Saturday, 14 January 2012

വില്‍പ്പനക്കൊരമ്മ!!!

:ഹോ എന്തൊരു മഴയാണ് ,മീനമാസത്തില്‍ ഇങ്ങനെ ഇടിയും മഴയും പതിവില്ലാത്തതാണല്ലോ?അല്ലങ്കിലും പതിവുല്ലതല്ലല്ലോ ഇന്നത്തെ ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്.മേരി ടീച്ചര്‍ ജനല്‍ തുറന്നു പുറത്തേക്കു നോക്കി .ഇരുട്ടിനെ കീറി മുറിചെത്തുന്ന മിന്നല്‍ പ്രഭയില്‍ ലോകം മുഴുവന്‍ കാണാം.കുറച്ചു സമയം അവരങ്ങനെ നിന്നു.മനസ്സില്‍ ഭയം അരിച്ചു കയറിയത് കൊണ്ടാവാം അവര്‍ ജനാല കൊട്ടി അടച്ചു.ഇരുട്ടെന്നല്ല അവര്‍ക്കിപ്പോള്‍ എല്ലാത്തിനെയും ഭയമാണ്. പ്രകാശത്തിന്റെ തിരിനാളം ജീവിതത്തിലില്ലാതവര്‍ക്ക് എന്തിനെയും ഭയപ്പെടാനെ കഴിയൂ "ടീച്ചര്‍ ഉറങ്ങിയില്ലേ??നേരം പുലരുന്നതിനു മുമ്പ് ഇവിടം വിടാന്‍ ഉള്ളതാ" ശരിയാ മോളെ ഇല്ലങ്കില്‍ മോളെയും അവര്‍ കൊല്ലും സത്യം അവരറിയാതെ ഇരിക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു കൊള്ളാം ! മഴ നിന്നെങ്കിലും തണുത്ത കാറ്റ് അടച്ചിട്ട വാതിലിനിടയിലൂടെ അകത്തേക്ക് വരുന്നുണ്ടായിരുന്നു മെഴുകുതിരി വെട്ടത്തില്‍ ഹേമ മേരി ടീച്ചറുടെ മുഖത്തേക്ക് നോക്കി,അവര്‍ക്ക് ജീവനുണ്ടെന്നു തന്നെ തോന്നിയില്ല!കണ്ണുകള്‍ വലിയൊരു കുഴിയില്‍ പതിച്ചത് പോലെയുണ്ട്.ചുണ്ടുകള്‍ മാത്രമല്ല അവരുടെ ശരീരം മുഴുവനും വിറക്കുന്നുണ്ടായിരുന്നു. ഹേമ മെല്ലെ അടുത്ത് ചെന്ന് "ടീച്ചറെ"എന്ന് വിളിച്ചപ്പോള്‍ ആണ് ആ ശരീരത്തില്‍ ജീവന്‍ ഉണ്ടെന്നറിഞ്ഞത്.കണ്ണുകള്‍ ഒന്ന് ചലിച്ചു "മോളെ എന്നെ കൊണ്ട് നിനക്ക് ബുദ്ധിമുട്ടായി അല്ലെ ?!"വാക്കുകള്‍ പുറത്ത് വന്നില്ലന്കിലും അവരുധേഷിച്ചത് അങ്ങനെയായിരിക്കാം എന്ന് ഹെമക്ക് മനസ്സിലായി!ഹേമ അവരുടെ മുഖത്ത് തന്നെ നോക്കിയിരുന്നു അവളുടെ മനസ്സ് ബദിയടുക്കയിലെ യൂ പീ സ്കൂളിലേക്ക് പറന്നു പോകുകയായിരുന്നു. മേരി ടീച്ചര്‍ എന്നാ സുന്ദരി ടീച്ചറും ക്ലാസ്സും കണ്മുന്നില്‍ എന്നാ പോലെ തെളിഞ്ഞു വന്നു.കുട്ടികള്‍ക്ക് അവരെ ഭയമായിരുന്നു.ടീച്ചറുടെ വരവ് കാണുമ്പോള്‍ തന്നെ കുട്ടികള്‍ ക്ലാസുകളിലേക്ക് ഓടി ക്കയരും.ഗുണനം മനപ്പാഠമാക്കാന്‍ ആ ടീച്ചറുടെ ചൂരല്‍ വടിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു.അവരുടെ അടിയുടെ പാട് ഇപ്പോഴുമുണ്ടോ എന്നറിയാന്‍ ഹേമ സ്വന്തം കൈപ്പട മെല്ലെ തടവി നോക്കി.