ സ്ഥിതിയ്ക്ക് ആരാണ് ശരിയെന്നറിയാല്‍ സാധാരണക്കാരന്‍ പോലും അതു തന്നെയാണ് ചെയ്യുക. പക്ഷേ, മാധ്യമ പ്രവര്‍ത്തനം ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടി കണ്ടത്തില്‍ കുടുംബം ഏല്‍പ്പിച്ച ക്വട്ടേഷന്‍ പണിയാണ് എന്നു വിശ്വസിക്കുന്ന വിജയമോഹനെപ്പോലുളളവര്‍ക്ക് അത്തരം ബാധ്യതകളൊന്നുമില്ല. യജമാന കല്‍പ്പനകളില്‍ അച്ചടി മഷി തളിക്കുക മാത്രമാണ് അവരുടെ നിയോഗം. ശമ്പളവും അലവന്‍സുകളും അതിനാണ് നല്‍കുന്നത്. ചിന്തിക്കുക, അന്വേഷിക്കുക തുടങ്ങിയ വാക്കുകള്‍ ഓര്‍ക്കാനുളള അവകാശം പോലും അവര്‍ക്കില്ല. പാര്‍ലമെന്റ് പാസാക്കിയ നിയമം സ്വന്തം നിലയില്‍ വ്യാഖ്യാനിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രിയോടു കല്‍പ്പിക്കാനും മന്‍മോഹന്‍ സിംഗിനും ചിദംബരത്തിനും പ്രത്യേക അവകാശാധികാരങ്ങളൊന്നുമില്ല. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും കീഴേ വീട്ടുകാരനല്ല, വി. എസ് അച്യുതാനന്ദന്‍. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ ആവശ്യം നിയമപ്രകാരമല്ലെങ്കില്‍, ആ നിയമം ചൂണ്ടിക്കാട്ടിയാണ് അതനുസരിക്കാന്‍ ആവശ്യപ്പെടേണ്ടത്. നിയമത്തിന് തങ്ങളുടെ ഓഫീസുകള്‍ ചമയ്ക്കുന്ന വ്യാഖ്യാനം വിഎസ് അനുസരിക്കണമെന്ന് ആവശ്യപ്പെടുന്ന മന്‍മോഹന്‍ - ചിദംബരം പ്രഭൃതികളുടെ ധാര്‍ഷ്ട്യം വിഎസിനും കേരളസര്‍ക്കാരിനും മുന്നില്‍ ചെലവാകുമെന്ന് അവരോ മനോരമയിലെ യജമാനഭക്തരോ കരുതുന്നുണ്ടെങ്കില്‍, അവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ നെല്ലിക്കാത്തളം ഏര്‍പ്പാടാക്കേണ്ടതുണ്ട്. തന്നിഷ്ടത്തിനു നിയമം വ്യാഖ്യാനിക്കുന്ന ഒരു തോന്നിയവാസിയുടെ നിലവാരമേ മന്‍മോഹന്‍ സിംഗിനുളളൂ എന്നു തിരിച്ചറിയാന്‍ വിജയമോഹന്റെ വാര്‍ത്ത ധാരാളം. താഴെ പറയുന്ന ഭാഗം വായിക്കുക : ആക്ടില്‍ പറയുന്നത് ഇങ്ങനെ... 5. Extension of powers and jurisdiction of special police establishment to other areas- (1) The Central Government may by order extend to any area (including Railways areas), 1[in 2[a State, not being a Union territory]] the powers and jurisdiction of member of the Delhi Special Police Establishment for the investigation of any offences or classes of offences specified in notification under section 3. വിഎസ് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരുത്തരവ് ഇറക്കുകയേ വേണ്ടൂ, സാന്റിയാഗോ മാര്‍ട്ടിനും സംഘവും കൊല്ലങ്ങളായി നിര്‍ബാധം തുടരുന്ന നിയമലംഘനം കയ്യടക്കിയ ഭീമമായ സമ്പത്തിനെക്കുറിച്ചും അതിനൊത്താശ ചെയ്ത അധികാര