ഇപ്പോഴും കാണാം അത് കൊണ്ടാണല്ലോ പലര്‍ക്കും ഉപരി പഠനവും ജോലിയുമൊക്കെ നേടാന്‍ കഴിഞ്ഞത്. ക്ലാസ്‌ വിടാന്‍ നേരം അടി വാങ്ങിയ കുട്ടികളെ ടീച്ചര്‍ അടുത്ത് വിളിക്കും എന്നിട്ട് ചേര്‍ത്ത് നിര്‍ത്തി തലയില്‍ തടവി ടീച്ചര്‍ പറയും "നാളേക്ക് നല്ലവണ്ണം പഠിച്ചു വരം കേട്ടാ" അത് പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു കാണും. ടീച്ചറെ പെടിയാനെന്കിലും അവര്‍ നടന്നു പോകുന്നത് കാണാന്‍ നല്ലൊരു ഭംഗിയായിരുന്നു!ഒരു രൂപ നാണയത്തിന്റെ അത്രയും വരും അവരുടെ നെറ്റിയിലെ പൊട്ടിന്.പക്ഷെ ആ ടീച്ചറുടെ ഇപോഴത്തെ നില കണ്ടപ്പോള്‍ ഹേമയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി ടീച്ചറെ കുറിച്ച് അന്ന് ഒരു പാട് കഥകള്‍ കേട്ടിരുന്നു അതെ സ്കൂളിലെ നാരായണന്‍ മാഷുമായുള്ള പ്രേമവും വിവാഹവും,മതങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍..... അങ്ങനെ ഒരു പാട് മകന് ഒരു രണ്ടു വയസ്സുള്ളപ്പോള്‍ ഒരാക്സിടണ്ടില്‍ ആയിരുന്നു ഭര്‍ത്താവു നാരായണന്‍ മാഷിന്റെ മരണം!അതൊരു കൊലപാതകം ആയിരുന്നു എന്നൊരു ചര്ച്ചയുണ്ടായിരുന്നു.അതിനിടയില്‍ അച്ഛന് സ്ഥലമാറ്റം കിട്ടി തൃശൂര്‍ക്ക് താമസം മാറിയതിനാല്‍ ടീച്ചറെ കുറിച്ചുള്ള കഥകള്‍ ഒക്കെ മറന്നിരുന്നു.അടി വാങ്ങുമ്പോള്‍ ഒരുപാട് പ്രാവശ്യം ടീച്ചറെ ശപിചിരുന്നെന്കിലും അവരോടു പ്രത്യേക ബഹുമാനം മനസ്സില്‍ സൂക്ഷിച്ചിരുന്നു.പക്ഷെ ഇപ്പോഴത്തെ ഈ രൂപം കാണുമ്പോള്‍?ജീവിതത്തില്‍ എന്തൊക്കെ മറിമായങ്ങള്‍ ആണ് സംഭവിക്കുന്നതാണ്!!ഹേമ ചിന്തകള്‍ക്ക് വിരാമമിട്ട് ടീച്ചറോട് ചേര്‍ന്ന് ഇരുന്നു"ഞാന്‍ ഒരു കട്ടന്‍ ചായ ഉണ്ടാക്കട്ടെ ടീച്ചറെ" വേണ്ട മോളെ ,നമുക്കല്‍പ്പം പുറത്തിരിക്കാം" പുറത്ത് നല്ല തണുപ്പുണ്ട്! കുഴപ്പമില്ല മോളെ ടീച്ചര്‍ മെല്ലെ എഴുനേറ്റു വാതില്‍ തുറന്നു ഹേമ മെഴുകുതിരിയുമെന്തി ടീച്ചറെ അനുകമിച്ചു.നേര്‍ത്ത കാറ്റില്‍ മെഴുകുതിരി അണഞ്ഞു . ടീച്ചറെ ഞാന്‍ ഇതൊന്നു കത്തിച്ചു വരാം വേണ്ട മോളെ ഒന്ന് കാറ്റടിച്ചാല്‍ വൈദ്യുതി വിളക്ക് വരെ അണയുന്നു നമുക്കീ ഇരുട്ടത്ത്‌ ഇങ്ങനെ ഇരിക്കാം അപ്പോള്‍ അകത്തും പുറത്തും ഇരുട്ടായില്ലേ ?? ടീച്ചര്‍ക്ക് താണ്ക്കുന്നില്ലേ പുതപ്പ് എടുക്കട്ടെ ?