കേന്ദ്രങ്ങളെക്കുറിച്ചും സിബിഐ അന്വേഷണം നടത്താന്‍. അത്തരമൊരന്വേഷണം ഒരിക്കലും നടത്താന്‍ തങ്ങള്‍ അനുവദിക്കില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ പിടിവാശി 2004 മുതല്‍ കേരളം കാണുന്നതാണ്. ലോട്ടറി മാഫിയയ്ക്ക് കോണ്‍ഗ്രസിന്റെ അത്യുന്നതങ്ങളിലുളള സ്വാധീനം തന്നെയാണ് ആ പിടിവാശിയുടെ അടിസ്ഥാനകാരണമെന്നും എത്രയോ കാലം മുമ്പേ വെളിപ്പെട്ടു. ഇക്കാര്യങ്ങളൊക്കെ നന്നായി അറിയാവുന്നവരുടെ മുന്നില്‍ വിജയമോഹന്‍ വക വേറൊരു വ്യാഖ്യാനം നോക്കുക: ല്ലിയിലെ എഡിറ്റോറിയല്‍ ഓപ്പറേഷന്‍ ചുമതലയുളള വിദഗ്ധന് വെറുമൊരു കൂട്ടിക്കൊടുപ്പുകാരന്റെ നിലവാരമേയുളളൂവെന്ന് തെളിയിക്കുന്നു, ഈ വാചകങ്ങള്‍. ഫെബ്രുവരി 26ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം ഉമ്മന്‍ചാണ്ടിയെയും കണ്ടത്തില്‍ കുടുംബത്തെയും വല്ലാതെ അങ്കലാപ്പിലാക്കിയിരുന്നു. ആരോപണങ്ങളെന്ന മട്ടില്‍ യുഡിഎഫുകാര്‍ തനിക്കെതിരെ പറഞ്ഞ ജല്‍പനങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന പത്രസമ്മേളനമാണ് വിഎസ് നടത്തിയത്. രേഖകള്‍ ഹാജരാക്കിയും നിയമവ്യവസ്ഥ ഉദ്ധരിച്ചും വിഎസ് കത്തിക്കയറിയപ്പോള്‍ തിരുവനന്തപുരം മനോരമയിലെ ഉമ്മന്‍ചാണ്ടിയുടെ ക്വട്ടേഷന്‍ സംഘം പ്രതികരിക്കാനാവാതെ തരിച്ചിരിക്കുകയായിരുന്നു. സിബിഐ അന്വേഷണത്തിന്റെ വ്യവസ്ഥകള്‍ അവരുടെ മുഖത്തേയ്ക്കു വലിച്ചെറിഞ്ഞാണ് വിഎസ് വെല്ലുവിളിച്ചത്. വിഎസിന്റെ പ്രകടനത്തിനു മുന്നില്‍ സോമനാഥും സുജിത് നായരും ജി. വിനോദുമടങ്ങുന്ന കൂലിപ്പട സ്തംഭിച്ചു പോയപ്പോള്‍ ദില്ലിയില്‍ നിന്നൊരാളെ നേരിട്ടിറക്കുമതി ചെയ്തു, കണ്ടത്തില്‍ ഫാമിലി. നിയമം ഒരുവഴിക്കും വ്യാഖ്യാനം വേറൊരു വഴിക്കും പോകുമ്പോള്‍ അതിന്റെ കാരണങ്ങളാണ് ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണകൗതുകത്തെ ജ്വലിപ്പിക്കേണ്ടത്. സത്യാന്വേഷണത്തിന്റെ അതിസാഹസികമായ വഴികളില്‍ അയാള്‍ക്ക് വെളിച്ചമാകുന്നത് ആ ജ്വാലയില്‍ നിന്നും ചിതറുന്ന പ്രകാശരശ്മികളാണ്. പക്ഷേ, കറുത്ത തൂവാല കൊണ്ട് കണ്ണു മൂടിക്കെട്ടി കണ്ടത്തില്‍ കുടുംബം കളത്തിലിറക്കിയ വിജയമോഹനെപ്പോലുളളവര്‍ക്ക് ആ കാഴ്ചകള്‍ ഈ ജന്മം വിലക്കപ്പെട്ടതു തന്നെയാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമം തോന്നുംപോലെ വ്യഖ്യാനിച്ച മന്‍മോഹന്‍സിംഗിന്റെ കത്ത് ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിലാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശന്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലോട്ടറി മാഫിയയുടെ മാത്രമല്ല, അവരെ സംരക്ഷിക്കുന്ന ചിദംബരത്തിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ചങ്കു പിളര്‍ക്കുന്നതാണ്. ഈ ഹര്‍ജിയെ സംബന്ധിച്ച് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനൊപ്പം സുപ്രധാനമായ ഒരു സുപ്രിംകോടതി വിധി ഹാജരാക്കിയിട്ടുണ്ട്. സിഎ 3088/2004 എന്ന കേസില്‍ 2010 മാര്‍ച്ച് 11ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് പുറപ്പെടുവിച്ചതാണ് ആ വിധി. ലോട്ടറി മാഫിയയുടെ നിയമലംഘനത്തെക്കുറിച്ച് കേരളം തുടര്‍ച്ചയായി നല്‍കിയ റിപ്പോര്‍ട്ടുകളും ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നു, ഈ ഇടക്കാല വിധി. അതിങ്ങനെയായിരുന്നു: The Union of India is the authority to take appropriate action regarding these type of draw of lotteries in violations of Section 4 of Lotteries (Regulation) Act, 1998. The Union of India may examine the grievances raised in this respect. ഈ സുപ്രിംകോടതി വിധിയടക്കം എണ്ണമറ്റ തെളിവുകള്‍ കേരള ഹൈക്കോടതിയുടെ മുന്നില്‍ കേരളസര്‍ക്കാര്‍ നിരത്തിയിട്ടുണ്ട്. സംസ്ഥാന ഭരണത്തലവനും കേരള ഹൈക്കോടതിയും സുപ്രിംകോടതി തന്നെയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ലോട്ടറി മാഫിയയ്‌ക്കെതിരെ അന്വേഷണം നടത്താത്ത കേന്ദ്രസര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിയാണ് പ്രധാനമന്ത്രിയുടെ കത്തില്‍ തെളിയുന്നത് എന്നാണ് കേരള ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിയമത്തിന് മന്‍മോഹന്‍ സിംഗു മുതല്‍ ഉമ്മന്‍ചാണ്ടിയും സതീശനും വരെയുളളവര്‍ തട്ടിവിടുന്ന വ്യാഖ്യാനങ്ങളല്ല, കോടതികള്‍ ആധാരമാക്കുന്നത്. കണ്ടത്തില്‍ കുടുംബത്തിന്റെ ക്വട്ടേഷന്‍ ടീം കെട്ടിച്ചമയ്ക്കുന്ന വ്യാഖ്യാനങ്ങളുടെ അവസ്ഥയും അതു തന്നെയാണ്. കല്ലും നെല്ലും ഇവിടെ തിരിയുക തന്നെ ചെയ്യും. ഇതൊക്കെ കൊണ്ടാണ് മാര്‍ച്ച് 5ന്റെ മനോരമയുടെ ഒന്നാം പേജ് ചരിത്രത്തിലിടം നേടുന്നത്. ഇതിനും മുമ്പും മനോരമ പെരുങ്കളളങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൈലൈന്‍ വെച്ചും വെയ്ക്കാതെയും യജമാനഭക്തി പ്രകടിപ്പിക്കുന്ന സുസജ്ജമായ ടീം എല്ലാ എഡിഷനുകളിലും കണ്ടത്തില്‍ കുടുംബത്തിനു വേണ്ടി ഓവര്‍ടൈം പണിയെടുക്കുന്നുണ്ട്. നുണയെഴുത്തിന്റെ പാപപങ്കിലമായ ചരിത്രത്തില്‍ വിജയമോഹന്‍ സമര്‍പ്പിച്ച മാര്‍ച്ചിലെ ഒന്നാം പേജ് വേറിട്ടു തന്നെ നില്‍ക്കും. മാസ്റ്റ് ഹെഡിനു താഴെ, കളളം പറയുന്നതാര് എന്ന തലക്കെട്ടെഴുതി നുണയച്ചടിക്കാനുളള തൊലിക്കട്ടി മനോരമയ്ക്കും അതിലെ യജമാനഭക്തര്‍ക്കും ആയിക്കഴിഞ്ഞുവെന്ന് ലോകം തിരിച്ചറിഞ്ഞ ദിവസമാണ് 2011മാര്‍ച്ച് 5. "യജമാനസ്‌നേഹം മനോരോഗമായി മൂര്‍ച്ഛിക്കുമ്പോള്‍ പത്രത്താളുകള്‍ ഇങ്ങനെയാണ് ചരിത്രം സൃഷ്ടിക്കുന്നത്."See more