/ വേണ്ടാ മോളെ ഇപ്പോള്‍ മാറി,ജീവനില്ലന്കില്‍ എന്ത് തണുപ്പ്!! സ്നേഹത്തിന്റെ ഉറവവറ്റിയാല്‍ പ്രകൃതിയുടെ വികൃതികള്‍ നമ്മള്‍ അറിയില്ല!എന്നിലുള്ളത് മരണമെന്ന ഒരേ വികാരം പക്ഷെ ആ ഒരു ഭാഗ്യവും എന്നില്‍ നഷ്ട്ടപ്പെട്ടു "ടീച്ചര്‍ക്ക് ഈ മരണം ഇഷ്ട്ടമാണോ"ഹേമ കുസൃതിയായി ചോദിച്ചു അതുണ്ടായിരുന്നുവേന്കില്‍ എന്റെ ഗ്രാമവും വീടും മരങ്ങളും പശുക്കളെയുമെല്ലാം വിട്ടു ഇങ്ങോട്ട് വരുമായിരുന്നോ?ജീവിക്കാന്‍ എനിക്ക് കൊതിയാണ് മോളെ അതില്ലാത്തവര്‍ ആയി ഈ ലോകത് ആരെങ്കിലും ഉണ്ടാവുമോ?അവര്‍ ഹേമയുടെ കൈ മുറുകെ പിടിച്ചു അവരുടെ ശരീരത്തിനു ചൂട് പകരുന്നതായി ഹെമക്ക് അനുഭവപ്പെട്ടു അവര്‍ മനസ്സ് തുറക്കാന്‍ ശ്രമിച്ചു.അതിനു പച്ചക്കൊടി കാട്ടി ബള്‍ബ്‌ പ്രകാശിച്ചു!ഹേമ അപ്പോള്‍ കണ്ടു ടീച്ചറുടെ വിടര്‍ന്ന മുഖം!! മനസ്സില്‍ പഴയ കാലതിന്റെ പൂക്കാലം വിടര്‍ന്നു നിന്ന് പ്രണയവും വിവാഹവും മകനുമെല്ലാം ഒരു നിമിഷം പൂത്തുലഞ്ഞു നില്‍ക്കുന്നതായി അനുഭവപ്പെട്ടു, മെല്ലെ മെല്ലെ അത് മാഞ്ഞു പോകുകയായിരുന്നു. വസന്തത്തില്‍ എവിടെയോ അഗ്നിസ്ഫുലിന്ഗങ്ങള്ണ്ടായി .അവര്‍ മനസ്സ് തുറന്നു ഹെമക്കറിയുമോ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതം എനിക്കുണ്ടായിരുന്നു.പഠിക്കുന്ന കാലത് ഉണ്ടായിരുന്ന പ്രണയം, പിന്നെ രണ്ടു പേര്‍ക്കും ജോലി, അതും ഒരേ സ്കൂളില്‍, അങ്ങനെ ഞങ്ങളുടേതായ ഒരു ലോകം,വിവാഹം മതവിഭാഗങ്ങള്‍ തമ്മിലുള്ള പോരട്ടാതില്‍ അവസാനിച്ചു.കുടുംബങ്ങള്‍ അകന്നു.പക്ഷെ അതിര്‍ വരമ്പുകള് ഇല്ലാത്ത പ്രണയ ലോകത്ത് ജീവിതത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറി.അതിനിടയില്‍ ഞങ്ങള്‍ക്കൊരു അതിഥിയായി എല്‍ദോ പിറന്നു.....ഹോ ജീവിതത്തില്‍ ആരും കൊതിക്കുന്ന സ്നേഹ മുഹൂര്‍ത്തങ്ങളില്‍ സ്നേഹവിളക്ക് കത്തിച്ചു ജീവിതം ആസ്വദിച്ച് മുന്നേറുമ്പോള്‍ ആയിരുന്നു ആദ്യത്തെ അടി തലയില്‍ പതിച്ചത് .ഭര്‍ത്താവിന്റെ മരണം ....അതെന്നെ വല്ലാതെ തളര്‍ത്തി കുടുംബക്കാരില്‍ നിന്നും അകന്നു നില്‍ക്കുന്ന എനിക്ക് ലോകം തന്നെ അവസാനിക്കുന്നതായി തോന്നി.അപ്പോഴും മരിക്കാന്‍ തോന്നിയില്ല.കാരണം ഭര്‍ത്താവു തന്നെ ഏല്‍പ്പിച്ച 'എല്‍ദോ" തുടര്‍ന്ന് വായിക്കുമല്ലോ ??????

No comments:

Post a Comment