Saturday, 25 June 2011


കോണ്ഗ്രസ്സ് ജാതി -മത സന്കടനകളുടെ
തടവറയില്‍
-------------------------------------------------------
നമ്മുടെ നാട്ടിലെ ജാതി വ്യവസ്ഥയും
ഗ്രാമീണ ജനാതിപത്യ വ്യവസ്ഥയും പ്രാചീന കാലത്തെ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്തയാകുന്ന അടിത്തറ മേല്‍ പടുത്തുയര്‍ത്തപ്പെട്ട ഒരു സാമൂഹ്യ മേല്പുരയാണ്.പക്ഷെ ആ മേല്പുര ഉയര്‍ന്നതില്‍ പിന്നീട് അതിനു ഒരു പരിധി വരെ സ്വതന്ത്രമായി നിലനില്‍ക്കാന്‍ കഴിഞ്ഞു.ആ സാമ്പത്തിക അടിത്തറ ഇളക്കാന്‍ തുടങ്ങിയിട്ട് കാലം ഒട്ടേറെയായി.അതിന്റെ വേരറ്റു എന്ന് തന്നെ പറയാം [ഇ എം എസ് മാക്സിസം-ലെനിനിസം ഒരു പാഠപുസ്തകം പേജ് എണ്‍പത്തിഎട്ടു]കേരളത്തില്‍ ആവട്ടെ ശക്തമായ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വരികയും കമ്മ്യുണിസ്റ്റ്‌കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഭൂപ്രഭുത്വം അവസാനിക്കുകയും ചെയ്തു.എന്നിട്ടും സാമൂഹ്യ മേല്പ്പുരയായി നിലനില്‍ക്കുന്ന ജാതി വ്യവസ്ഥ രൂപഭേദം വരുത്തി ജാതിഭോധമായും ജാതി രാഷ്ട്രീയമായും ഇന്നും കേരളത്തില്‍ നില നിലനില്‍ക്കുന്നു.
1957അധികാരത്തില്‍ വന്ന കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയെ അധികാരഭ്രാഷ്ട്ടമാക്കുന്നതിനു വേണ്ടി ആണ് ആദ്യമായി കോണ്ഗ്രസ്സ് ജാതി സന്കടനകളെ രാഷ്ട്രീയമായി ഉപയോകിക്കുന്നത്.ആ സമരത്തില്‍ ഉണ്ടായ വിജയം കേരളത്തിലെ ജാതി-മത സന്കടനകളെ മത്തുപിടിപ്പിച്ചു.ഒരു ഘട്ടത്തില്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു കോണ്ഗ്രസ്സ് മുന്നണിയിലെ അങ്ങമായി അധികാരം കയ്യാളാന്‍ വരെ ജാതി മത സന്കടനകള്‍ക്ക് കഴിഞ്ഞു.ജാതി -മത സന്കടനകളുടെ പിന്തുണയില്ലാതെ അധികാരത്തില്‍ വരാന്‍ ഇടതു പക്ഷ ജനാതിപത്യ മുന്നണിക്ക് കഴിഞ്ഞപ്പോള്‍ ഒന്ന് പുറകോട്ടു അടിച്ച ജാതി-മത സന്കടനകളെ ഏകോപിപ്പിച്ചു അണിനിരത്തികൊണ്ടാണ് 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്ഗ്രസ്സ് വിജയം കണ്ടത്.
എന്നാല്‍ 2006ല്‍ഇടതു പക്ഷ ജനാതിപത്യ മുന്നണി അധികാരതിലെരിയതോടെ സമദൂരതിന്റെയും സമുതായ താല്പര്യ സംരക്ഷണത്തിന്റെയും ഒക്കെ പേരില്‍ പരസ്യമായ കക്ഷി പിടിക്കളില്‍ നിന്ന് മാറി നില്കാനാണ് ജാതി രാഷ്ട്രീയക്കാര്‍ ശ്രമിച്ചത് . 2011ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍ എസ്സ് എസ്സ് സമദൂരത്തില്‍ അല്ല ശരി ദൂരത്തില്‍ ആണെന്നും യൂഡീഎഫിന്റെ വിജയതിനായിരുന്നു അവര്‍ പ്രവര്‍ത്തിച്ചത് എന്നും വ്യക്തമാക്കപ്പെട്ടു .
ഉമ്മന്‍ചാണ്ടി മന്ത്രിസഭാ രൂപീകരണവുമായി മുന്നോട്ടുപോയപ്പോള്‍ ആവട്ടെ ജാതി-മത ശക്തികള്‍ സംമാര്ധവുമായി മുന്നോട്ടു വരുന്ന കാഴ്ചയാണ് കാണാനായത്.കെ പീ സീ സി പ്രസിടണ്ട് രമേശ്‌ ചെന്നിത്തല താന്‍ ഒരു സമുതായത്തിന്റെ പ്രതിനിധിയായി ബ്രാണ്ട് ചെയ്യപ്പെടുന്നത്തില്‍ ദുഃഖം പ്രകടിപ്പിച്ചു(രമേശ്‌ ചെന്നിത്തല മല്‍സരിച്ചത് തന്നെ എന്‍ എസ്സ് എസ്സ് ന്റെ സമദൂരം ശരിദൂരമാക്കാന്‍ ആയിരുന്നു എന്നത് വേറെ കാര്യം)കെ മുരളീധരന്‍ എസ് എന്‍ ദീപ്പി നേതാവ് വെള്ളാപ്പള്ളി യെ പോയി കണ്ടത് കൊണ്ട് എന്‍എസ്സ്എസ്സിന് അനഭിമതന്‍ ആയതിനാല്‍ മന്ത്രി സഭക്ക് പുറത്തു വീ എസ ശിവകുമാര്‍ അകത്തു.ജി കാര്‍ത്തികേയന്‍ പ്രതിപക്ഷ ഉപനെതാവായിട്ടും എന്‍എസ്സ്എസ്സിന് ഇഷ്ട്ടമില്ലാത്തത് കൊണ്ട് പുറത്തു.ശിഭു ബേബി ജോണിനെ ലത്തീന്‍ കത്തോലിക്കാകാരന്‍ ആയി കാണാന്‍ ആവില്ലന്നു ലത്തീന്‍ കത്തോലിക്കാ കോണ്ഗ്രസ്സ് .മന്ത്രിയില്ലന്കില്‍ എം എല്‍ എ സ്ഥാനം രാജി വെക്കാന്‍ സമുതായത്തില്‍ നിന്ന് സമ്മര്‍ദമെന്നു എന്‍ ശക്തന്‍ എം എല്‍ എ.ശക്തനെ മന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീഎസ്സ്ഡീപിയുടെ സെക്രട്ടരിയെട്ടു മാര്‍ച്ച്.


താനൊരു താനൊരു സമുതായത്തിന്റെ പ്രതിനിധിയായി ബ്രാണ്ട് ചെയ്യപ്പെടുന്നതില്‍ ദുഖവും അമര്‍ഷവും പ്രകടിപ്പിച്ച രമേശ്‌ ചെന്നിതലയെന്ന "ജാതിവിരുദ്ധ-മതനിരപേക്ഷ"കൊണ്ഗ്രസ്സുകാരന്‍ മേല്പറഞ്ഞ ജാതിപ്പെകൂതുകളൊക്കെ കണ്ടിട്ടും മൌനം പാലിക്കുന്നത് എന്തുകൊണ്ട്?ജാതി-മത സന്കടനകളുടെ സംമാര്ധതിനു വഴങ്ങിയല്ല കോണ്ഗ്രസ്സ് മന്ത്രിമാരെ തീരുമാനിക്കുന്നത്‌ എന്ന് പറയാന്‍ ധൈര്യം കാണിക്കാത്തത് എന്തുകൊണ്ട്?എന്‍ ശക്തന്‍ നാടാര്‍ സമുതായത്തിന്റെ എം എല്‍ എ അല്ല കോണ്ഗ്രസ്സ് എം എല്‍ എ ആണെന്ന് പറയാത്തത് എന്തുകൊണ്ട്?ഇത് ചെന്നിത്തലയ്ക്ക് മാത്രം ബാതമായ കാര്യമല്ല ഉമ്മന്‍ചാണ്ടിക്കും ബാതകമാണ്.പക്ഷെ പ്രസ്താവന ഇറക്കാന്‍ കോണ്ഗ്രസ്സ് നേതൃത്വത്തിന് കഴിയില്ല.കാരണം അവരൊക്കെ ജാതി-മത ശക്തികളുടെ തടവറയില്‍ ആണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അരങ്ങേറിയിരിക്കുന്ന ഭരണം കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക്‌ വേണ്ടി ആവില്ല ജാതി-മത ശക്തികള്‍ക്ക് വേണ്ടി ജാതി-മത ശക്തികള്‍ നിയന്ത്രിക്കുന്ന ഭരണം ആയിരിക്കും എന്നാണിത് കാണിക്കുന്നത് .ഇപ്പോള്‍ രണ്ടു മൂന്നു ദിവസം മുമ്പ് നമ്മള്‍ കണ്ട സ്വാശ്രയ പള്ളിക്കൂട വിദ്യാഭ്യാസ കച്ചവടക്കാര്‍ ആയ ഇടയന്മാരെ പോയി കണ്ടു കെ എം മാണി നടത്തിയ ചര്‍ച്ച അതിനേറ്റവും വലിയ തെളിവാണ്!!!!!!!

ജലജ ഗര്‍ഭിണിയാണ്


ശിവന്‍കുട്ടിയുടെ മകള്‍ ജലജ ഗര്‍ഭിണിയാണ് .
അഷറഫിനെ തേടി ശിവന്‍കുട്ടിയും കൂടെ തടിമാടന്മാരായ രണ്ടു പേരും അങ്ങാടിയില്‍
എത്തി. അവര്‍ക്ക് അഷറഫിന്‍റെ വീട് കാണണം. വഴി ചോദിച്ചത് ബാര്‍ബര്‍ കേശവനോട്.
വഴിയറിഞ്ഞ അവര്‍ അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി ജീപ്പ് വിട്ടു.
“കേശവാ എന്തിനാ അവര്‍ വന്നത് ?
മൈക്ക് വാസുവിന് കാര്യമറിയണം.
“ഓ അയാളുടെ മോള്‍‍ ഗര്‍ഭിണിയാണത്രെ.. .. അവര്‍ അഷറഫിനെ തേടി വന്നതാ..
“എന്താ കാര്യം ?
“ഒന്നും പറഞ്ഞില്ല.. എന്തോ പ്രശ്നമുണ്ട്.
“അപ്പോള്‍ ? അഷറഫ്…..!! അവന്‍ അത്രക്കാരനോ…?
“ഗോവിന്ദാ,, ബാലാ,, അച്ചുതാ,,, അറിഞ്ഞില്ലെ അഷറഫ് ഒരു ഹിന്ദുപെണ്ണിനെ
ചതിച്ചെന്ന്.!!
മൈക്ക് വാസു ഉച്ചത്തില്‍ വിളിച്ച് കൂവി .. !!
“ആഹാ.. എന്നാല്‍ അവനെ വെറുതെ വിടരുത് വാ പോയി നോക്കാം.
എല്ലാവരും കൂടി അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി നടന്നു. വടിവാളും
വെട്ടുകത്തിയും എടുക്കാന്‍ മറന്നില്ല.!!
അവരുടെ പോക്ക് ശരിയല്ലല്ലോ.. നാസര്‍ എല്ലാം മാറി നിന്നു
കാണുന്നുണ്ടായിരുന്നു.
“ ഷുക്കൂറെ. വാപ്പുട്ടീ, ജബ്ബാറെ, അലവീ. വാ നമുക്കും പോയി നോക്കാം..!!
നാസറും ആളെ കൂട്ടി അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി അവരും നടന്നു.
വെട്ടുകത്തിയും വടിവാളും എടുക്കാന്‍ അവരും മറന്നില്ല.!!
ശിവന്‍‍കുട്ടി വന്ന ജീപ്പ് അഷറഫിന്‍റെ വീടിനുപുറത്ത് നില്‍ക്കുന്നു.
അവര്‍ വീടിനകത്ത് അഷറഫുമായ് സംസാരിക്കുന്നു.
“നിങ്ങള്‍ ആണ്‍കുട്ടികള്‍ ആണെങ്കില്‍ അഷറഫിനെ ഒന്ന് തൊട്ടാ അപ്പോള്‍ കാണാം
ഞങ്ങള്‍ മുസ്ലീങ്ങള്‍ ആരാ എന്ന് ..
നാസര്‍ വീമ്പിളക്കി.
“ഒരു ഹിന്ദു പെണ്ണിനെ ചതിച്ച് അവന്‍ സുഖമായ് വാഴാമെന്ന് കരുതണ്ട അവന്‍റെ തല
മണ്ണില്‍ കിടന്നുരുളും.
ഗോവിന്ദനും ഒട്ടു പേടിയില്ല വീമ്പിളക്കാന്‍.
“എന്നാല്‍ കാണെട്ടടാ നിങ്ങള്‍ ഹിന്ദുക്കളെ പവര്‍..
പറഞ്ഞു തീരും മുന്‍പ് വാപ്പുട്ടി പൊട്ടിച്ചു കേശവന്‍റെ മുഖത്ത് ഒന്ന്.
പിന്നെ അവിടെ കൂട്ട തല്ല് ആരുടെയോ എല്ലാം തലയില്‍ നിന്നും ഉടലില്‍ നിന്നും
രക്തം ഒലിച്ചിറങ്ങി.
പുറത്തെ ലഹള കണ്ട് വീട്ടിനകത്തു നിന്നും ശിവന്‍കുട്ടിയും കൂടെ വന്നവരും
ഇറങ്ങി വന്നു. കൂടെ അഷറഫും.
“എന്താ … എന്തിനാ വഴക്ക്?
അഷറഫും . ശിവന്‍കുട്ടിയും ഒരേ സ്വരത്തില്‍ ചോദിച്ചു.
“നിങ്ങള്‍ ഇതില്‍ ഇടപെടണ്ട.. നിങ്ങളുടെ മകള്‍ ഒരു ഹിന്ദുകുട്ടിയെ ചതിച്ച്
ഇവന്‍ ഇവിടെ ജീവിക്കണ്ട..
ബാലനു മത ഭക്തി നിറഞ്ഞ് തുളുമ്പി.അഷറഫിനു നേരെ പാഞ്ഞടുത്തു.
“ചതിച്ചെന്നോ ആര് ആരെ ചതിച്ചു ? എന്താ ഈ പറയുന്നതു ?
അഷറഫിന് കാര്യം പിടി കിട്ടിയില്ല.
“ നീ പേടിക്കെണ്ട അഷറഫ് ഇവര്‍ നിന്നെ ഒരു ചുക്കും ചെയ്യില്ല.. നീ എത്ര
ഹിന്ദുപെണ്‍കുട്ടികളെ വേണമെങ്കിലും ചതിച്ചോ.. ഞങ്ങളുണ്ട് നിന്‍റെ കൂടെ..
ഷുക്കൂര്‍ അഷറഫിനു ആത്മവീര്യം പകര്‍ന്നു.
“ നിര്‍‍ത്തുന്നുണ്ടോ നിങ്ങള്‍ ..ഇവിടെ ആരും ആരേയും ചതിച്ചിട്ടില്ല . എന്‍റെ
മോള്‍ ഗര്‍ഭിണിയാ അതിനുത്തരവാദി ഇതാ ഈ നില്‍ക്കുന്ന അവളുടെ ഭര്‍ത്താവാ…
ശിവന്‍കുട്ടി കൂടെ വന്ന തടിമാടന്മാരില്‍ ഒരാളെ ചൂണ്ടി കാണിച്ച് പറഞ്ഞു.
“അപ്പോള്‍ പിന്നെ നിങ്ങള്‍ അഷറഫിനെ അന്വേഷിച്ചത് എന്തിനാ ?
തല്ല് നിറുത്തി അച്ചുതന്‍ സംശയം ചോദിച്ചു.
“അവള്‍ക്ക് സിസേറിയനാ ഇന്ന് ഒ നെഗറ്റീവ് രക്തം തേടി ഇറങ്ങിയതാ,, ഇവിടെ
വായനശാലയില്‍ നിന്നാ അഷറഫിന്‍റെ രക്തം ഒ നെഗറ്റീവെന്നറിഞ്ഞത് ഇയാളെ കൊണ്ട്
പോവാന്‍ വന്നതാ ഞങ്ങള്‍..
ശിവന്‍കുട്ടി അഷറഫിന്‍റെ കയ്യും പിടിച്ച് ജീപ്പില്‍ കയറി.
ഒലിച്ചിറങ്ങിയ രക്തം ഏത് ഗ്രൂപ്പ് എന്നറിയാത്ത ഹിന്ദുവും മുസ്ലീമും അതു
തുടച്ചു കൊണ്ട് രണ്ട് വഴിക്ക് പിരിഞ്ഞു പോയി . അടുത്ത പ്രശ്നം എവിടെ ഉണ്ടാക്കാം
എന്ന് ചിന്തിച്ച്  ................